Monday 30 December 2019

കേരള ഗവർണ്ണർ ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖം

കണ്ണൂരിൽ ചരിത്ര കോൺഗ്രസ്സിന്റെ ഉദ്ഘാടനത്തിനെത്തിയ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനു നേരെ ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിനു നൽകിയ അഭിമുഖം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള ശ്രമം. ബഹുമാനപ്പെട്ട കേരള ഗവർണ്ണറുമായി അഭിമുഖം നടത്തുന്നത് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ശ്രീ എം ജി രാധാകൃഷ്ണൻ ആണ്.

എം ജി രാധാകൃഷ്ണൻ: കേരളത്തിന്റെ ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ആണ് ഇന്ന് നമ്മുടെ അതിഥി. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സ് വേദിയിൽ കണ്ട വലിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ അഭിമുഖം. ഏഷ്യാനെറ്റ് ന്യൂസിലേയ്ക്ക് സ്വാഗതം സാർ.

ഗവർണ്ണർ: വളരെ നന്ദി.

എം ജി രാധാകൃഷ്ണൻ: സാർ, സ്വന്തം നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിത്വത്തിനുടമായാണ് താങ്കൾ എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഒരു ആദർശത്തിൽ ഉറച്ചു നിന്നുകൊണ്ട് താങ്കൾ താങ്കളുടെ കേന്ദ്രമന്ത്രിസ്ഥാനവും, പാർടിയും, രാജീവ് ഗാന്ധിയുമായുള്ള സൗഹൃദവും ഉപേക്ഷിക്കാൻ ഒട്ടും മടികാണിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഇന്നലെ ഉണ്ടായ മുൻപ് ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള വിവാദങ്ങൾ ഗവർണ്ണർ എന്ന പദവിയുടെ, നിഷ്പക്ഷമായിരിക്കേണ്ട, മാന്യമായിരിക്കേണ്ട, രാഷ്ട്രീയത്തിനു അതീതമായിരിക്കേണ്ട ഔന്ന്യത്തത്തിനു ചേരാത്ത വിധത്തിലുള്ളതാണെന്ന രാഷ്ട്രീയ ആരോപണങ്ങൾ ഒരു വ്യക്തി എന്ന നിലയിൽ അല്ലാതെ ഒരു ഗവർണ്ണർ എന്ന നിലയിൽ താങ്കൾക്ക് നേരെ ഉണ്ടാകുന്നതിൽ താങ്കളുടെ മറുപടി എന്താണ്? 

ഗവർണ്ണർ: നിങ്ങൾ ആ പരിപാടിയുടെ വീഡിയോകൾ കാണണം. എന്റെ പ്രഭാഷണം ആരംഭിച്ചുകൊണ്ട് ഞാൻ പറഞ്ഞത് ഹിസ്റ്ററി കോൺഗ്രസ്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു, അതിനെത്തിച്ചേർന്ന പ്രതിനിധികളെ കണ്ണൂർ സർവ്വകലാശാലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. പിന്നെ പറഞ്ഞ ആദ്യ വാചകം ഉദ്ഘാടന സമ്മേളനങ്ങൾ പൊതുവിൽ ഔപചാരികവും നടപടിക്രമങ്ങൾ പാലിച്ചുള്ളതും ആകണം. കൂടാതെ വിവാദങ്ങൾക്ക് ഇടനൽകാൻ സാധ്യതയുള്ള രാഷ്ട്രീയ പ്രസ്താവനകൾ ഉദ്ഘാടന സമ്മേളനങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുകയും വേണം. എന്നാൽ അത്തരത്തിലുള്ള ചില കാര്യങ്ങൾ നിങ്ങൾ ഇവിടെ പരാമർശിച്ചതുകൊണ്ട് അതിനു മറുപടി പറയാൻ ഞാൻ ബാധ്യസ്ഥനായിരിക്കുന്നു. 

എം ജി രാധാകൃഷ്ണൻ: അങ്ങനെ മറുപടിപറയേണ്ട ബാധ്യത താങ്കൾക്ക് ഉണ്ടോ സാർ. കാരണം അത് ഒരു രാഷ്ട്രീയമായ വിഷയം ആണ്.

ഗവർണ്ണർ: ഞാൻ അതിലേയ്ക്ക് വരാം. കശ്മീർ പ്രശ്നം പരാമർശിച്ചപ്പോഴും, പൗരത്വ ഭേദഗതി നിയമം പരാമർശിച്ചപ്പോഴും പ്രൊഫസർ ഇർഫാൻ ഹബീബ് ആരോടാണ് അത് ഉന്നയിച്ചതെന്ന് നിങ്ങൾ പറയൂ? എന്റെ മുഖത്തു നോക്കിയാണ് ആ വിഷയങ്ങൾ ഉന്നയിച്ചത്. അപ്പോൾ സ്വാഭാവികമായും ഞാൻ മനസ്സിലാക്കിയത് ആ വിഷയങ്ങളിൽ എന്റെ പ്രതികരണം അദ്ദേഹം ആഗ്രഹിക്കുന്നു എന്നാണ്. നിങ്ങൾ പഠിച്ച സ്ഥാപനത്തിൽ പോലും പോലീസ് ചെയ്യുന്ന നടപടികൾ ഇതാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങൾ എന്നോട് ചോദ്യങ്ങൾ ചോദിച്ചിട്ട് ഞാൻ അതിനു മറുപടി പറയാതിരുന്നാൽ നിങ്ങൾ എന്നെപ്പറ്റി എന്തു വിചാരിക്കും? സംസ്കാരമില്ലാത്തവൻ എന്നല്ലെ?

എം ജി രാധാകൃഷ്ണൻ: എന്നാൽ സാർ

ഗവർണ്ണർ: ആദ്യം എന്നെ പൂർത്തിയാക്കാൻ അനുവദിക്കൂ. പിന്നെ നിങ്ങൾ പറയുന്ന മറ്റൊരു കാര്യം, അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുകയാണ്.... ഒന്നുകൂടി മനസ്സിലാക്കണം കണ്ണൂർ സർവ്വകലാശാലയും രാജ്ഭവനും അംഗീകരിച്ച പ്രാസംഗീകരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ല. എന്നിട്ടും അദ്ദേഹം വളരെ ദൈർഘ്യമേറിയ ഒരു പ്രസംഗം നടത്തുന്നു. ഗവർണ്ണർ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ദൈർഘ്യം സാധാരണ നിലയിൽ ഒരു മണിക്കൂറിൽ കൂടുതലായി വരാറില്ല. ഞാൻ അവിടെ ഒന്നരമണിക്കൂർ ഇരുന്നു. അവർ നിബന്ധനകൾ ലംഘിച്ചു. പുതിയ പ്രാസംഗീകരെ ഉൾപ്പെടുത്തി. എന്നിട്ടും അവർ പറഞ്ഞതെല്ലാം നിശബ്ദനായി ക്ഷമയോടെ കേട്ടുകൊണ്ട് ഞാൻ അവിടെ ഇരുന്നു.  എന്നിട്ടും നിങ്ങൾ ചോദിക്കുന്നത് അതിനു മറുപടി പറയേണ്ട ഔദ്യോഗികമായ ബാധ്യത എനിക്കുണ്ടോ എന്നാണ്. ഗവർണ്ണർ എന്ന നിലയിൽ അധികാരമേറ്റെടുത്തപ്പോൾ ഞാൻ ചെയ്ത സത്യപ്രതിജ്ഞ പറയട്ടെ? ഭരണഘടനയെയും നിയമത്തേയും ഞാൻ സംരക്ഷിക്കും, പരിപാലിക്കും, പരിരക്ഷിക്കും, കേരളത്തിലെ ജനങ്ങളെ സേവിക്കാനും അവരുടെ ഉന്നമനത്തിനും ഞാൻ എന്നെ തന്നെ സമർപ്പിക്കും. അതുകൊണ്ട് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി പ്രസിഡന്റ് ഒപ്പുവച്ച ഏതൊരു നിയമത്തെയും ഇന്ത്യയുടെ ഭരണഘടനയേയും സംരക്ഷിക്കുക, പരിപാലിക്കുക, പിന്തുണയ്ക്കുക (Protect, Preserve, Defend) എന്നത്  എന്റെ ഭരണഘടനപരമായ ഉത്തരവാദിത്വം ആണ്. അത് എന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ആണ്. അതിൽ എനിക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ... ഷാ ബാനു കേസിൽ എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ രാജിവച്ചു. എന്നാൽ ഇവിടെ ഞാൻ വളരെ ബോധപൂർവ്വം.... കേരളത്തിലെ ജനങ്ങൾ വിഭജനത്തിന്റെ ദുരിതം അനുഭവിച്ചിട്ടില്ല. എന്നാൽ ഉത്തരേന്ത്യയിലെ ജനങ്ങൾ വിഭജനത്തിന്റെ പരിണിതഫലങ്ങൾ അനുഭവിച്ചവരാണ്. പാകിസ്ഥാനിലെ അമുസ്ലീങ്ങളായ ആളുകൾ വിഭജനം ആവശ്യപ്പെട്ടിരുന്നില്ല. അവർ ഭാരത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ഭാഗഭാക്കായവരാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള അവരുടെ അവസ്ഥ സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ പരിതാപകരം ആയിരുന്നു. മഹാത്മ ഗാന്ധി അത് തിരിച്ചറിഞ്ഞു. മഹാത്മ ഗാന്ധി പറഞ്ഞു, എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാം. നിങ്ങളെ സ്വീകരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വം ആണ്. 1947 നവംബർ 7-ലെ കോൺഗ്രസ്സ് കമ്മറ്റിയുടെ തീരുമാനം പാകിസ്ഥാനിലെ എല്ലാ അമുസ്ളീങ്ങളും എപ്പോൾ ഇന്ത്യയിലേയ്ക്ക് തിരികെ വന്നാലും അവരെ നമ്മൾ സ്വീകരിക്കും എന്നതാണ്.  ചെങ്കോട്ടയിൽ നിന്നും പൺഡിറ്റ് ജവഹർലാൽ നെഹ്രുവും പറഞ്ഞത് ഇതുതന്നെ. ആരാണ് ഇത് മുന്നോട്ട് വച്ചത്? 1985-ൽ അന്നത്തെ ആസാം സർക്കാർ ഈ വിഷയം കൊണ്ടുവന്നു. 2003-ൽ അന്നത്തെ മന്മോഹൻ സർക്കാർ ആണ് ഇത് ഭാരതത്തിനു മുഴുവൻ ബാധകമാക്കൊണ്ട് ക്ലോസ് 14 ചേർത്തത്. അന്നത്തെ പ്രധാനമന്ത്രിമാരുമായുള്ള അഭിമുഖങ്ങൾ ലഭ്യമാണ്. ഇപ്പോൾ അവർ ആരെയാണ് വിമർശിക്കുന്നത്? അവർ വിമർശിക്കുന്നത് അവർ തുടക്കംകുറിച്ച പദ്ധതികൾ നടപ്പിലാക്കുന്നവരെ തന്നെ ആണ്. 

എം ജി രാധാകൃഷ്ണൻ: സാർ താങ്കൾ പറയുന്ന വിഷയങ്ങൾ വലിയൊരു പരിധിവരെ ശരിയായിരിക്കാം. എന്നാൽ വിഷയം ഒരു ഗവർണ്ണർ ഇത്തരത്തിൽ ഒരു രാഷ്ട്രീയമായ (Political) പ്രചാരണത്തിന്റെ ഭാഗമാകേണ്ടതുണ്ടോ...

ഗവർണ്ണർ: ഞാൻ എവിടെയെങ്കിലും പോയി ഈ വിഷയത്തിൽ പ്രചാരണത്തിനു ഇറങ്ങുന്നതല്ല. എന്നാൽ ആരെങ്കിലും ഈ വിഷയങ്ങളിൽ എന്നോട് ചോദ്യങ്ങൾ ഉന്നയിച്ചാൽ എനിക്ക് നിശബ്ദനായിരിക്കാൻ സാധിക്കില്ല. 


എം ജി രാധാകൃഷ്ണൻ: അത് താങ്കളോട് നേരിട്ടുള്ള ചോദ്യങ്ങൾ ആയിരുന്നില്ല. ഒരു ചരിത്രകാരൻ എന്ന നിലയിൽ അദ്ദേഹം (ഇർഫാൻ ഹബീബ്) ചില വിഷയങ്ങൾ ഉന്നയിക്കുക മാത്രമായിരുന്നു.

ഗവർണ്ണർ: അല്ല അല്ല. അയാൾ ഇത് ചോദിക്കാനാണ് വന്നത്. അയാളുടെ പേര് പ്രാസംഗീകരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല.

എം ജി രാധാകൃഷ്ണൻ: അത് ഒരു വലിയ വിഷയമാക്കേണ്ടതില്ല സാർ.

ഗവർണ്ണർ: അത് ഒരു വളരെ വലിയ വിഷയം തന്നെ ആണ്. അവജ്ഞയും വെറുപ്പും നിറഞ്ഞ നോട്ടമാണ് എന്റെ നേരെ നോക്കിയത്. ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് അദ്ദേഹത്തെ ആശംസിച്ചു. എന്നിട്ടും ഉചിതമായ പ്രതികരണം അയാളിൽ നിന്നും ഉണ്ടായില്ല.

എം ജി രാധാകൃഷ്ണൻ: ഇതൊക്കെ ചുരുങ്ങിയപക്ഷം വ്യക്തിപരമായ വിഷയങ്ങൾ ആണ്.  നമ്മൾ സംസാരിക്കുന്നത് വിഷയങ്ങളിൽ അധിഷ്ടിതമായാണ്.

ഗവർണ്ണർ: പ്രശ്നങ്ങളെ കുറിച്ച് ആയിക്കൊള്ളട്ടെ. ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ രാഷ്ട്രീയമായ അജണ്ടകളെ കുറിച്ച് എനിക്ക് ഒരു ആശങ്കയും ഇല്ല. എന്നാൽ പാർലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമത്തിനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നത് എന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ആണ്. 

എം ജി രാധാകൃഷ്ണൻ: താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. അതിനെ പരിപാലിക്കേണ്ട പരിരക്ഷിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം താങ്കൾക്കുണ്ട്. എന്നാൽ അതിനായുള്ള ഒരു പ്രചാരണത്തിനു ഗവർണ്ണർ നേരിട്ട് തുടക്കം കുറിക്കുക / നേതൃത്വം നൽകുക എന്നത് ഇതിനു....

ഗവർണ്ണർ: ഞാൻ എവിടെയാണ് പ്രചാരണത്തിനു തുടക്കമിട്ടത്? 

എം ജി രാധാകൃഷ്ണൻ: ഈ വിഷയത്തിൽ താങ്കളുടെ അഭിപ്രായം താങ്കൾ നൽകിയിട്ടുള്ള അഭിമുഖങ്ങളിലും, പ്രസംഗങ്ങളിലും....

ഗവർണ്ണർ: എവിടെയെല്ലാം ആരെല്ലാം ഈ വിഷയത്തിൽ എന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ടോ... താങ്കൾ എന്നോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഞാൻ മറുപടി നൽകാൻ വിസമ്മതിക്കണമെന്നാണോ? 

എം ജി രാധാകൃഷ്ണൻ: എന്നാൽ ഒരു ഗവർണ്ണറുടെ ചുമതല...

ഗവർണ്ണർ: ഗവർണ്ണറുടെ ചുമതല എന്താണ്? ഗവർണ്ണർ ആയി എന്നാൽ അതിനർത്ഥം ഊമയാണെന്നല്ല. 

എം ജി രാധാകൃഷ്ണൻ: ഗവർണ്ണർ ഊമയാണെന്നല്ല, ഗവർണ്ണർ വളരെ വിവാദമായ ഒരു വിഷയത്തിൽ തുടർച്ചയായി അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുക...

ഗവർണ്ണർ: ഇത് വളരെ വിവാദമായ വിഷയം ആയിരിക്കാം. പാർലമെന്റ് പാസാക്കി പ്രസിഡന്റ് ഒപ്പുവച്ച ഒരു നിയമം എത്രതന്നെ വിവാദങ്ങൾ ഉണ്ടാക്കുന്നതാണെങ്കിലും ശരി അതിനു നേരെ ഉണ്ടാകുന്ന ഏത് ആക്രമണത്തേയും ഞാൻ പ്രതിരോധിക്കുക തന്നെ ചെയ്യും. 

എം ജി രാധാകൃഷ്ണൻ: എന്നാൽ അതിന്റെ ഭരണഘടനാപരമായ സാധുതപോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന അവസരത്തിൽ, സുപ്രീംകോടതി....

ഗവർണ്ണർ: സുപ്രീംകോടതി ആ നിയമം അസാധുവാണെന്ന പ്രഖ്യാപിച്ചാൽ അതിനെ പിന്തുണയ്ക്കുന്നത് ഞാൻ നിറുത്തും. 

എം ജി രാധാകൃഷ്ണൻ: യഥാർത്ഥത്തിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനു നോട്ടീസ് അയച്ചിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയം..

ഗവർണ്ണർ: അതുകൊണ്ട്? അതുകൊണ്ടെന്താ?  ഇല്ല ഇല്ല ഇല്ല ഇല്ല ഇത് ശരിയല്ല. പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ അത് രാജ്യത്തെ നിയമം ആയിക്കഴിഞ്ഞു. സുപ്രീംകോടതിയ്ക്ക് അത് പരിശോധിക്കാനുള്ള അധികാരം ഉണ്ട്. സുപ്രീംകോടതി ആ നിയമം ശരിയല്ല എന്നു പറഞ്ഞാൽ ഞാനും ആ നിയമത്തെ പിന്തുണയ്ക്കുന്നത് നിറുത്തും.

എം ജി രാധാകൃഷ്ണൻ: ഈ കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിൽ ആണ്.

ഗവർണ്ണർ: കേസ് കോടതിയുടെ പരിഗണനയിൽ ആണോ എന്നത് എന്നെ സംബന്ധിക്കുന്ന വിഷയം അല്ല, എനിക്ക് അറിയേണ്ടത് ആ നിയമത്തിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നത് മാത്രമാണ്. പാർലമെന്റ് പാസാക്കിയ ഒരു നിയമത്തെ അനുകൂലിക്കുന്നതിനു സുപ്രീംകോടതിയുടെ അന്തിമതീരുമാനം വരുന്നതുവരെ കാത്തിരിക്കണം എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്? 

എം ജി രാധാകൃഷ്ണൻ: ഞങ്ങൾ എന്തുകൊണ്ടാണ് ഇതു ചോദിക്കുന്നത് എന്നാണെങ്കിൽ നമുക്ക് ഒരു ചരിത്രം ഉണ്ട്...

ഗവർണ്ണർ: ഞാൻ ഈ നിയമത്തോട് പൂർണ്ണമായും യോജിക്കുന്നു. ഇല്ലായിരുന്നു എങ്കിൽ ഈ പദവിയിൽ ഞാൻ തുടരുമായിരുന്നില്ല.

എം ജി രാധാകൃഷ്ണൻ: ഞാൻ പറയുന്നത് അതല്ല. മറ്റൊരു വിഷയം ആണ് ഞാൻ പറയാൻ ശ്രമിക്കുന്നത്. കഴിഞ്ഞ കുറേ കൊല്ലങ്ങൾ ആയി ഗവർണ്ണർ എന്ന പദവി വഹിക്കുന്നവരിൽ നിന്നും രാഷ്ട്രീയമായ പല തീരുമാനങ്ങളും ഉണ്ടാകുന്നുണ്ട്. സുപ്രീംകോടതിയും സർക്കാരിയ കമ്മീഷനും പറഞ്ഞിട്ടുള്ളത് ഗവർണ്ണർ എന്നത് നിഷ്പക്ഷനായ ഒരു അമ്പയർ ആയിരിക്കണം എന്നാണ്. അല്ലെങ്കിൽ നിഷ്പക്ഷനായ, ഒരു നിരീക്ഷികൻ ആയിരിക്കണം

ഗവർണ്ണർ: രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വിഷയത്തിൽ ഞാൻ നിഷ്പക്ഷനായ അമ്പയർ ആണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയത്തിൽ ഞാൻ നിഷ്പക്ഷനായ അമ്പയർ ആണ്. ഇത് പാർലമെന്റ് പാസാക്കിയ നിയമവുമായി ബന്ധപ്പെട്ട വിഷയം ആണ്. അതു രണ്ടു തമ്മിൽ ദയവുചെയ്ത് കൂട്ടിക്കുഴയ്ക്കരുത്.

എം ജി രാധാകൃഷ്ണൻ: എന്നാൽ സാർ രാഷ്ട്രപതി, ഗവർണ്ണർ മുതലായ പദവികളിൽ ഇരിക്കുന്നവർ രാഷ്ട്രീയമായ വിഷയങ്ങളിൽ തുടർച്ചയായി അഭിപ്രായം പറയുന്നത് സാധാരണമല്ല.

ഗവർണ്ണർ: ഞാൻ പറയുന്നത് ആളുകൾ എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണ്. താങ്കൾ പറയൂ ഞാൻ എന്തു ചെയ്യണം. നെഹ്രു മെമ്മോറിയൽ (മ്യൂസിയം & ലൈബ്രറി അധികൃതർ) ഈ വിഷയത്തിൽ ഒരു പ്രഭാഷണത്തിനു എന്നെ ക്ഷണിച്ചാൽ ഞാൻ വരില്ലെന്ന് പറയണോ? ബി എച്ച് യു, കാശിമന്ഥൻ അവർ വിളിച്ചാൽ ഞാൻ അവരോട് എനിക്ക് വരാനാകില്ല എന്ന് പറയണോ? 

എം ജി രാധാകൃഷ്ണൻ: എന്നാൽ വളരെ രാഷ്ട്രീയവും വിവാദപരവുമായ ഒരു വിഷയത്തിൽ...

ഗവർണ്ണർ: എന്നെ സംബന്ധിച്ച് ഇത് രാഷ്ട്രീയമായ ഒരു വിഷയം അല്ല. പാർലമെന്റ് ഇത് പാസാക്കുന്നത് വരെ ഇത് ഒരു രാഷ്ട്രീയ വിഷയം ആയിരുന്നു. ആ സമയത്ത് ഇതിനു പൂർണ്ണമായും അനുകൂലമായിരുന്നിട്ടുകൂടി ഞാൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.  പാർലമെന്റ് ഇത് പാസാക്കിയ നിമിഷത്തിൽ..... അതല്ല ശരിയായ സമയം... രാഷ്ട്രപതിയുടെ അനുമതി ലഭിച്ച നിമിഷത്തിൽ ഈ വിഷയം രാജ്യത്തെ നിയമം ആയി മാറിക്കഴിഞ്ഞു. ഇനി നമ്മൾ വെള്ളം കലക്കാൻ നോക്കരുത്. 

എം ജി രാധാകൃഷ്ണൻ: ഒരു സർക്കാർ  പാസാക്കുന്ന ഭരണഘടനാ വിരുദ്ധമായ ഒരു നിയമം സുപ്രീംകോടതി തീരുമാനിക്കപ്പെടുന്നതു വരെ ഒരു തർക്കവിഷയമായി തുടരുന്ന..

ഗവർണ്ണർ: നിങ്ങൾ ഈ ചോദ്യം തെറ്റായ ആളോടാണ് ചോദിക്കുന്നത്. ഞാൻ എന്തിനോടെങ്കിലും എതിർപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാർലമെന്റ് പാസാക്കുന്നതുവരെ ഞാൻ കാത്തിരുന്നിട്ടില്ല. പാർലമെന്റിൽ ബിൽ അവതരിപ്പിച്ച ദിവസത്തിൽ തന്നെ ഞാൻ അതിനോടുള്ള (ഷാ ബാനു കേസിനെ മറികടക്കാനുള്ള ഭേദഗതി) എതിർപ്പ് പറഞ്ഞിട്ടുണ്ട്. 35 വയസ്സുള്ളപ്പോൾ എന്റെ ഭരണഘടന അംഗീകരിക്കാത്ത ഒരു കാര്യം സ്വീകരിക്കാൻ തയ്യാറാവാതിരുന്ന ആളാണ് ഞാൻ. ഇപ്പോൾ ഈ അറുപത്തിയെട്ടാമത്തെ വയസ്സിൽ ഞാൻ അതിനു തയ്യാറാകും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? 

എം ജി രാധാകൃഷ്ണൻ: അതുകൊണ്ടാണ് ..

ഗവർണ്ണർ: ഒൻപത് പത്ത് വർഷം മുൻപ് ടൈംസ് ഓഫ് ഇന്ത്യയുടെ മുൻപേജിൽ പ്രസിദ്ധീകരിച്ച എന്റെ ലേഖനം താങ്കൾ വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പാകിസ്താനിലെ പാഠപുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികൾ ഞാൻ അതിൽ ചേർത്തിട്ടുണ്ട്. പാകിസ്താനുള്ള ഹിന്ദുക്കൾക്ക് നേരെ ഏത് തരത്തിലുള്ള വിദ്വേഷം ആണ് അവർ പ്രചരിപ്പിക്കുന്നത് എന്നത് വ്യക്തമാക്കിയിട്ടുണ്ട്. ഒരു അമുസ്ലീമിനു പാകിസ്താനിൽ ജീവിക്കുക എന്നത് എത്രമാത്രം ദുസ്സഹമാണെന്നും. ടൈംസ് ഓഫ് ഇന്ത്യയുടെ മുൻപേജിൽ ഇതുവരെ ആകെ അഞ്ച് ലേഖനങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് അതിൽ ഒന്നാണ്. ഞാൻ പാകിസ്താനിലെ പാഠപുസ്തകങ്ങളിൽ നിന്നുള്ള കാര്യങ്ങൾ അതിൽ ചേർത്തിട്ടുണ്ട്. അഞ്ചാം ക്ലാസിലെ പുസ്തകത്തിൽ അവർ പറയുന്നത് ഇതാണ്. ഏഴാം ക്ലാസിലെ പുസ്തകത്തിൽ അവർ പറയുന്നത് ഇതാണ്. എനിക്ക് ഈ വിഷയത്തിൽ വ്യക്തമായ നിലപാട് ഉണ്ട്. പാകിസ്താൻ നമുക്ക് ഒരു പ്രശ്നം തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പാകിസ്താൻ അവരുടെ സ്വന്തം ജനതയോട് ചെയ്യുന്നത്. 

എം ജി രാധാകൃഷ്ണൻ: പലരും പറയുന്നത് ഇന്ത്യയിലും പലർക്കും സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നാണ്. പ്രത്യേകിച്ചും ന്യൂനപക്ഷവിഭാഗങ്ങളിൽ പെടുന്ന വലിയൊരു വിഭാഗം ആളുകൾ ഭാരതസർക്കാരിന്റെ മുസ്ലീം വിരുദ്ധ ന്യൂനപക്ഷവിരുദ്ധ നിലപാടുകളാൽ  അന്യവൽക്കരിക്കപ്പെടുന്നതായി പലരും കുറ്റപ്പെടുത്തുന്നുണ്ട്.

ഗവർണ്ണർ: ആളുകൾക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. 1949-ൽ നെഹ്രു - ലിയാക്കത്ത് ഉടമ്പടി ഒപ്പുവച്ചു. അതനുസരിച്ച് രണ്ടു സർക്കാരുകളും അവരവരുടെ രാജ്യത്തെ നിങ്ങൾ ന്യൂനപക്ഷവിഭാഗങ്ങൾ എന്ന് വിശേഷിപ്പിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സമ്മതിച്ചു. ഞാൻ എന്നെ ന്യൂനപക്ഷവിഭാഗക്കാരനായി പരിഗണിക്കുന്നില്ല. കാരണം ഭരണഘടന ഈ രാജ്യത്തെ ആരേയും ന്യൂനപക്ഷക്കാരൻ എന്ന് നിർവ്വചിക്കുന്നില്ല. ഭരണഘടനയിലെ തത്വങ്ങളെ അടിസ്ഥാനമാക്കി ആരാണ് ന്യൂനപക്ഷക്കാരൻ എന്ന് നിർവ്വചിക്കാൻ സുപ്രീംകോടതിയും വിസമ്മതിച്ചിട്ടുണ്ട്. ഭരണഘടന അങ്ങനെ നിർവ്വചിക്കാത്തതിനാൽ അത് ജനങ്ങൾക്ക് വിടുന്നു. എന്നാൽ താങ്കൾ ആ പദം ഉപയോഗിച്ചതുകൊണ്ട് ഞാനും ഉപയോഗിക്കുന്നു. നെഹ്രു - ലിയാക്കത്ത് ഉടമ്പടി ഒപ്പിവയ്ക്കപ്പെട്ടു. ജനങ്ങൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ച് പാലയനം ചെയ്യേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം രണ്ട് സർക്കാരുകളും ഏറ്റെടുത്തു. ഇത് 1949-ലെ കാര്യം. പാകിസ്താനിലെ അമുസ്ലീങ്ങളുടെ ജനസംഖ്യാനുപാതം 17% ആയിരുന്നു. കിഴക്കൻ പാകിസ്താൻ ആയിരുന്ന ബംഗ്ലാദേശിൽ ഈ ഉടമ്പടി ഒപ്പുവയ്ക്കുന്ന സമയത്ത് അത് 30% ആയിരുന്നു. ഇന്ത്യയിൽ മുസ്ലീങ്ങൾ നിങ്ങൾ പറയുന്ന ന്യൂനപക്ഷങ്ങൾ നാലുകോടി, മൗലാന ആസാദ് പറഞ്ഞത് മൂന്നരക്കോടി എന്നാണെങ്കിലും യഥാർത്ഥത്തിൽ അവർ നാലുകോടി ആയിരുന്നു. ഇപ്പോൾ ഇത്രയും കാലം കഴിയുന്ന ഈ അവസരത്തിൽ ഇന്ത്യയിൽ എത്ര മുസ്ലീങ്ങൾ ഉണ്ട് 20 (കോടിയിൽ) അധികം. പാകിസ്താനിൽ എത്ര ഹിന്ദുക്കൾ ഉണ്ട് 17% നിന്നും 3% ആയി. ബംഗ്ലാദേശിൽ 30% നിന്നും 7% ആയി. 

എം ജി രാധാകൃഷ്ണൻ: അത് ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യം ആയതിനാൽ ആണ്. 

ഗവർണ്ണർ: പ്ലീസ്. നിങ്ങൾക്ക് മതേതരത്വം സംരക്ഷിക്കണമെന്നുണ്ടെങ്കിൽ നിങ്ങളോട് തോളോടു തോൾ ചേർന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയവർ ഇപ്പോൾ ഇത്രയും ദ്രോഹങ്ങൾ നേരിടുമ്പോൾ അവരെ സംരക്ഷിക്കേണ്ട ചുമതലയും നിങ്ങൾക്കുണ്ട്.  1947-ൽ പാകിസ്താനിൽ അകപ്പെട്ട ഇവർ ആരായിരുന്നു എന്നത് നിങ്ങൾ മറക്കരുത്. അവർ താഴ്ന്നജാതിക്കാർ എന്ന് വിളിക്കപ്പെട്ടവർ ആയിരുന്നു. 1948-ൽ പാകിസ്താന്റെ പ്രധാനമന്ത്രി ഒരു പ്രസ്താവന നടത്തി. അവർ പാകിസ്താനിൽ നിൽക്കാൻ നിബന്ധിതരാക്കപ്പെടുകയായിരുന്നു. എന്താണ് അദ്ദേഹം പറഞ്ഞത്? അദ്ദേഹം പറഞ്ഞത് നമ്മൾ ഇവരെ പോകാൻ അനുവദിച്ചാൽ നമ്മുടെ കക്കൂസുകൾ പിന്നെ ആര് വൃത്തിയാക്കും എന്നാണ്. എല്ലാവർഷവും സ്ത്രീകൾ മതനിന്ദ ആരോപിക്കപ്പെട്ട് കേസുകളിൽ അകപ്പെടുന്നത് കാണുന്നത് എന്തുകൊണ്ടാണ്? 

എം ജി രധാകൃഷ്ണൻ: തീർച്ചയായും. താങ്കൾ പാകിസ്താനെ കുറിച്ച് പറഞ്ഞതെല്ലാം ശരിയാണ്...

ഗവർണ്ണർ: ഇന്ത്യയിൽ മതേതരത്വത്തെ സംരക്ഷിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഇന്ത്യയുടെ ഭാഗമായിരുന്നവരേയും നിങ്ങൾ പരിഗണിക്കണം. അവർക് ഇന്ത്യയുടെ വിഭജനത്തിൽ ഒരു പങ്കുമില്ല. ഇന്ത്യയുടെ വിഭജനം അവർ ആവശ്യപ്പെട്ടതും അല്ല. അവസാന മിനിറ്റിൽ കോൺഗ്രസ്സ് നേതൃത്വം ആണ് വിഭജനം എന്ന വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറായത്. അവർ അതിന്റെ ഇരകൾ ആക്കപ്പെടുകയായിരുന്നു. അവരെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. 

എം ജി രാധാകൃഷ്ണൻ: എന്നാൽ സാർ ആളുകൾ ഈ നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത്  മൂന്ന് രാജ്യങ്ങളെ മാത്രം തിരഞ്ഞെടുത്തത് കൊണ്ടാണ്? അഫഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്. എന്നാൽ നമ്മുടെ മറ്റ് അയൽ രാജ്യങ്ങളിലും സമാനമായ സാഹചര്യം അഭിമുഖീകരിക്കുന്നവർ ഉണ്ട്. ഉദാഹരണത്തിനു നമ്മുടെ സംസ്ഥാനത്തിനു തൊട്ടടുത്തുള്ള ശ്രീലങ്കയിൽ. അതുപോലെ മ്യാന്മാർ, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ. എന്നാൽ എന്തുകൊണ്ട് മുസ്ലീം ഭൂരിപക്ഷമുള്ള മൂന്ന് രാജ്യങ്ങൾ മത്രം. അതുകൊണ്ടാണ് ഈ സർക്കാരും ഈ നിയമവും മുസ്ലീങ്ങളെ മാത്രം ലക്ഷ്യംവയ്ക്കുന്നതാണെന്ന സംശയം ഉണ്ടാക്കുന്നത്.

ഗവർണ്ണർ: ഏതാനും വർഷങ്ങൾക്ക് മുൻപ് എത്ര ആളുകൾക്കാണെന്ന് ഞാൻ കൃത്യമായി ഓർക്കുന്നില്ല തമിഴന്മാർക്ക് (ശ്രീലങ്കയിൽ നിന്നുള്ള) മാത്രമായി ഇന്ത്യൻ പൗരത്വം നൽകിയപ്പോൾ പാകിസ്ഥാനിൽ നിന്നും വന്നവർ ഇപ്പോളും ക്യാമ്പുകളിൽ കഴിയുകയാണല്ലൊ അവർക്ക് പൗരത്വം നൽകാത്തതെന്താണെന്ന ചോദ്യം ആരും ഉയർത്തിയില്ലല്ലൊ. തമിഴന്മാർക്ക് പൗരത്വം നൽകി. എന്നാൽ ഈ നിയമം ഏതെങ്കിലും തമിഴനു ഇനിയും പൗരത്വം നൽകുന്നതിൽ നിന്നും സർക്കാരിനെ വിലക്കുന്നില്ല. ഒറ്റത്തവണയാണെങ്കിലും പൗരത്വം നൽകിയത് വളരെ അധികം ആളുകൾക്കാണ്. ആ അവസരത്തിൽ മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള ആരേയും പരിഗണിച്ചതുമില്ല. വാസ്തവത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആളുകൾക്ക് പൗരത്വം നൽകുന്നതിൽ വലിയ വിഷയം ഞാൻ കാണുന്നുണ്ട്. കാരണം മതത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന എല്ലാവർക്കും പൗരത്വം നൽകുന്നതിനുള്ളതല്ല ഈ നിയമം. ഈ നിയമം മഹാത്മ ഗാന്ധിയും, ജവഹർലാൽ നെഹ്രുവും, രാജേന്ദ്രപ്രസാദും, കോൺഗ്രസ്സ് കമ്മറ്റിയും ഒരു വിഭാഗത്തിനു നൽകിയ വാഗ്ദാനം പാലിക്കുന്നതിനുള്ളതാണ്. അതുകൊണ്ട് അഫ്ഗാനിസ്ഥാനെ ഉൾപ്പെടുത്തിയത് വലിയ വിഷയം ആണെന്ന് പറയാം. അഫ്ഗാനിസ്ഥാൻ അതിന്റെ ഭാഗം ആയിരുന്നില്ല. പിന്നെങ്ങനെ അഫഗാനിസ്ഥാൻ ഇതിൽ വന്നു. നിങ്ങൾ കൃത്യമായി നിരീക്ഷിച്ചാൽ താലിബാൻ സർക്കാരിനെ അഫ്ഗാനിസ്ഥാന്റെ ഭരണകർത്താക്കളായി അവരോധിക്കുന്നതിൽ പാകിസ്താൻ വിജയിക്കുന്നത് വരെ  അഫ്ഗാനിസ്ഥാൻ ഈ വിഭാഗങ്ങളോട് വേർതിരിവ് കാണിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാം. അതോടെ (താലിബാൻ അധികാരത്തിൽ വന്നതോടെ) അഫ്ഗാനിസ്ഥാനും പാകിസ്താന്റെ മറ്റൊരു പതിപ്പായി മാറി. ഹമീദ് കർസായി സർക്കാരിൽ ആരും മതപീഡനം ആരോപിക്കുന്നില്ല. ഇപ്പോഴത്തെ അഫ്ഗാനിസ്ഥാൻ സർക്കാരിലും ആരും മതപീഡനം ആരോപിക്കുന്നില്ല. എന്നാൽ താലിബാൽ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ മാത്രമല്ല പഠാൻ സ്ത്രീകളും വളരെ വലിയ പീഡനങ്ങൾ ആണ് സഹിച്ചത്. നിങ്ങൾ എന്നോട് സംസ്കാരത്തെ കുറിച്ച് പറയുമ്പോൾ  സ്വാമി വിവേകാനന്ദൻ തന്റെ രാജ്യത്തിന്റെ മതനിരപേക്ഷതയിൽ വലിയ അഭിമാത്തോടെ റിലിജിയസ് പാർലമെന്റിൽ സംസാരിക്കുന്നുണ്ട്. മതപീഡനം സഹിക്കവയ്യാതെ പാലായനം ചെയ്ത് ജൂതന്മാർക്ക് അഭയം നൽകിയ നാടാണ് എന്റേത് എന്നതിൽ എനിക്ക് വലിയ അഭിമാനം ഉണ്ടെന്ന് അദ്ദേഹം പറയുന്നു. അവരുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടപ്പോൾ അവർ ഇന്ത്യയിൽ എത്തി. ഒന്നാം നൂറ്റാണ്ടിൽ തന്നെ കൃസ്ത്യാനികൾ എത്തിച്ചേർന്ന ഒരു രാജ്യത്തു നിന്നാണ് ഞാൻ വരുന്നത്. 

എം ജി രാധാകൃഷ്ണൻ: അത് കേരളത്തിൽ ആണ്.

ഗവർണ്ണർ. അതെ അത് അദ്ദേഹം പറയുന്നുണ്ട്. എന്നാൽ എന്റെ ചില പ്രസംഗങ്ങളിൽ അദ്ദേഹം മറന്നുപോയ ഒരു കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. പരിശുദ്ധ പ്രവാചകന്റെ പിന്മുറക്കാരുടെ രണ്ട് കുടുംബങ്ങൾ മാത്രമാണ് അറബ് നാടുകളിൽ ആകെയുള്ളത്. എന്നാൽ ഇന്ത്യയിൽ കേരളത്തിലെ തങ്ങൾമാർ മുതൽ പലയിടത്തും  അവർ ഉണ്ട്. എന്തുകൊണ്ടാണ് അവർ ഇവിടെ എത്തിയത്? പ്രവാചകൻ മതം സ്ഥാപിച്ച് മുപ്പതുവർഷത്തിനുള്ളിൽ തന്നെ അദ്ദേഹത്തിന്റെ അനുയായികൾ മതപീഡനത്തിനു വിധേയരായിരുന്നു. അതുകൊണ്ട് അവരും ഇവിടെ എത്തിച്ചേർന്നു. അങ്ങനെ സംസ്കാരികമായി താങ്കൾ ചോദിക്കുകയാണെങ്കിൽ ഈ നിയമം നമ്മുടെ ആ പാരമ്പര്യവുമായി ഒത്തു പോകുന്നതല്ല. ഇത് ഞാൻ നെഹ്രു മ്യൂസിയത്തിലും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ വിഭജനം അസാധാരണമായ ഒരു സാഹചര്യം സൃഷ്ടിച്ചു. അത്തരം അസാധാരണമായ സാഹചര്യത്തെ നേരിടുന്നതിനു നിങ്ങൾക്ക് നിങ്ങളുടെ പാരമ്പര്യത്തിൽ നിന്നും വ്യതിചലിക്കേണ്ടിവരും. അസാധാരണമായ ഒരു പ്രശ്നം പരിഹരിക്കാൻ അസാധാരണമായ ഒരു പരിഹാരം തന്നെ സ്വീകരിക്കേണ്ടി വരും. 

എം ജി രാധാകൃഷ്ണൻ: തിരികെ കേരളത്തിലെ സാഹചര്യത്തിലേയ്ക്ക് വന്നാൽ, ഇവിടെ എത്തി താങ്കൾ ആദ്യം സന്ദർശിച്ചത് താങ്കളുടെ സുഹൃത്തും ഇപ്പോൾ ബിജെപി നയങ്ങളുടെ കടുത്ത വിമർശകനും ആയ കെ പി ഉണ്ണിക്കൃഷ്ണനെ ആണ്. എന്നാൽ ഇപ്പോൾ ഈ വിഷയങ്ങൾ ...

ഗവർണ്ണർ: ഞാൻ ഇവിടെ ഗവർണ്ണർ ആയി എത്തുമ്പോൾ ബിജെപിയിൽ അംഗമായിരുന്നില്ല. ഗവർണ്ണർ ആകാൻ എനിക്ക് ബിജെപിയിൽ നിന്നും രാജിവെയ്ക്കേണ്ടിയും വന്നില്ല. രാഷ്ട്രീയപാരമ്പര്യം ഉണ്ടായിരുന്നിട്ടും ഗവർണ്ണർ ആകുന്നതിനു പാർടി പദവി രജിവെയ്ക്കേണ്ടി വന്നിട്ടില്ലാത്ത ഒരേ ഒരു വ്യക്തിയും ഞാനാണ്.  യഥാർത്ഥത്തിൽ കഴിഞ്ഞ 13 വർഷമായി ഞാൻ കക്ഷിരാഷ്ട്രീയത്തിൽ പോലും ഉണ്ടായിരുന്നില്ല. 

എം ജി രാധാകൃഷ്ണൻ: താങ്കൾ ബിജെപിയിൽ ഉണ്ടായിരുന്നില്ല.

ഗവർണ്ണർ: അല്ല. എനിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നു എന്നാലും ഞാൻ സജീവമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ എന്റെ  അനുഭാവം ബിജെപിയ്ക്കൊപ്പമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല. 

എം ജി രാധാകൃഷ്ണൻ: ഞാൻ അങ്ങയോട് ചോദിക്കാൻ വന്നത് ഈ പ്രശ്നത്തിലെ നിലപാട് സംസ്ഥന സർക്കാരുമായി ഒരു ഏറ്റുമുട്ടലിനു വഴിവയ്ക്കുമോ എന്നതാണ്. ഭരണകക്ഷിയായ സി പി എം-ന്റെ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വന്നിട്ടുണ്ട്. അങ്ങ് ഗവർണ്ണർ എന്ന പദവിയുടെ പരിധിയ്ക്കുള്ളിൽ നിൽക്കൻ ആഗ്രഹിക്കുന്നില്ല എങ്കിൽ രാജിവച്ച് സജീവരാഷ്ട്രീയത്തിൽ തിരികെ പോകണം എന്നാണ്. അത് ഒരു വിഷയം. മറ്റൊന്ന് താങ്കൾ ഇപ്പോൾ ഇവിടെ എത്തിയിട്ട് കുറച്ചു നാളുകളെ ആയുള്ളു. മൂന്നു മാസം. ഇനിയും വളരെ അധികം സമയം ഉണ്ട് മുന്നോട്ട്. അതുകൊണ്ട് ഇനി അങ്ങോട്ട് സംസ്ഥാന സർക്കാരുമായുള്ള ബന്ധം വളരെ കലുഷിതവും എറ്റുമുട്ടൽ സ്വഭാവമുള്ളതും ആയിരിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഗവർണ്ണർ: ഇല്ല. (പാർടി സെക്രട്ടറി) എനിക്ക് ഒരു  ഉപദേശം നൽകി എന്ന് പറഞ്ഞല്ലൊ. ഞാൻ തിരിച്ചും അദ്ദേഹത്തിനു ഒരു ഉപദേശം നൽകാൻ ആഗ്രഹിക്കുന്നു. താങ്കൾ രാഷ്ട്രീയത്തിൽ തുടരുന്ന സ്ഥിതിയ്ക്ക് ഇന്ത്യയുടെ ഭരണഘടനയും ഒന്ന് വായിക്കണം. ചുരുങ്ങിയപക്ഷം ഗവർണ്ണർ എടുക്കുന്ന സത്യപ്രതിജ്ഞ എന്തെന്നെങ്കിലും വായിക്കണം. എന്റെ ഉപദേശം പരിഗണിച്ച് ഭരണഘടന വായിച്ചു നോക്കിയ ശേഷവും അദ്ദേഹത്തിനു ഇപ്പോഴത്തെ അഭിപ്രായം തന്നെ ആണുള്ളതെങ്കിൽ അദ്ദേഹത്തിന്റെ നിർദ്ദേശം പരിഗണിക്കാൻ ഞാൻ തയ്യാറാണ്. പിന്നെ നിങ്ങൾ പറഞ്ഞത് മുന്നോട്ടുള്ള സമയത്തെ കുറിച്ചാണ്. അങ്ങനെ ഒരിക്കലും ഉണ്ടാവില്ല. കേരളത്തിൽ ഞാൻ പോകുന്ന സ്ഥലങ്ങളിൽ എല്ലാം വളരെ സ്നേഹോഷ്മളമായ സ്വീകരണം ആണ് എനിക്ക് ലഭിക്കുന്നത്. വലിയവരുടെ കാര്യം വിടൂ, കുട്ടികൾ 

എം ജി രാധാകൃഷ്ണൻ: ഇന്ന് താങ്കൾ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. ചീഫ് സെക്രട്ടറി അല്പം മുൻപ് ഇവിടെ നിന്നും മടങ്ങുന്നത് ഞങ്ങൾ കണ്ടു. ഈ പ്രത്യേക വിഷയത്തിൽ ചീഫ് സെക്രട്ടറിയുമായി താങ്കൾ ചർച്ച നടത്തി. താങ്കൾ ഈ വിഷയം മുഖ്യമന്ത്രിയുമായി ചർച്ചചെയ്യുന്നുണ്ടോ?

ഗവർണ്ണർ: ഇല്ല ഇല്ല. ഞാൻ ഈ വിഷയം ആരുമായും ചർച്ചചെയ്യുന്നില്ല. ഇതിലും മോശമായ സന്ദർഭങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. മൂന്നു തവണ മാരകമായ ആക്രമണങ്ങൾ 1986നു ശേഷം എനിക്കു നേരെ ഉണ്ടായിട്ടുണ്ട്. ജാമിയയിൽ അവർ ഏകദേശം എന്നെ വകവരുത്തി എന്ന് കരുതിയതാണ്. ഞാൻ ബോധം കെട്ട് താഴെവീണു. എന്നെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേയ്ക്ക് അതിവേഗം എത്തിച്ചു. വീഴുന്ന അവസരത്തിലും ഞാൻ എന്റെ സുരക്ഷ ഉദ്യോഗസ്ഥരോട് പറഞ്ഞത് വെടിവയ്ക്കരുതെന്നാണ്. എനിക്ക് ചുറ്റും അന്ന് ഇരുപതിൽ അധികം സുരക്ഷ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഞാൻ അവരോട് കർശനമായി പറഞ്ഞു വെടിവയ്ക്കരുതെന്ന്. ഇതിലും മോശമായ സാഹചര്യങ്ങൾ മറികടന്നാണ് ഞാൻ വന്നത്. 

എം ജി രാധാകൃഷ്ണൻ:  അതിനോടെല്ലാം എങ്ങനെ ആണ് താങ്കൾ ഇപ്പോഴത്തെ സംഭവങ്ങളെ താരതമ്യം ചെയ്യുന്നത്.

ഗവർണ്ണർ: ഇപ്പോഴത്തെ സംഭവങ്ങൾ അതിന്റെ അടുത്തെങ്ങും എത്തില്ല. ഞാൻ അഭിമുഖീകരിച്ചിട്ടുള്ള ആക്രമണങ്ങളുമായി താരതമ്യം ചെയ്താൽ ഇതൊന്നും ഒന്നുമല്ല.  ഇത് ചില സ്ഥാപിത താല്പര്യക്കാരാണ്. ഞാൻ ആരുടെയും പേരെടുത്തു പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ചില ആളുകൾ ഉണ്ട്. ഷാ ബാനു കേസിൽ എന്റെ രാജി ഉണ്ടായിട്ടും അതില് നിന്നും മുക്തരാകാത്തവർ. നിങ്ങൾ കണക്കുകൾ നോക്കൂ. അവർ എന്നെങ്കിലും എന്നോട് ക്ഷമിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? 

എം ജി രാധാകൃഷ്ണൻ: അത് ശരിയാണ്. ആ കാലഘട്ടത്തിൽ വളരെ പുരോഗമനപരമായ ഒരു നിലപാടാണ് താങ്കൾ സ്വീകരിച്ചത്.

ഗവർണ്ണർ: അതിലും പുരോഗമനപരമായ നിലപാടാണ് ഇപ്പോഴത്തേത്. 

എം ജി രാധാകൃഷ്ണൻ: എന്നാൽ താങ്കൾ ഇപ്പോൾ സർക്കാരിനൊപ്പം ആണ്.

ഗവർണ്ണർ: അല്ല. ഞാൻ രാഷ്ട്രീയമായി ആർക്കും ഒപ്പമല്ല. ഒരു ഭരണഘടന പദവി വഹിക്കുന്ന ആൾ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുകമാത്രമാണ് ഞാൻ ചെയ്യുന്നത്. ഭരണഘടനയേയും നിയമങ്ങളേയും പരിപാലിക്കുക സംരക്ഷിക്കുക എന്ന ഭരണഘടനാപരമായ എന്റെ പ്രതിജ്ഞ നിറവേറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഇത് പാർലമെന്റ് പാസാക്കിയ നിയമം ആണ്. ഞാൻ അത് പൂർണ്ണമായും അംഗീകരിക്കുന്നു. 

എം ജി രാധാകൃഷ്ണൻ: എത് ഒരു വശം. എന്നാം മറുവശത്ത് വലിയൊരുവിഭാഗം ജനങ്ങൾ ഈ നിയമം തങ്ങൾക്ക് വലിയ ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്നു. തങ്ങളെ പുറത്താക്കും എന്ന് കരുതുന്നു. ഇവരുടെ ആശങ്കൾ പരിഹരിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാരിൽ നിന്നുണ്ടാകണം എന്ന്, ഇവരെക്കൂടി വിശ്വാസത്തിൽ എടുത്ത് വേണം മുന്നോട്ട്  പോക്കേണ്ടതെന്ന് താങ്കൾ കരുതുന്നുണ്ടോ? അവർ അത് ചെയ്യുന്നുണ്ടോ? 

ഗവർണ്ണർ: കേന്ദ്രസർക്കാരിനെ ഉപദേശിക്കാനോ നിർദ്ദേശം നൽകാനോ ഞാൻ ഇല്ല. എന്നാൽ ഞാൻ ഒരു കാര്യം പറയാം. ഈ നിയമം നടപ്പാക്കേണ്ട ചുമതല എനിക്കായിരുന്നു എങ്കിൽ ഞാൻ ബലമായിത്തന്നെ അത് നടപ്പാക്കും. അല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ല. എന്നെ സംബന്ധിച്ച് ഇത് വിട്ടുവീഴ്ച ചെയ്യേണ്ട വിഷയം അല്ല.

എം ജി രാധാകൃഷ്ണൻ: എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും?

ഗവർണ്ണർ: എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും എന്റെ സർക്കാർ രാജിവെയ്ക്കേണ്ടിവന്നാലും ഞാൻ നിയമം നടപ്പാക്കാൻ ശ്രമിക്കും 

എം ജി രാധാകൃഷ്ണൻ: അത് ജനാധിപത്യപരമാണോ?

ഗവർണ്ണർ: ഇത് നമ്മുടെ രാഷ്ട്രപിതാവ് ഈ നാട്ടിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ആണ്. മഹാത്മാഗാന്ധി നൽകിയ വാഗ്ദാനം നമ്മൾ ആദരിക്കേണ്ടതല്ലെ?

എം ജി രാധാകൃഷ്ണൻ: പക്ഷെ അത് മറ്റൊരു സാഹചര്യത്തിൽ ആയിരുന്നു. വിഭജനത്തിന്റെ ....

ഗവർണ്ണർ: മറ്റൊരു സാഹ്ചര്യത്തിലും അല്ല.  കഴിഞ്ഞ വർഷം പോലും (പാകിസ്താനിലെ) സിന്ധിൽ നിന്നും നിയമസഭാംഗമായിരുന്ന ഒരാൾ തന്റെ സുഹൃത്തിനൊപ്പം ഗുജറാത്തിൽ എത്തി. സാഹചര്യം ഇപ്പോഴും അന്നത്തേത് തന്നെ ആണ്. 1949-ൽ ആയിരുന്നത് 1947-ൽ ആയിരുന്നത്. എങ്ങനെ ആണ് ഇന്ത്യയുടെ ഭാഗമായിരുന്നവർക്ക് നൽകിയ ഉറപ്പ് നമുക്ക് പാലിക്കാതിരിക്കാൻ ആവുക. പണ്ഡിറ്റ് ജി പറഞ്ഞത് പുതുതായി ഉണ്ടായ രാഷ്ട്രീയ അതിർത്തികൾക്ക് അവരെ നമ്മിൽ നിന്നും വേർതിരിക്കാൻ ആവില്ല എന്നാണ്. നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ അതെല്ലാം ഞാൻ വായിക്കാം. മഹാാത്മ ഗാന്ധി, പണ്ഡിറ്റ് ജി, രാജേന്ദ്രപ്രസാദ് എല്ലാവരും പറഞ്ഞത് ഞാൻ  വായിക്കാം. നമ്മുടെ രാഷ്ട്രപിതാവ് നൽകിയ വാഗ്ദാനത്തിൽ നിന്നും നമുക്ക് എങ്ങനെ ആണ് വ്യതിചലിക്കാൻ ആവുക? 

എം ജി രാധാകൃഷ്ണൻ: അങ്ങനെ എങ്കിൽ നിങ്ങളെന്തിനാണ് അത് ചില മതവിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. അത്രയും മാനുഷീകമൂല്യങ്ങൾ ഉള്ളവർ എന്തുകൊണ്ട് എല്ലാവരേയും ഉൾക്കൊള്ളുന്നില്ല? 

ഗവർണ്ണർ: അങ്ങനെ ആണെങ്കിൽ അവർ പറഞ്ഞതെന്തെന്ന് ഞാൻ വായിക്കേണ്ടതായി വരും. കാരണം ഈ പറഞ്ഞ പ്രത്യേകവിഭാഗത്തിൽ പെടുന്നവർക്കാണ് അന്ന് ഉറപ്പ് നൽകിയിരുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തും പീഡനങ്ങൾ ഏറ്റുവാങ്ങുന്നവരെ ഉൾക്കൊള്ളാൻ നമുക്കായിരുന്നു എങ്കിലെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിലും പിന്നീടിങ്ങോട്ടും പലരേയും നമ്മൾ സ്വീകരിച്ചതുപോലെ. അങ്ങനെ ചെയ്യാൻ ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ നമുക്ക് സർക്കാരിൽ സമ്മർദ്ദം ചെലുത്താം. എന്നാൽ പാർലമെന്റ് പാസാക്കിയ ഈ നിയമം ചില പ്രത്യേക വിഭാഗങ്ങൾക്ക് നമ്മുടെ രാഷ്ട്രപിതാവ് നൽകിയ വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ളതാണ്.

എം ജി രാധാകൃഷ്ണൻ: അങ്ങനെ ആണെങ്കിൽ തന്നെയും മുസ്ലീങ്ങളിലെ തന്നെ അഹമ്മദീയരെ പോലുള്ള ചില വിഭാഗങ്ങൾ പീഡനം അനുഭവിക്കുന്നുണ്ട്.  ഈ സഹാനുഭൂതി എന്തുകൊണ്ട് നിങ്ങൾ അവരോടും കാണിക്കുന്നില്ല?

ഗവർണ്ണർ: ഇതെല്ലാം തെറ്റിദ്ധരിപ്പിക്കാനുള്ള ചോദ്യങ്ങൾ ആണ്. ഏതെങ്കിലും അഹമ്മദീയ വിഭാഗക്കാരൻ ഇന്ത്യയിലേയ്ക്ക് വരും എന്ന് താങ്കൾ കരുതുന്നുണ്ടോ? അഹമ്മദീയ വിഭാഗത്തിന്റെ ആസ്ഥാനം ലണ്ടനിൽ ആണുള്ളത്. യൂറൊപ്യൻ യൂണിയൻ അഹമ്മദീയ വിഭാഗത്തിനു യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള ഏത് രാജ്യത്തേയും പൗരത്വത്തിനുള്ള അവകാശം അംഗീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരാണ് അഹമ്മദീയർക്കായി ആദ്യം വാതിലുകൾ തുറന്നിട്ടത്. എന്നിട്ടും ഇന്ന് പാകിസ്താനിൽ ഏതെങ്കിലും അഹമ്മദീയ വിഭാഗക്കാരൻ അവശേഷിക്കുന്നു എങ്കിൽ ഞാൻ അവരെ അവരുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. എന്തുകൊണ്ടാണ് അവർ അവിടെ തുടരുന്നതെന്ന് അറിയാമോ?അവർക്ക് അവിടെ നിന്നും രക്ഷപ്പെടാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല. മറിച്ച്  അവർക്ക് അവിടെ വലിയ സ്വത്തുണ്ട്. ഈ സ്വത്തുക്കൾ വിറ്റുപോകാൻ സാധിക്കുന്ന ഉചിതമായ സമയം കാത്തിരിക്കുകയാണ് അവർ. യൂറോപ്യൻ യൂണിയൻ അവർക്കായി വാതിലുകൾ തുറന്നിട്ടിട്ടുണ്ട്. അവർക്ക് യു കെയിൽ പോകാം. അവർക്ക് ജർമ്മനിയിൽ പോകാം. ഇവർ (ഇന്ത്യ പൗരത്വം നൽകാൻ ഉദ്ദേശിക്കുന്നവർ) എവിടെയും പോകാൻ സാധിക്കാത്തവർ ആണ്. 

എം ജി രാധാകൃഷ്ണൻ: പക്ഷെ സാർ ഞാൻ പറയുന്നത് ഈ നിയമത്തിന്റെ ഉദ്ദേശശുദ്ധിയിൽ ഉള്ള സംശയത്തെ കുറിച്ചാണ്. ഇവർ ഈ വിഭാഗങ്ങളുടെ പേരുകൾ പരാമർശിച്ചില്ലായിരുന്നു എങ്കിൽ...

ഗവർണ്ണർ: എന്റെ മറുപടി ഇതാണ് 1937 മുതൽ 1947 വരെ ജിന്ന പറഞ്ഞിരുന്നത് സ്വാതന്ത്ര്യം കിട്ടി ഇന്ത്യ ജനധിപത്യ രാജ്യം ആവുകയാണെങ്കിൽ ഇസ്ലാമും അതുമായി ബന്ധപ്പെട്ട എല്ലാം അപകടത്തിൽ ആകും എന്നായിരുന്നു. ചിലർ ആ വാദം കേട്ടു, അംഗീകരിച്ചു ഇന്ത്യ വിഭജിക്കപ്പെട്ടു. ഒടുവിൽ ബംഗ്ലാദേശ് രൂപീകൃതമായപ്പോൾ എന്താണ് അവർ പറഞ്ഞത്. ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു. 1986-ൽ സുപ്രീംകോടതിയുടെ ഈ വിധി (ഷാ ബാനു കേസ്) നിങ്ങളുടെ മതത്തെ ഇല്ലാതാക്കും, നിങ്ങളുടെ അസ്തിത്വം ഇല്ലാതക്കും എന്നൊക്കെയുള്ള  വലിയ ഭയം ജനങ്ങളുടെ മനസ്സിൽ  ഉണ്ടാക്കി. 2017-ൽ ഇതേ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നപ്പോൾ മുസ്ലിം വ്യക്തിനിയമ ബോർഡ് എല്ലാം അംഗീകരിച്ചു. അവർ പറഞ്ഞു മുത്തലാക്ക് മോശമാണ്, മുത്തലാഖ് മതമനുശാസിക്കുന്നതല്ല. ഒരേഒരു കാര്യം അവർ ആവശ്യപ്പെട്ടത് കോടതി ഈ വിഷയത്തിൽ ഉത്തരവിറക്കരുത് ഞങ്ങൾ ഒരു ബോധവൽക്കരണത്തിലൂടെ  ഇത് അവസാനിപ്പിക്കാം. അതുകൊണ്ട് ജങ്ങളുട് കാഴ്ചപാടുകൾ മാറിക്കൊണ്ടിരിക്കും. ഈ അഭിപ്രായങ്ങൾ സ്ഥിരമാണെന്ന് നിങ്ങൾ കരുതരുത്.

എം ജി രാധാകൃഷ്ണൻ: താങ്കൾ അസാധാരണമായ വിധത്തിൽ ശുഭാപ്തിവിശ്വാസം  പുലർത്തുന്ന ആളാണ്. വളരെ അധികം നന്ദി

ഗവർണ്ണർ: നന്ദി.

(ബഹുമാനപ്പെട്ട കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.)


Friday 20 December 2019

പൗരത്വ ഭേദഗതി അമിത് ഷ ടൈംസ് നൗ ചാലിനു നൽകിയ അഭിമുഖം

പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെ തുടർന്ന് രാജ്യത്തെ വിവിധ പ്രക്ഷോപങ്ങളും പൊതുമുതൽ നശീകരണവും നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച് അമിത് ഷാ ടൈംസ് നൗ ചാനലിനു നൽകിയ അഭിമുഖം മലയാളത്തിൽ വിവർത്തനം ചെയ്യാനുള്ള ശ്രമം. അഭിമുഖം നടത്തുന്നത് നവിക കുമാർ

ചോദ്യം: അമിത് ഷാ ജി നമസ്കാരം. ഇന്ത്യാ എക്ണോമിക് കോൺക്ലേവിൽ ഞങ്ങൾക്കൊപ്പം അല്പം സമയം ചെവഴിക്കുന്നതിൻ തീരുമാനിച്ച അങ്ങേയ്ക്ക് വളരെ അധികം നന്ദി. ഞങ്ങൾ മുംബൈയിൽ ഈ സമയത്ത് രണ്ട ദിവസത്തെ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്ന ഈ അവസരത്തിൽ അങ്ങയോട് ചില ചോദ്യങ്ങൾ തുറന്നു ചോദിക്കുകയാണ്. സാമ്പത്തിക രംഗത്തെ കുറച്ചുള്ള ചർച്ചകൾ ഇപ്പോൾ പിന്തള്ളപ്പെട്ടിരിക്കുന്നു. മറ്റു പല വിഷയങ്ങൾ ആണ് ഇപ്പോൾ ഉയർന്നു വരുന്നത്. ആർട്ടിക്കിൾ 370, അയോദ്ധ്യ, പൗരത്വ ഭേദഗതി നിയമം ഇങ്ങനെ പല വിഷയങ്ങൾ. ഈ വിഷയത്തിലെ പ്രതിഷേധങ്ങൾ ജമ്മു കശ്മീരിൽ നിന്നും ആസാമിലേയ്ക്കും അവിടെ നിന്നും ഡൽഹിയിലേയ്ക്കും എത്തിയിരിക്കുന്നു. ആദ്യം ജാമിയ മിലിയ സർവ്വകലാശാലയിൽ ഇപ്പൊൾ സിലംപൂരിലും പ്രക്ഷോഭങ്ങൾ നടക്കുന്നു. ഈ പ്രക്ഷോഭങ്ങൾക്ക് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത് പാർലമെന്റിൽ സർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയാണ്. അവർ പറയുന്നത് ഈ നിയമം മുസ്ലീങ്ങളേയും ഹിന്ദുക്കളേയും തമ്മിൽ വേർതിരിക്കുന്നതാണെന്നാണ്. താങ്കൾ എന്തു പറയുന്നു.

അമിത് ജി: ഞാൻ അങ്ങനെ കരുതുന്നില്ല. ഈ പ്രതിഷേധങ്ങൾക്ക് രണ്ട് കാരണം ഉണ്ട്. ചില രാഷ്ട്രീയ പാർടികൾ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ തെറ്റിദ്ധാരണ പടർത്തുന്നു. അവർ ജങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നവരാണ്. രണ്ടാമത്തെ കാരണം ഇവർ പരത്തുന്ന തെറ്റിദ്ധാരണ ചിലരിൽ ആശങ്ക വളർത്തിയിട്ടുണ്ട്. ഞാൻ താങ്കളോട് അത് വിശദമാക്കാം. പൗരത്വ ഭേദഗതി നിയമത്തിൽ ഒരിടത്തും ആരുടേയും പൗരത്വം എടുത്തുകളയാനുള്ള ഒന്നും പറയുന്നില്ല. അത് പൗരത്വം നൽകുന്നതിനുള്ള നിയമം ആണ്. പൗരത്വം ആർക്കാണ് നൽകുന്നത്? പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീരാജ്യങ്ങളിൽ നിന്നും പീഡനങ്ങൾ സഹിക്കവയ്യാതെ ഭാരതത്തിൽ എത്തിയ അവിടത്തെ ആറ് ന്യൂനപക്ഷവിഭാഗങ്ങൾക്കാണ് പൗരത്വം നൽകുന്നത്. അവർ അഭയം തേടി വന്നവരാണ്. അവരുടെ കൈവശം ഒരു രേഖയും ഇല്ല. വർഷങ്ങളായി നരകതുല്ല്യമായ ജീവിതം ആണ് അവർ ജീവിക്കുന്നത്. അവർക്ക് പൗരത്വം നൽകാനുള്ള വ്യവസ്ഥകൾ ആണ് ഈ നിയമത്തിൽ ഉള്ളത്. ഇന്ന് കോൺഗ്രസ്സ് ഇതിനെ എതിർക്കുകയാണ്. എനിക്ക് കോൺഗ്രസ്സിന്റെ അദ്ധ്യക്ഷയോട് പറയാനുള്ളത് ജവഹർലാൽ നെഹ്രുവും ലിയാക്കത്ത് അലിയും ഒപ്പുവച്ച ജവഹർ - ലിയാക്കത്ത് ഉടമ്പടി എന്ന് അറിയപ്പെടുന്ന കരാറിന്റെ ആദ്യത്തെ വ്യവസ്ഥ തന്നെ ഒന്ന് വായിച്ച് നോക്കണം എന്നാണ്. അതിൽ പറയുന്നത് രണ്ട് രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കും എന്നുമാണ്. അത് പാകിസ്താനിലും ബംഗ്ലാദേശിലും നടപ്പിലായില്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ഈ മൂന്ന് രാജ്യങ്ങളും ഇസ്ലാമിനെ അവരുടെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചു. ന്യൂനപക്ഷവിഭാഗങ്ങളിൽ പലർക്കും നേരെ അക്രമങ്ങൾ ഉണ്ടായി, മതപരിവർത്തനത്തിനു വിധേയരാക്കി, സ്ത്രീകൾക്ക് നേരെ അക്രമങ്ങൾ ഉണ്ടായി. അത് സഹിക്കവയ്യാതെ പലരും ഇവിടെ എത്തിയിട്ടുണ്ട്. അവർക്ക് പൗരത്വം നൽകുന്നതിനുള്ള വ്യവസ്ഥകൾ ആണ് പൗരത്വ ഭേദഗതി നിയമത്തിൽ ഉള്ളത്. ഇതിൽ ഭാരതത്തിൽ വസിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് മുസ്ലീം വിഭാഗത്തിനു ഭയപ്പെടേണ്ടതായി എന്താണുള്ളത്?

ചോദ്യം: ഈ പ്രക്ഷോഭണങ്ങൾ തുടങ്ങിയത് ചില സർവ്വകലാശാലകളിൽ നിന്നാണ്. ജാമിയ മിലിയ സർവ്വകലാശാല ഒരു ഉദാഹരണം ആണ്.  ആസ്സാമിലും പ്രക്ഷോപങ്ങൾ ഉണ്ടായി. ഇന്ന് നാല്പത് സർവ്വകലാശാലകളിൽ ജാമിയ മിലിയയ്ക്ക് പിന്തുണയുമായി പ്രക്ഷോപങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ട്..

അമിത് ജി: നാല്പതില്ല. ഇരുപത്തി രണ്ടാണ്. രാജ്യത്ത് ആകെ 2500-ൽ അധികം സർവ്വകലാശാലകൾ ഉണ്ട്. സംസ്ഥാനങ്ങളിലെ സ്വതന്ത്ര സർവ്വകലാശാലകളുടെ കൂടി കണക്കെടുത്താൽ അതിലും അധികം സർവ്വകലാശാലകൾ ഉണ്ടാകും. അതിൽ ആകെ 22 സർവ്വകലാശാലകളിൽ ആണ് പ്രക്ഷോഭങ്ങൾ നടക്കുന്നത്. വിദ്യാർത്ഥികൾക്ക് നേരെ അക്രമം ഉണ്ടായി എന്നുള്ള മാദ്ധ്യമവാർത്തകളെ തുടർന്ന് മറ്റുള്ള സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സമരങ്ങൾ നടക്കുന്നുണ്ട്. എന്നാൽ എനിക്ക് ചോദിക്കാനുള്ളത് ഇതിന്റെ പേരിൽ കല്ലെറിയാമോ? അരുടെയെങ്കിലും ഇരു ചക്രവാഹനത്തിൽ നിന്നും പെട്രോൾ എടുത്ത് ബസ്സിനു തീയിടാമോ? പൗരന്മാർക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുമോ? അങ്ങനെ ഒക്കെ ചെയ്താൻ പോലീസ് നടപടി ഉണ്ടാകാതിരിക്കും എന്നാണോ? ക്രമസമാധാനനില എങ്ങനെ ആണ് നിയന്ത്രണത്തിൽ കൊണ്ടുവരിക? താങ്കൾ പറയൂ ഇവരെല്ലാവരും വിദ്യാർത്ഥികൾ ആണെങ്കിൽ ആരാണ് അകത്തുനിന്നും കല്ലെറിയുന്നത്? എന്തിനാണ് ചെയ്യുന്നത്? അതിന്റേയും ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. എന്നാൽ ഞാൻ ഇപ്പോഴും പറയുന്നു കോൺഗ്രസ്സ്, തൃണമൂൽ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, ആം ആദ്മി പാർട്ടികൾ തെറ്റിദ്ധാരണ പരത്തുന്നതുകൊണ്ടാണ്. നിങ്ങൾ ഒരു പത്രപ്രവർത്തകയല്ലേ? നിങ്ങൾ ആ നിയമം വായിച്ചതല്ലേ? നിങ്ങൾ പറയൂ ആ നിയമത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് എതിരായി എന്താണുള്ളത്?

ചോദ്യം: ന്യൂനപക്ഷങ്ങൾ സി എ എ (സിറ്റിസൺഷിപ്പ് അമെന്റ്മെന്റ് ആക്റ്റ്- പൗരത്വ ഭേദഗതി നിയമം)യിൽ ഇല്ലെങ്കിൽ ഇത് കേവലം ഒരു സൂചന മാത്രമാണ്. ഇതിന്റെ അടുത്ത ലക്ഷ്യം എൻ ആർ സി (നാഷണൽ രജിസ്റ്റർ ഫോർ സിറ്റിസൺസ് - ദേശീയ പൗരത്വ രജിസ്റ്റർ) ആണ്. ഇതു വച്ച് നിങ്ങൾ ഹിന്ദുക്കളെ ഈ രാജ്യത്തെ പൗരന്മാർ ആക്കും. പിന്നീട് എൻ ആർ സി കൊണ്ടുവരും. മുസ്ലീങ്ങളെ പുറത്താക്കും. ഈ ആശങ്കയാണ് അവർക്കുള്ളത്.

അമിത് ജി: ശരി ശരി. അതാണ് അപ്പോൾ ആശങ്ക. എൻ ആർ സി എന്നത് ആരാണ് കൊണ്ടുവന്നത്? ബി ജെ പി ആണോ അത് കൊണ്ടുവന്നത്? അല്ല. കോൺഗ്രസ്സ് പാർടിയാണ് അതിനു തുടക്കം കുറിച്ചത്. 1985-ൽ അസാം ഉടമ്പടിയിൽ ആസാമിൽ പൗരത്വ രജിസ്റ്റർ നടപ്പിലാക്കും എന്ന് ഉറപ്പ് നൽകിയത് രാജീവ് ഗാന്ധിയാണ്. കൂടാതെ ഞാൻ ഒന്നുകൂടി വ്യക്തമാക്കാം. പൗരത്വ നിയമം 1955 14(a) വ്യവസ്ഥ കൂട്ടിച്ചേർത്ത് 2004 ഡിസംബർ 3നു നോട്ടിഫിക്കേഷൻ ഇറക്കിയത് ആരുടെ സർക്കാരാണ്? യു പി എ സർക്കാരാണ്. 2004 ഡിസംബർ 3നു ഇറക്കിയ ഈ നോട്ടിഫിക്കേഷൻ അനുസരിച്ചാണ് ഭാരതസർക്കാർ എൻ ആർ സി നടപ്പിലാക്കുക. അത് കൊണ്ടുവന്നത് കോൺഗ്രസ്സ് പാർടിയാണ്. അതിനു ശേഷം 2009 ഉള്ളിൽ ആ പട്ടികയിക് 4(a) കൂട്ടിച്ചേർത്തു. അത് കൃത്യമായും എൻ ആർ സിയ്ക്കുള്ള വ്യവസ്ഥയാണ്. ഇപ്പോൾ കോൺഗ്രസ്സ് പാർടി ചോദിക്കുന്നത് എന്തിനാണ് എൻ ആർ സി നടപ്പിലാക്കുന്നത് എന്നാണ്? എന്തിനാണ് നിങ്ങൾ (കോൺഗ്രസ്സ് പാർട്ടി) അതിനുള്ള വ്യവസ്ഥകൾ കൊണ്ടുവന്നത്? അങ്ങനെ വ്യവസ്ഥകൾ കൊണ്ടുവന്നതിനു പിന്നിലെ ഉദ്ദേശം എന്തായിരുന്നു? ഈ നിയമം പൂർണ്ണമായും കോൺഗ്രസ്സിന്റെ കാലത്ത് ഉണ്ടാക്കിയതാണ്. അത് ശരിയാണെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ലോകത്ത് പൗരന്മാരുടെ രജിസ്റ്റർ ഇല്ലാത്ത ഏതെങ്കിലും രാജ്യം ഉണ്ടോ? പാകിസ്താനിലേയും ബംഗ്ലാദേശിലേയും അഫ്ഗാനിസ്ഥാനിലേയും മുഴുവൻ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നൽകണം എന്ന് കോൻഗ്ഗ്രസ്സ് പാർട്ടി പറയുമോ? നാളെ അങ്ങനെ ഒരു പ്രസ്താവന സോണിയ ഗാന്ധി ഇറക്കട്ടെ.

ചോദ്യം: ഇന്ന് പ്രതിപക്ഷ പാർടികൾ രാഷ്ട്രപതിയുടെ അടുത്ത് പോയിരുന്നു. അവർ പറയുന്നത്....

അമിത് ജി: ഈ നിയമത്തെ എതിർക്കുന്ന എല്ലാവരോടും ഉള്ള എന്റെ വെല്ലുവിളി ഇതാണ്,  പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഭാരത്തിലെ പൗരത്വം ആഗ്രഹിക്കുന്ന എല്ലാ മുസ്ലീം സഹോദരന്മാർക്കും ഭാരതത്തിലെ പൗരത്വം നൽകണമെന്നാണ് തങ്ങളുടെ ആവശ്യം എന്ന് നിങ്ങൾ രാജ്യത്തെ ജനങ്ങളോട് പറയൂ. നാളെത്തന്നെ പറയൂ. അങ്ങനെ പറയാൻ സാധിക്കില്ല എങ്കിൽ ഈ നിയമത്തെ എതിർക്കാതിരിക്കുക. ഞങ്ങൾ എന്തു ചെയ്യാനാണ്. എൻ ആർ സി യിൽ എന്താണുള്ളത്? എൻ ആർ സി ഈ രാജ്യത്തെ പൗരന്മാരുടെ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള വ്യവസ്ഥയാണ്. ഈ രാജ്യത്ത് ആർക്കും (രേഖകൾ ഇല്ലാതെ) താമസിക്കാം എന്നാണോ? ഏത് രാജ്യത്താണ് പൗരന്മാരുടെ രജിസ്റ്റർ ഇല്ലാത്തത്? ലോകത്തിൽ എല്ലാ രാജ്യങ്ങളിലും പൗരന്മാരുടെ രജിസ്റ്റർ ഉണ്ട്.

ചോദ്യം: ആധാർ കാർഡ്, വോട്ടർ കാർഡ് ഇങ്ങനെയുള്ള രേഖകൾ ഒന്നും ഒരാൾക്ക് ഈ രാജ്യത്തെ പൗരത്വത്തിനുള്ള രേഖയല്ലേ?

അമിത് ജി: അല്ല. ഒരിക്കലും അല്ല. അതുകൊണ്ടൊന്നും  പൗരത്വം സ്ഥാപിക്കാൻ ആകില്ല. ആധാർ കൊണ്ട് പ്രത്യേകിച്ചും ഇല്ല. ആധാർ ഒരു പ്രത്യേക ഉദ്ദേശത്തോടെ രൂപം കൊടുത്തതാണ്. ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുക തന്നെ വേണം. അത് തയ്യാറാക്കുന്നത് കൊണ്ട് ആർക്ക് എന്ത് അപകടം സംഭവിക്കാനാണ്? എന്തിനാണ് ഭയക്കുന്നത്? ഈ രാജ്യത്തെ പൗരന്മാർക്ക് ഒരു ദോഷവും വരില്ല. രാജ്യത്തെ പൗരനായിട്ടുള്ള ഒരു മുസൽമാനും എൻ ആർ സികൊണ്ട് ഒരു അപകടവും വരില്ല എന്ന് സർക്കരിനു വേണ്ടി ഞാൻ ഉറപ്പ് നൽകുന്നു. ഒരിക്കലും ഉണ്ടാകില്ല. ഉണ്ടാകാൻ പോകുന്നുമില്ല. എൻ ആർ സിയ്ക്ക് മുകളിൽ കോടതി ഉണ്ട്. പരാതികൾ വന്നാൽ കോടതിയിൽ പോകാം. കോടതി വാദം കേൾക്കും. തീരുമാനം എടുക്കും. ഈ പ്രക്രിയ ആരംഭിച്ചിട്ടുപോലും ഇല്ല. അപ്പോഴേയ്ക്കും നിങ്ങൾ ഇത്രയധികം ബഹളം വെയ്ക്കുന്നത് എന്തിനാണ്? അതും പൗരത്വ ഭേദഗതി നിയമവും തമ്മിൽ എന്തു ബന്ധമാണുള്ളത്? ഒരു ബന്ധവും ഇല്ല.

ചോദ്യം: എന്നാൽ കോൺഗ്രസ്സും മറ്റ് പ്രതിപക്ഷ പാർടികളും ഇന്ന് രാഷ്ട്രപതിയെ കണ്ട് പറയുന്നത് പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാണ്. ഇത് പിൻവലിക്കുമോ?

അമിത് ജി: ഒരിക്കലും ഇല്ല. നിയമം പിൻവലിക്കാനുള്ള ഒരു സാധ്യതയും ഇല്ല

ചോദ്യം: അമിത് ഷാ ജി താങ്കൾ...

അമിത് ജി: സ്വന്തം മതവിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനു ഈ രാജ്യത്ത് ശരണാർത്ഥികളായി എത്തിച്ചേർന്ന  ഈ കോടിക്കണക്കിനു ആളുകളെ സംരക്ഷിക്കേണ്ടത് നെഹ്രു - ലിയാക്കത്ത് ഉടമ്പടി അനുസരിച്ച് ഈ രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കോൺഗ്രസ്സിന്റെ അന്നത്തെ നേതാക്കൾ മതത്തിന്റെ അടിസ്ഥനത്തിൽ ഈ രാജത്തെ വിഭജിക്കാൻ കൂട്ടുനിന്നില്ലായിരുന്നു എങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. നിങ്ങൾ രാജ്യത്തിന്റെ വിഭജനം മതത്തിന്റെ അടിസ്ഥാനത്തിൽ നടത്തി. അപ്പോൾ അവിടത്തെ ന്യൂനപക്ഷങ്ങൾക്ക് ആ രാജ്യത്ത് സംരക്ഷണം കിട്ടുന്നില്ല എങ്കിൽ അവർ എവിടെ പോകും? ഇനി ഇതാണ് തർക്കമെങ്കിൽ നിങ്ങൾ പറയൂ, ഉഗാണ്ടയിൽ നിന്നും ധാരാളം ഹിന്ദുക്കൾ ഇവിടെ വന്നല്ലൊ. അപ്പോൾ എന്തുകൊണ്ട് അവർക്ക് പൗരത്വം നൽകി?  ഇന്ദിരാ ജി തന്നെ 1971-ൽ എന്തുകൊണ്ട് കുറെ പേർക്ക് പൗരത്വം നൽകി? ദണ്ഡകാരണ്യ പദ്ധതി എന്തായിരുന്നു? എന്തുകൊണ്ട് പൗരത്വം നൽകി? ശ്രീലങ്കയിൽ നിന്നും വന്ന ആറുലക്ഷം കുടുംബങ്ങൾക്ക് പൗരത്വം നൽകിയത് എന്തിനാണ്? ഇതേ അടിസ്ഥാനത്തിൽ ആണ് നൽകിയ. എന്നാൽ ഇപ്പോൾ ഭാരതിയ ജനത പാർടി അതേ കാര്യം നടപ്പിലാക്കുമ്പോൾ അതിനു മറ്റൊരു നിറം നൽകുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഇത് രാഷ്ട്രീയ ആരോപണം നടത്തേണ്ട വിഷയം അല്ല. ഇത് പൂർണ്ണമായും രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനായുള്ള വിഷയമാണ്.

ചോദ്യം: ഇതിൽ ഒന്നു രണ്ട് ചോദ്യങ്ങൾ കൂടി ഉയർന്നു വരുന്നുണ്ട്. താങ്കൾ ഇതെല്ലാം പാർലമെന്റിൽ വ്യക്തമാക്കി. എന്നിട്ടും ഇപ്പോൾ പ്രക്ഷോഭങ്ങൾ ഉയർന്നു വരുന്നു. ഇപ്പോൾ സർവ്വകലാശാലകളിൽ...

അമിത് ജി: താങ്കൾ ഇനിയും ഇതിനെ പർവ്വതീകരിച്ചു കാണിക്കാതിരിക്കുക. സർവ്വകലാശാലകളിൽ നടക്കുന്നതെന്താണെന്ന്  എനിക്കും അറിയാം താങ്കൾക്കും അറിയാം. നാലായിരത്തിൽ അധികം സർവ്വകലാശാലകൾ ഉണ്ട്. അതിൽ ഇരുപത്തിരണ്ട് സർവ്വകലാശാലകളിൽ അതിൽ തന്നെ അഞ്ച് സർവ്വകലാശാലകളിൽ ആണ് യഥാർത്ഥത്തിൽ പ്രക്ഷോഭണങ്ങൾ നടക്കുന്നത്. ജാമിയ മിലിയ, ജവഹർ ലാൽ മെഹ്രു യൂണിവേഴ്സിറ്റിയിലെ ചില കുട്ടികൾ, ലഖ്നൗ സർവ്വകലാശാലയിൽ, അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ. മറ്റുള്ള സർവ്വകലാശാലകളിൽ ഒരു തെറ്റിദ്ധാരണ ആണ് പരക്കുന്നത്, കുട്ടികളുടെ നേരെ അക്രമം ഉണ്ടായി. വിദ്യാർത്ഥികളുടെ നേരെ അല്ല അക്രമം നടത്തുന്നവരുടെ നേരെ ആണ് നടപടി ഉണ്ടായത്. അത് ഉണ്ടാവുക തന്നെ ചെയ്യും. അല്ലാതെ എങ്ങനെ ആണ് ക്രമസമാധാനപാലനം നടത്തുന്നത്?

ചോദ്യം: താങ്കൾ  പറയുന്നത് ജാമിയ മിലിയയിൽ ഉണ്ടായ പോലീസ് നടപടി അനിവാര്യം ആണെന്നു തന്നെ ആണോ? പോലീസ് ക്യാമ്പസ്സിൽ കടന്നത്, ലൈബ്രറിയിൽ കടന്നത്...

അമിത് ജി: ഞാൻ ഇപ്പോഴും പറയുന്നത് ആരാണോ ക്രമസമാധാനത്തിനു ഭംഗം വരുത്തുന്നത്, പൊതുമുതൽ നശിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്നത് അവർക്കെതിരെ പോലീസിനു നടപടി സ്വീകരിക്കേണ്ടതായി തന്നെ വരും.

ചോദ്യം: അനുവാദമില്ലാതെ സർവ്വകലാശാലകളുടെ ഉള്ളിൽ കടന്നും?

അമിത് ജി: കല്ല് എവിടെ നിന്നാണ് വന്നത്? വിദ്യാർത്ഥികൾ അല്ലാത്ത കുറെ അധികം ആളുകൾ സർവ്വകലാശാലകൾക്കുള്ളിൽ ഉണ്ടായിരുന്നു എന്നതും ഇപ്പോൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ പലരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോ ഉണ്ട്.

ചോദ്യം: വീഡിയോയിൽ നിന്നും പോലീസ് നടത്തിയ അതിക്രൂരമായ ലാത്തിചാർജ്ജ് ആണെന്നതും മനസ്സിലാകുന്നുണ്ട്.

അമിത് ജി: എത്ര ബസ്സുകൾക്കാണ് തീവച്ചത്? താങ്കൾ അതിനെ പിന്തുണയ്ക്കുന്നുണ്ടോ? ഈ വിദ്യാർത്ഥികൾ ബസ് കത്തിച്ചത് ശരിയാണോ?

അവതാരിക: അക്രമങ്ങളെ ആരും പിന്തുണയ്ക്കുന്നില്ല.

അമിത് ജി: പിന്നെ അക്രമം എങ്ങനെ ഇല്ലാതാവും എന്നാണ്. ഉപദേശം കൊണ്ട് ഇല്ലാതാവുമോ? നിങ്ങളുടെ പരിപാടികൾ കണ്ട് ഇല്ലാതവുമോ? അക്രമങ്ങൾക്ക് വലിയ പ്രചാരണം ആണല്ലൊ നൽകുന്നത്. ടൈംസ് നൗ മുഴുവൻ അക്രമത്തിന്റെ ദൃശ്യങ്ങൾ ആണ്. അക്രമം എങ്ങനെ അവസാനിപ്പിക്കും എന്നതിനു എനിക്ക് ഒരു മാർഗ്ഗം പറഞ്ഞുതരൂ. അക്രമം അവസാനിപ്പിക്കുകയും വേണം കടുത്ത നടപടികൾ ഉണ്ടാകാനും പാടില്ല. നിങ്ങൾക്ക് അക്രമങ്ങൾ മാർക്കറ്റ് ചെയ്യുകയും വേണം. എല്ലാം കൂടി എങ്ങനെ നടക്കാനാണ്. പറയൂ.

ചോദ്യം: അമിത് ഷാ ജി താങ്കൾ ആഭ്യന്തരമന്ത്രി ആണ്. ക്രമസമാധാനം താങ്കളുടെ ചുമതലയാണ്. സമ്മതിക്കുന്നു. അതേസമയം തന്നെ താങ്കൾ ഒരു ഭാരതീയ പൗരനും ആണ്. രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കയുള്ള ഒരു വിഭാഗത്തെയാണ് താങ്കൾ പ്രതിനിധാനം ചെയ്യുന്നതും. ഒരുമിനിറ്റ് താങ്കളുടെ രാഷ്ട്രീയം മാറ്റിവച്ച് മാനുഷീകതയോടെ എന്റെ ഒരു ചോദ്യത്തിനു ഉത്തരം പറയണം എന്ന് ആവശ്യപ്പെടുന്നു.  നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കുന്ന നടപടികൾ രാജ്യത്താകമാനം അസ്വസ്ഥത പടർത്തുന്നു എങ്കിൽ അത്തരം നടപടികൾ സ്വീകരിക്കുന്നത് ശരിയാണോ?

അമിത് ജി: താങ്കൾ കൃത്യമായ ചോദ്യങ്ങൾ ചോദിച്ചാൽ ഞാൻ കൃത്യമായ ഉത്തരം നൽകാം.

ചോദ്യം: ഞാൻ കൃത്യമായി ചോദ്യം ചോദിക്കാം. ആർട്ടിക്കിൾ 370 അതിനെ കുറിച്ച്..

അമിത് ജി: ഒരു സെക്കന്റ്. ആർട്ടിക്കിൾ 370 കൊണ്ടുവന്നപ്പോൾ തന്നെ അത് താൽക്കാലികമായതാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. അത് ഒരിക്കലും എടുത്തുകളയാൻ പാടില്ലാത്തതാണ് എങ്കിൽ അത് താൽക്കാലികമാണെന്ന് എന്തുകൊണ്ട് പറഞ്ഞു?

ചോദ്യം: അത് നമ്മൾ മുൻപും ചർച്ചചെയ്തതാണ്. താങ്കളുടെ വാദങ്ങൾ ശരിയായിരിക്കും എന്ന് ഞാനും കരുതുന്നു.  എന്റെ ചോദ്യം ഇത്രയധികം കാര്യങ്ങൾ ഒന്നിനു പുറകെ ഒന്നായി കൊണ്ടുവന്നാൽ അത് ഉൾക്കൊള്ളാനുള്ള സമയം സമൂഹത്തിനു കിട്ടേണ്ടതെല്ലെ?

അമിത് ജി: ഇതിനെല്ലാം എന്തു സാമ്യമാണുള്ളത്. ആർട്ടിക്കിൾ 370 കശ്മീരിനു വേണ്ടി  ഉള്ളതാണ്. ഇപ്പോൾ അവിടെ കുഴപ്പങ്ങൾ ഒന്നും ഇല്ല. സമാധാനമുണ്ട്. ജനങ്ങൾ സ്വതന്ത്രമായി ജീവിക്കുന്നുണ്ട്. കർഫ്യു പിൻവലിച്ചിട്ടുണ്ട്. ഒരു കുഴപ്പവും ഇല്ല. എന്താണ് പ്രശ്നം?

ചോദ്യം: അങ്ങനെ എങ്കിൽ ആസാമിൽ എന്താണ് പ്രശ്നങ്ങൾ?

അമിത് ജി: ആസാമിൽ ഒരു വലിയ പ്രക്ഷോഭം നടന്നു, അതിന്റെ കാരണം വിദേശികളായ അഭയാർത്ഥികളെ നിലനിറുത്തണോ വേണ്ടയോ എന്നതാണ്. ഒന്ന് എൻ ആർ സി കൊണ്ടുവരുക എന്നത്. രണ്ടാമത്തേത് ആസാമിന്റെ അസ്തിത്വത്തിന്റെ സംരക്ഷനത്തിനായി ക്ലോസ് ആറ് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുക. കോൺഗ്രസ്സ് 1985 മുതൽ ക്ളൊസ് ആറിനെ ഓർത്തതു പോലും ഇല്ല. ഭാരതീയ ജനത പാർടിയുടെ സർക്കാർ വന്നതിനു ശേഷം ക്ലൊസ് ആറ് അനുസരിച്ചുള്ള കമ്മറ്റി ഉണ്ടാക്കി, 2019-ൽ ഞങ്ങൾ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ഇന്ന് ആസാമിലെ പൂർവ്വവാസികളുടെ സ്തിത്വത്തിനു, അവരുടെ സംസ്കാരത്തിനു, അവിടത്തെ ജങ്ങൾക്ക് ജോലിയിൽ ലഭിക്കേണ്ട സംവരണത്തിനു ഒക്കെ ക്ലോസ് ആറ് അനുസരിച്ചുള്ള കമ്മറ്റി നടപടികൾ സ്വീകരിക്കുന്നുണ്ട്. ഞങ്ങൾ അതിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ദിവസം വലിയ പ്രക്ഷോഭങ്ങൾ നടന്നു.  ഇത് എൻഡ് ലിസ്റ്റണെന്നുള്ള തെറ്റിദ്ധാരണയുടെ പേരിൽ ആയിരുന്നു അത്. അത് എന്റ് ലിസ്റ്റ് അല്ല. 2014 ഡിസംബർ 31 വരെ ശരണാർത്ഥികളായി വന്നവർക്ക് പൗരത്വം നൽകേണ്ടതുണ്ട്. ഈ കാര്യത്തിൽ വ്യക്തത വന്നതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പതുക്കെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസമായി അവിടെ അക്രമസംഭവങ്ങൾ ഒന്നും തന്നെ ഇല്ല. സമാധാനത്തോടെ..

ചോദ്യം: നാലു പേർ അവിടെ കൊല്ലപ്പെട്ടു.

അമിത് ജി: അതെ അതു ശരിയാണ്. കോൺഗ്രസ്സിന്റെ കാലത്ത് ഇതുപോലെ കലാപം ഉണ്ടായപ്പോൾ 885 പേർ കൊല്ലപ്പെട്ടു.

ചോദ്യം: ഈ കലാപത്തിന്റെ ആവശ്യം മുഴുവൻ ശരണാർത്ഥികളും പുറത്താക്കപ്പെടമെന്നതായിരുന്നു. ഹിന്ദുക്കളിലും മുസ്ലീങ്ങളിലും അവർ ഒരു വ്യത്യാസവും കണ്ടില്ല.

അമിത് ജി: ഹിന്ദുക്കളിലും മുസ്ലീങ്ങളിലും ഞങ്ങളും ഒരു വ്യത്യാസവും കാണുന്നില്ല. ഈ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ നെഹ്രു - ലിയാക്കത്ത് ഉടമ്പടിയിൽ വിശ്വസിച്ച് അവിടെ താമസിച്ചവരെ എന്തു ചെയ്യണം? നാളെ ലോകത്തെ ഏതെങ്കിലും രാജ്യം അവിടത്തെ ഹന്ദുക്കളെ പുറത്താക്കിയാൽ അവർ എവിടെ പോകും? കോൺഗ്രസ്സ് ഉഗാണ്ടയിൽ നിന്നുള്ള ഹിന്ദുക്കൾക്ക് എന്തുകൊണ്ടാണ് ഇന്ത്യയിൽ അഭയം നൽകിയത്?

ചോദ്യം: ഹിന്ദുക്കളെ കുറിച്ച് മാത്രം ചിന്തിക്കുക, അവരുടെ സുരക്ഷയെ കുറിച്ച് മാത്രം ആശങ്കപ്പെടുക...

അമിത് ജി: ആദ്യം ഒന്ന് മനസ്സിലാക്കൂ.  ഈ മൂന്ന് രാജ്യങ്ങളിലേയും ഹിന്ദുക്കളെ കുറിച്ച് പറയുന്നത് ആ രാജ്യങ്ങൾ മുസ്ലീം രാജ്യങ്ങൾ ആയതുകൊണ്ടാണ്, കൃസ്ത്യാനികളെ കുറിച്ച് പറയുന്നത് മൂന്നും ഇസ്ലാമിക രാജ്യങ്ങൾ ആയതുകൊണ്ടാണ്, സിഖ്, ബുദ്ധ, ജൈന വിഭഗങ്ങളെ കുറിച്ച് പറയുന്നത് ഇത് മൂന്നും ഇസ്ലാമിക രാജ്യങ്ങൾ ആയതുകൊണ്ടാണ്. ഇസ്ലാമിക രാജ്യങ്ങളിൽ ഇസ്ലാം വിഭാഗത്തിൽ പെടുന്നവർക്ക് എങ്ങനെ മതാനുഷ്ഠാനങ്ങൾ തുടരാൻ സാധിക്കാതെ വരുന്നതെന്ന് നിങ്ങൾ പറയൂ.

ചോദ്യം: അതിന്റെ പേരിൽ നമ്മുടെ രാജ്യത്ത് ഇങ്ങനെ ഒരു പ്രശ്നം നടക്കുന്നത്...

അമിത് ജി: ഇവർ നമ്മുടെ നാട്ടുകാർ തന്നെ ആണ്. താങ്കൾ ഇത്രയും പറഞ്ഞതു കൊണ്ട് ഞാൻ  ചിലത് പറയാം.

പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ജി "രാഷ്ട്രീയ അതിർത്തികൾ കാരണം നമ്മളിൽ നിന്നും അകലെ ആയ സഹോദരീ സഹോദരന്മാരെ നമ്മൾ കാണുന്നുണ്ട്. ഈ സമയത്ത് ഈ സ്വാതന്ത്ര്യ ആഘോഷങ്ങളിൽ അവർക്ക് പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമവും ഉണ്ട്. എന്തു തന്നെ സംഭവിച്ചാലും അവർ നമ്മുടേതാണ്. എപ്പോഴും നമ്മുടേതായിരിക്കും. അവരുടെ സുഖദുഃഖങ്ങളെ കുറിച്ച് നമുക്ക് ആശങ്ക ഉണ്ടായിരിക്കും."

ഇനി രാജേന്ദ്രപ്രസാദ് തന്റെ പ്രസംഗത്തിൽ പറഞ്ഞു "ഒറ്റപ്പെട്ടു പോയ ആ വ്യക്തികളെ പുനരധിവസിപ്പിക്കുന്നതിൽ നമ്മൾ ആശങ്കയുള്ളവരായിരിക്കും. അവർക്കുണ്ടാകുന്ന പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളേയും കുറിച്ച് രാജ്യം ആലോചിക്കേണ്ടതുണ്ട്."

സർദാർ വല്ലഭായി പട്ടേൽ "സ്വാതന്ത്ര്യ സമരത്തിൽ നമ്മൾക്കൊപ്പം നിന്ന നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും പെട്ടന്നുണ്ടായ ഈ അതിർത്തികൾ മൂലം വിദേശികളാകുന്ന പ്രശ്നമില്ല. അവരെ നമ്മൾ സ്വീകരിക്കേണ്ടതാണ്"

ഇനി കോൺഗ്രസ്സ് പ്രവർത്തക സമിതിയുടെ പ്രസ്താവന ശ്രദ്ധിച്ചു കേൾക്കണം " കോൺഗ്രസ്സ് സ്വന്തം ജീവൻ സംരക്ഷിക്കുന്നതിനു അതിർത്തികടന്ന് വന്നതും വരാനിരിക്കുന്നവരും ആയ പാകിസ്താനിലെ മുഴുവൻ അമുസ്ലീങ്ങൾക്കും പൂർണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ ബാധ്യസ്ഥമാണ്" അമുസ്ലീം ഇത് കോൺഗ്രസ്സിന്റെ പ്രസ്താവന ആണ്. ഈ പ്രസ്താവന 25 നവംബർ 1947 ലേതാണ്.

ഇനി മഹാത്മഗാന്ധി 25 ഡിസംബർ 1947 " പാകിസ്താനിൽ താമസിക്കുന്ന ഹിന്ദുക്കളും സിഖുകാരും (ഞാൻ ഈ വാക്കുകൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു) പാകിസ്താനിൽ വസിക്കുന്ന ഹിന്ദുക്കളും സിഖുകാരും അവിടെ താമസം തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവിടെ താമസിക്കാനുള്ള സാഹചര്യം നല്ലതല്ലെങ്കിൽ അവർക്ക് നിസംശയം ഭാരതത്തിലേയ്ക്ക് വരാവുന്നതാണ്. ഭാരതം അവരെ സ്വീകരിക്കേണ്ടതാണ്"

ഇവരൊന്നും മതനിരേപേക്ഷവാദികൾ അല്ലായിരുന്നോ? കോൺഗ്രസ്സ് ജവഹർലാൽ നെഹ്രുവിനേയും മഹാത്മഗാന്ധിയേയും സർദാർ പട്ടേലിനേയും രാജേന്ദ്രപ്രസാദിനേയും പാർടിയുടെ തന്നെ പ്രസ്താവനയേയും ഒക്കെ മറന്നു പോയോ? ഇവരൊന്നും മതനിരപേക്ഷർ അല്ലായിരുന്നോ? മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചത് തെറ്റാണെന്ന് അവർക്ക് അറിയാമായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിഭജനം നടക്കാൻ പാടില്ലായിരുന്നു. അങ്ങനെ നടന്നില്ലായിരുന്നു എങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു.

ചോദ്യം: അപ്പോൾ രാജ്യത്ത് നടക്കുന്ന ഈ പ്രക്ഷോഭണങ്ങൾ എല്ലാം പ്രതിപക്ഷം പരത്തുന്ന തെറ്റിദ്ധാരണ മൂലമാണെന്ന് താങ്കൾ ഉറച്ചു വിശ്വസിക്കുന്നു?

അമിത് ജി: നൂറു ശതമാനം. നൂറു ശതമാനം.

ചോദ്യം: താങ്കൾ ആരോപണം ഉന്നയിക്കുക ആണോ? ഇത് താങ്കൾക്ക് തെളിയിക്കാൻ ആകുമോ?

അമിത് ജി: ഞാൻ ഇത് എത്ര വട്ടം പറഞ്ഞു. തെളിയിക്കാൻ എന്താണുള്ളത്. ലോകം കാണുന്നതല്ലെ? അവരെന്താണ് പറയുന്നതെന്ന് ലോകം കണ്ടുകൊണ്ടിരിക്കുകയല്ലെ? ഇതിൽ ന്യൂനപക്ഷങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിലെ പൗരന്മാർക്ക് എന്ത് നഷ്ടമാണ് സംഭവിക്കുക എന്നത് നിങ്ങൾ ഒന്ന് പറയൂ.

ചോദ്യം: ഇത്രയും സർവ്വകലാശാലകളിൽ ഇങ്ങനെയുള്ള  പ്രതിഷേധങ്ങൾ ഉണ്ടാകുക, അതിനെ താങ്കൾ കൃത്രിമപ്രതിഷേധങ്ങൾ ആണെന്നാണോ കരുതുന്നത്?

അമിത് ജി: ഞാൻ അങ്ങനെ അല്ല പറഞ്ഞത്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുമായി ചർച്ച ചെയ്യാനും തയ്യാറാണ്.  ഞാൻ ഇത് കൃത്രിമമായ പ്രക്ഷോഭണങ്ങൾ ആണെന്ന് പറഞ്ഞില്ല. ഞാൻ പറഞ്ഞത് വിദ്യാർത്ഥികളെ തെദ്ധിരിപ്പിച്ചിരിക്കുക ആണെന്നാണ്. ആ വാക്കാണ് ഞാൻ പറഞ്ഞത്. ഞാൻ ഇന്നും പറയുന്നു. എല്ലാ വിദ്യാർത്ഥികളും പൗരത്വ ഭേദഗതി നിയമം നല്ലപോലെ വായിച്ചു മനസ്സിലാക്കണം. 22 സർവ്വകലാശാലകളിൽ പ്രതിഷേധങ്ങൾ ഉണ്ട്. അതിൽ തന്നെ നാലെണ്ണത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ട്. മറ്റുള്ളവർ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ അക്രമങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമരരംഗത്തുള്ളത്. നാല് സർവ്വകലാശാലകൾ ഏതൊക്കെ ആണെന്ന് ഞാൻ താങ്കളോട് പറഞ്ഞതുമാണ്.

ചോദ്യം: അതായത് താങ്കളുടെ സർക്കാർ വിദ്യാർത്ഥികളുമായി ചർച്ചചെയ്യാൻ സന്നദ്ധമാണ്.

അമിത് ജി: ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ എന്താണ് ചെയ്യുന്നത്? നിങ്ങളോട് മാത്രമല്ലല്ലൊ സംസാരിക്കുന്നത്. അത് വിദ്യാർത്ഥികളും കേട്ടുകോണ്ടിരിക്കുകയല്ലെ?

ചോദ്യം> മെഹ്ബൂബ മുഫ്തി ജിയുടെ ഒരു ട്വീറ്റ് അല്പം മുൻപ് വന്നിട്ടുണ്ട്. അവർ പറയുന്നത് ആർട്ടിക്കിൾ 370 ഇല്ലാതാക്കിയത്, അയോദ്ധ്യകേസിലെ വിധി,  വിവേചനപരമായ പൗരത്വ ഭേദഗതി നിയമം ഇവയെല്ലാം മുസ്ലീങ്ങളെ സ്ഫോടനത്തിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്. ഇത് പുതിയ ഇന്ത്യയുടെ പതുക്കെയുള്ള മരണമാണ്. .

അമിത് ജി: അല്ല. ഒന്നൊന്നായി എല്ലാത്തിനും മറുപടി പറയാം. ഞാൻ ആദ്യമേ പറഞ്ഞു ആർട്ടിക്കിൾ 370 ഉണ്ടാക്കിയ സമയത്തു തന്നെ അത് താൽക്കാലികമായ ഒന്നാണെന്ന് പറഞ്ഞിട്ടുണ്ട്. ആർട്ടിക്കിൾ 370 കാരണം ഈ രാജ്യത്തിനു വളരെ വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തീവ്രവാദത്തെ നേരിടേണ്ടിവന്നിട്ടുണ്ട്. നാല്പതിനായിരത്തിൽ അധികം ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും കശ്മീരിലെ കുട്ടികളുടെ, കാശ്മീരിലെ പൗരന്മാരുടെ. അതുകൊണ്ട് ആർട്ടിക്കിൾ 370 ഇല്ലാതാക്കി. അത് ആദ്യമേ തന്നെ താൽക്കാലികമാണെന്ന് പറഞ്ഞിരുന്നതും ആണ്. രണ്ടാമത്തേത്, രാം ജന്മഭൂമിയുടെ വിഷയം. അയോദ്ധ്യ ആക്റ്റ് ആരാണ് ഉണ്ടാക്കിയത്? ഞാനല്ല ഉണ്ടാക്കിയത്. എന്റെ പാർടിയും അല്ല. കോൺഗ്രസ്സ് പാർടിയാണ് അയോദ്ധ്യ ആക്റ്റ് ഉണ്ടാക്കിയത്. അയോദ്ധ്യ ആക്റ്റ് എന്താണ് പറയുന്നത്. സുപ്രീംകോടതി വിധിവരുമ്പോൾ അയോദ്ധ്യയിൽ സർക്കാർ ഏറ്റെടുത്ത ഭൂമി വിധി ആർക്കാണോ അനുകൂലമാവുന്നത് അവർക്ക് കൈമാറും. സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ളത് ഒരു വിധി പ്രസ്താവിച്ചു. അതും നിങ്ങൾ സ്വീകരിക്കില്ല എന്നാണോ? അതിണേയും പാർടിയുമായി കൂട്ടുക്കെട്ടുമോ? 1994-ൽ അയോദ്ധ്യ ആക്റ്റ് ആരാണ് കൊണ്ടുവന്നത്? കോൺഗ്രസ്സ് പാർടിയാണ് കൊണ്ടുവന്നത്. സുപ്രീംകോടതി എന്ത് തീരുമാനം എടുക്കുന്നുവോ അവർക്ക് ഈ ഭൂമി നൽകും. ഇതിൽ ഭാരതീയ ജനത പാർടിയുടെ റോൾ എന്താണ്? അവിടെ പരിപാവനമായ രാമക്ഷേത്രം നിർമ്മിക്കപ്പെടേണ്ടതു തന്നെ ആണെന്നത് ഞങ്ങളുടെ തീരുമാനം ആണ്.

ചോദ്യം: താങ്കൾ പറയുന്നത് നാല് മാസത്തിനുള്ളിൽ...

അമിത് ജി: സുപ്രീംകോടതി തൊണ്ണൂറു ദിവസത്തിനുള്ളിൽ എന്നാണ് പറഞ്ഞത്. ഞാൻ മുപ്പത് ദിവസം കൂടി കൂട്ടിയാണ് പറഞ്ഞത്. സുപ്രീംകോടതി തൊണ്ണൂറ് ദിവസം എന്നാണ് പറഞ്ഞത്. നിങ്ങൾ പിന്നെ കോടതി വിധികൾ ഒന്നും വായിച്ചുനോക്കാറില്ലല്ലൊ. കേവലം തലക്കെട്ടുകൾ മാത്രമാണ് വായിക്കുന്നത്. ആ വിധി വായിച്ചു നോക്കൂ. വിധിയിൽ പറയുന്നത് തൊണ്ണൂറു ദിവസത്തിനുള്ളിൽ ഈ കാര്യങ്ങൾ (ഭൂമി കൈമാറ്റം, ട്രസ്റ്റിന്റെ രൂപീകരണം എന്നിങ്ങനെ) പൂർത്തിയാക്കേണ്ടത് ഭാരത സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്നാണ്. നേരെ മറിച്ച് ഞാൻ മുപ്പത് ദിവസം കൂടി ചേർത്തു. എനിക്കെതിരെ കോടതിയലക്ഷ്യ നടപടി വരാം. ഞാൻ അല്ല നാലുമാസം എന്ന്  തീരുമാനിച്ചത്, സുപ്രീംകോടതിയുടെ വിധി തന്നെ തൊണ്ണൂറു ദിവസം എന്നാണ് പറഞ്ഞത്.

ചോദ്യം: ഞാൻ താങ്കളോട് ചോദിക്കുന്നത് ആർട്ടിക്കിൽ 370 താങ്കൾ നീക്കം ചെയ്തപ്പോൾ...

അമിത് ജി: ഇല്ല കഴിഞ്ഞില്ല. മൂന്നാമത്തേത് പൗരത്വഭേദഗതി നിയമം അതിന്റേയും മുഴുവൻ അടിസ്ഥാനം ഇട്ടത് കോൺഗ്രസ്സ് പാർടിയാണ്. ഞങ്ങൾ അല്ല.  ഇത് എല്ലാവരും പറഞ്ഞതാണ്. നെഹ്റു-ലിയാക്കത്ത് ഉടമ്പടി ശരിയായി പാലിക്കപ്പെടുന്നില്ലെങ്കിൽ അവരെ സ്വീകരിക്കുക തന്നെ വേണമെന്ന്.  ഈ ഉടമ്പടി ഉണ്ടാക്കിയതും ഞങ്ങൾ അല്ല. കോൺഗസ്സ് പാർടിയുടെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ജി ആണ്. അദ്ദേഹം വളരെ അധികം പ്രാവശ്യം കോൺഗ്രസ്സ് പാർട്ടിയുടെ അദ്ധ്യക്ഷനും ആയിട്ടുണ്ട്. അതുകൂടാതെ കോൺഗ്രസ്സ് പാർടിയുടെ പ്രസ്താവനയും ഉണ്ട്. ഈ രാജ്യത്തുള്ളവരുടെ മുന്നിൽ ഉച്ചത്തിൽ ആ പ്രസ്താവന വായിക്കണം. അത് മനസ്സിലാക്കണം.

ചോദ്യം: അമിത് ഷാ ജി ഒരു ചോദ്യം. ഈ സമയത്ത് രാജ്യത്തിനു മുന്നില പല വെല്ലുവിളികളും ഉണ്ട്. സാമ്പത്തിക രംഗത്ത് വെല്ലുവിളികൾ ഉണ്ട്. സാമൂഹ്യരംഗത്ത് വെല്ലുവിളികൾ ഉണ്ട്. രാഷ്ട്രീയരംഗത്ത് വെല്ലുവിളികൾ ഉണ്ട്. ഞാൻ ചോദിക്കുന്നത് മുൻപ് എല്ലാവരുമായി കാര്യങ്ങൾ ചർച്ചചെയ്ത് സമവായത്തിൽ എത്തി കാര്യങ്ങൾ തീരുമാനത്തിൽ എത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ കാലം ഇനി തിരിച്ചുവരില്ലെ? ഇപ്പോൾ കേവലം ഏറ്റുമുട്ടൽ രാഷ്ട്രീയം മാത്രമാണല്ലൊ നടക്കുന്നത്.

അമിത് ജി: അങ്ങനെ അല്ല. നോക്കൂ സുപ്രീംകോടതി ഉത്തരവിൽ ഞങ്ങൾ എന്ത് സമവായം ഉണ്ടാക്കാൻ ആണ്? കേസ് ജയിക്കുന്നവർക്ക് (അയോദ്ധ്യയിൽ ഏറ്റെടുത്ത) സ്ഥലം വിട്ടുകൊടുക്കും എന്ന് (അയോദ്ധ്യ) ആക്റ്റ് ഉണ്ടാക്കിക്കൊണ്ട് കോൺഗ്രസ്സ് പാർടി ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. അതിൽ എന്തു സമവായം ഉണ്ടാക്കാൻ ആണ്? കോടതിയുമായി ഞങ്ങൾക്ക് സമവായം ഉണ്ടാക്കാൻ സാധിക്കുമോ?

ചോദ്യം: (ആർട്ടിക്കിൾ) 370 ഉം......

അമിത് ജി: ഒരു മിനിറ്റ്. 370-ന്റെ കാര്യത്തിലും ഭരണഘടനയിൽ തന്നെ എഴുതി വച്ചിട്ടുണ്ട് ഇത് താൽക്കാലികം ആണെന്ന്.  പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഞാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏതാണ്ട് 140-ൽ അധികം സംഘടനകളുമായി ചർച്ച നടത്തി. എല്ലാ പാർട്ടികളും പടുന്ന സംഘടനകളുമായി. കോൺഗ്രസ്സ് പാർടിയുടെ ഉൾപ്പടെ എല്ലാ സംസ്ഥാനങ്ങളിലേയും സംഘടനകളുമായി. ഒരു സംസ്ഥാനത്തിൽ നിന്നുമാത്രം ആരും വന്നില്ല. ആസാമിൽ നിന്നും. ബാക്കി സംസ്ഥാനങ്ങളിലെ സംഘടനകളിലെ എല്ലാ നേതാക്കളുമായും ഞാൻ ചർച്ച നടത്തി.

ചോദ്യം: അവിടെ ഇത്രയധികം ഒഴിവാക്കലുകൾ. കശ്മീരിനു ഒരു ഒഴിവാക്കലും ഇല്ല. കശ്മീരിനെ കൂട്ടിച്ചേർക്കാൻ 370 ഒഴിവാക്കി. എന്നാൽ ബാക്കി സ്ഥലങ്ങളിൽ താങ്കൾ പൗരത്വ ഭേദഗതി നിയമത്തിൽ ഒഴിവാക്കലുകൾ നൽകി. താങ്കൾ ഐ എൽ പി (ഇന്നർ ലൈൻ പെർമിറ്റ്) ഉണ്ടാക്കി...

അമിത് ജി: വീണ്ടും... വീണ്ടും... ഒരു കാര്യം കൂടി. ഒരു ഒഴിവാക്കലും ഞങ്ങളുടെ കാലത്ത് വരുത്തിയിട്ടില്ല. ഇന്നർ ലൈൻ പെർമിറ്റ് ഞാൻ മണിപ്പൂരിൽ മാത്രമാണ് അധികമായി അനുവദിച്ചത്. മണിപൂരിലെ ചില സ്ഥലങ്ങളിൽ മാത്രം. ബാക്കി മുഴുവൻ ഒഴിവാക്കലുകളും കോൺഗ്രസ്സ് സർക്കാരുകളുടെ കാലത്ത് വിവിധ കാലഘട്ടങ്ങളിൽ കൊണ്ടുവന്നതാണ്.

ചോദ്യം: അപ്പോൾ അല്ലാം കോൺഗ്രസ്സിന്റേതാണ്. ബി ജെ പിയുടെതായി ഒന്നും ഇല്ല?

അമിത് ജി: അങ്ങനെ ഞാൻ പറയുന്നത് താങ്കൾ വിശ്വസിക്കണ്ട. താങ്കൾ സ്വയം പരിശോധിച്ചു നോക്കൂ. ഇന്നർ ലൈൻ പെർമിറ്റ് ആരാണ് കൊണ്ടുവന്നത്? ഞാൻ അല്ല കൊണ്ടുവന്നത്. എന്റെ പാർട്ടിയും അല്ല. കോൺഗ്രസ്സ് ആണ് കൊണ്ടുവന്നത്. താങ്കൾ പരിശോധിച്ചു നോക്കൂ. കോൺഗ്രസ്സ് ആണ് ചെയ്തതെന്ന് മറ്റുള്ളവർ പറയുമ്പോൾ അത് തെറ്റാണ്, സത്യമല്ല എന്ന് പറയരുത്. ആ വാദം അംഗീകരിക്കാൻ പോകുന്നില്ല. എല്ലാം ചെയ്തിട്ടുണ്ടെങ്കിൽ ചെയ്തിട്ടുള്ളത് തന്നെ ആണ്.

ചോദ്യം: എൻ ആർ സി നടപ്പിലാക്കിയപ്പോൾ 19 ലക്ഷത്തിൽ അധികം ആളുകൾ എസ് ആർ സിയ്ക്ക് വെളിയിൽ വന്നു. അതിൽ വളരെയധികം ആളുകൾ ഹിന്ദുക്കൾ ആണ്. അതുകൊണ്ട് അവർക്ക് വേണ്ടി ഭേദഗതികൾ കൊണ്ടുവരും. അവർക്ക്......

അമിത് ജി: അതുകൊണ്ട് അവർക്ക് വേണ്ടി ഉണ്ടായതല്ല. കേവലം അഞ്ചുലക്ഷം ആളുകളെ ബാധിക്കുന്ന വിഷയം അല്ല. കോടിക്കണക്കിനു ആളുകൾ ഉണ്ട്. അവരുടെ അവകാശമാണ്. ഞാൻ താങ്കളുടെ ചാനലിനോട് ആവശ്യപ്പെടുന്നത് അവരുടെ കോളനികളിൽ പോയി രാജ്യത്തെ ജനങ്ങളെ അവരുടെ ദുരവസ്ഥ കാണിക്കണം എന്നാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന സിഖ് വിഭാഗക്കാർ ദില്ലിയിൽ തന്നെ ഉണ്ട്. അവരെ നിങ്ങൾ ദയവായി ഈ രാജ്യത്തിനു കാണിച്ചു കൊടുക്കൂ. ഹരിയാനയുടേയും ഡൽഹിയുടെയും അതിർത്തിയിൽ പാകിസ്ഥാനിൽ നിന്നും വന്ന ദളിതരുടെ ഒരു കോളിനിയുണ്ട്. ഒന്ന് അവിടെ പോയി നോക്കൂ. അവർ എങ്ങനെ ആണ് കഴിയുന്നതെന്ന്. അവരുടെ മൂന്നാമത്തെ തലമുറയാണ് ഇപ്പോൾ ഉള്ളത്. എന്നിട്ടും പൗരത്വം ലഭിച്ചിട്ടില്ല.

ചോദ്യം: അമിത് ഷാ ജി സമവായം രാഷ്ട്രീയ പാർട്ടികളുടെ ഇടയിൽ മാത്രമല്ല, സമവായം രാജ്യത്തെ ജനങ്ങളോടും ആവശ്യമാണ്. അതുകൊണ്ട് ഇത്തരത്തിൽ ഒരു ബില്ല് കൊണ്ടുവരുന്നതിനു മുൻപ് എന്തുകൊണ്ടാണ് അത് ഒരു വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച് ജങ്ങളുടെ ആശയം അറിഞ്ഞ് നടപ്പിലാക്കാനുള്ള ശ്രമം ഉണ്ടാവാത്തത്.....

അമിത് ജി:  നാവിക ജി താങ്കൾ ഏത് ലോകത്താണ് ജീവിക്കുന്നത്. ഞങ്ങളുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ട്. ഞാൻ മുന്നൂറിലധികം സമ്മേളനങ്ങളിൽ തൊണ്ടപൊട്ടിച്ച് പ്രസംഗിച്ചപ്പോൾ പറഞ്ഞിട്ടുണ്ട്. മോദി ജി പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ എല്ലാ നേതാക്കളും പറഞ്ഞിട്ടുണ്ട്. ഏതാണ്ട് ആറ് കോടിയിൽ അധികം ആളുകളുമായി ഞങ്ങൾ ആശയവിനിമയം നടത്തിയിട്ടുണ്ട്. എല്ലാവരുടേയും മുന്നിലാണ് ഇതെല്ലാം അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ നിങ്ങളെ പോലുള്ളവർ ധരിച്ചു വച്ചിരിക്കുന്നത് പ്രകടനപത്രിക വെറും പ്രകടനത്തിനുള്ളതാണെന്നാണ്. ഞങ്ങളെ സംബന്ധിച്ച് അത് നടപ്പിലാക്കാനുള്ളതാണ്.

ചോദ്യം: ബി ബി സിയുടെ ഒരു റിപ്പോർട്ടർ പറഞ്ഞത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടയ്ക്ക് പോലീസ് അയാളേയും ആക്രമിച്ചു എന്നാണ്? ഈ അന്തരീക്ഷം രാജ്യത്തിനു നല്ലതാണോ? സാമ്പത്തിക രംഗത്ത് ഒരുപാട് വെല്ലുവിളികൾ നേരിടുന്ന അവസരത്തിൽ....

അമിത് ജി: ഈ അന്തരീക്ഷം രാജ്യത്തിനു നല്ലതാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ ക്രമസമാധാന നില തകരാറിൽ ആകുമ്പോൾ അവിടെ അകപ്പെടുന്ന എല്ലാവർക്കും അതിന്റെ ഫലം നേരിടേണ്ടി വരും. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്ന് തന്നെ ആണ് എന്റെ അഭിപ്രായം. ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു.

ചോദ്യം: ഈ അന്തരീക്ഷം എത്ര സമയം കൊണ്ട് നിയന്ത്രണവിധേയമായിത്തീരും എന്നാണ് അങ്ങ് കരുതുന്നത്. അങ്ങേയ്ക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇനിയും എത്രനാൾ ഈ അശാന്തിയുടെ അരക്ഷിതത്വത്തിന്റെ അന്തരീക്ഷം നീണ്ടു നിൽക്കും?

അമിത് ജി: നോക്കൂ അങ്ങനെ പറയുന്നത് ശരിയല്ല. സ്ഥിതിഗതികൾ വലിയൊരു പരിധിവരെ നിയന്ത്രണവിധേയം തന്നെ ആണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ സമാധാനം പുനഃസ്ഥാപിച്ചുകഴിഞ്ഞു. ബംഗാളിലും ഇപ്പോൾ സ്ഥിതി ശാന്തമാണ്. ദില്ലിയിൽ ഒന്നു രണ്ട് സ്ഥലങ്ങളിൽ ഇന്ന് അക്രമങ്ങൾ നടന്നിട്ടുണ്ട്. ന്യുനപക്ഷങ്ങൾ നേതാക്കളുടെ തെറ്റിദ്ധാരണ ജനകമായ വാക്കുകളിൽ വീഴാതെ ഈ നിയമം  വായിച്ച് മനസ്സിലാക്കണം. ഈ നിയമം ഭാരതത്തിലെ ന്യൂനപക്ഷങ്ങൾക്ക് എതിരല്ല. അവർക്ക് ഒരു നഷ്ടവും അവർക്ക് ഉണ്ടാവില്ല. എൻ ആർ സി നടപ്പിലായാലും ഭാരതത്തിലെ പൗരന്മാരായ മുസ്ലീങൾക്ക് ഒരു നഷ്ടവും ഉണ്ടാവില്ല. അത് അവർ മനസ്സിലാക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

ചോദ്യം: ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

അമിത് ജി: ഇങ്ങനെയുള്ള നിയമങ്ങൾ ഉണ്ടാകുമ്പോൾ പ്രതിഷേധങ്ങൾ ഉണ്ടാകുക എന്നത് സ്വാഭാവികം ആണ്.

ചോദ്യം: ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ പരക്കുകയാണ്. നമുക്ക് മുൻപേ അറിയമായിരുന്നു....

അമിത് ജി: പ്ലീസ് നാവിക ജി. പരക്കുകയല്ല. എവിടെ ആണ് പരക്കുന്നത്? കുറഞ്ഞു വരുകയാണ്. നേരത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുഴുവൻ ഉണ്ടായിരുന്നു. ഇപ്പോൾ അവിടെ ഇല്ല. രണ്ട് ദിവസം മുൻപ് ബംഗാളിൽ ഉണ്ടായിരുന്നു. ഇന്ന് ബംഗാളിൽ ഇല്ല. എവിടെ ആണ് പരക്കുന്നത്?

ചോദ്യം: സർ ദില്ലിയിൽ വരെ എത്തിയില്ലേ?

അമിത് ജി: ദിലിയിൽ നേരത്തെ ഉണ്ടായിരുന്നല്ലൊ.

ചോദ്യം: ഐ ഐ ടി മദ്രാസിൽ ഉണ്ട്, കേരളത്തിൽ ഉണ്ട്.

അമിത് ജി: ഐ ഐ ടി മദ്രാസിൽ എന്താണുള്ളത്? കുറച്ചു കുട്ടികൾ പ്രതിഷേധിച്ചിട്ടുണ്ട്. താങ്കൾ എങ്ങനെ ഉള്ള ജനാധിപത്യം ആണ് ആഗ്രഹിക്കുന്നത്? പ്രതിഷേധം ഉണ്ടാവും. അക്രമം എവിടെ ആണെന്ന് പറയൂ. ഇത്തരം വാക്കുക ആണ് അക്രമം പരത്തുന്നത്. ദയവുചെയ്ത് അത്തരം വാക്കുകൾ ഉപയോഗിക്കാതിരിക്കൂ. അഞ്ചു ദിവസം കൊണ്ട് അക്രമങ്ങൾ കുറഞ്ഞു വരുകയാണോ കൂടി വരുകയാണോ എന്ന് എന്നോട് പറയൂ. താങ്കൾ (അക്രമം) പടരുകയാണെന്നാണ് പറയുന്നത്. അത് തെറ്റിദ്ധാരണ പരത്തുന്നതാണ്. അതുകൊണ്ട് ദയവു ചെയ്ത് അത്തരം പദങ്ങൾ ഉപയോഗിക്കാതിരിക്കൂ.

ചോദ്യം: എന്നാൽ ഈ സമയത്ത് ഈ ചോദ്യത്തിനു ഇത്രയും പ്രാധാന്യം വരാനുള്ള കാരണം ഞാൻ പറഞ്ഞു. അത് സാമ്പത്തിക രംഗം ആശങ്കയിൽ ആണ്. ഈ സമയത്ത് നമ്മുടെ ശ്രദ്ധപതിയേണ്ടത് ആ വിഷയങ്ങളിൽ. കാർഷിക രംഗം നോക്കിയാൽ, വ്യാപാര രംഗം  നോക്കിയാൽ, കയറ്റുമതി രംഗം നോക്കിയാൽ, ജി ഡി പി വളർച്ച നോക്കിയാൽ, ഫാക്ടറികളിലെ ഉല്പാദനം നോക്കിയാൽ, നിർമ്മാണ മേഖല നോക്കിയാൽ എല്ലായിടത്തും ആശങ്കയാണ്. നികുതി വരുമാനം കുറഞ്ഞു വരുകയാണ്. എല്ലാ സംസ്ഥാനങ്ങളും പരാതി പറയുകയാണ്. ഞങ്ങളുടെ പൈസ ചോദിച്ചിട്ടും കേന്ദ്രത്തിൽ നിന്നും കിട്ടാത്ത അവസ്ഥയാണുള്ളത്.  ഇത്തരം ഒരു അവസ്ഥയിൽ ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുന്നത് സാമ്പത്തിക രംഗത്തെ കൂടുതൽ വിഷമത്തിലാക്കുമെന്ന് താങ്കൾക്ക് തോന്നുന്നില്ലെ?

അമിത് ജി: ഇത് രണ്ടും രണ്ട് വിഷയമാണ്. ദയവുചെയ്ത് ഇവ തമ്മിൽ കൂട്ടിക്കുഴയ്ക്കരുത്. സാമ്പത്തിക രംഗത്തെ കുറിച്ചാണെങ്കിൽ ഞാൻ പലവട്ടം പറഞ്ഞു കഴിഞ്ഞതാണ് ഇത് ലോക സാമ്പത്തിക രംഗത്തെ മാന്ദ്യത്തിന്റെ പ്രതിഫലനം ആണ്. അത് ഭാരതത്തിലും ഉണ്ട്. നിർമ്മല ജി ഇതിനെ വളരെ നന്നായി നേരിടുന്നുമുണ്ട്. നികുതി വരുമാനം ഇപ്പോൾ കുറയുകയല്ല, കൂടുകയാണ് ചെയ്തിട്ടുള്ളത്. ഒരു ലക്ഷത്തി ആറായിരം കോടി കവിഞ്ഞിരിക്കുന്നു.  ഈ മാസത്തിൽ. അതായത് കഴിഞ്ഞ മാസത്തിൽ നവംബറിൽ. ഈ മാസവും നല്ലനിലയിൽ തന്നെ ആവാനുള്ള സാധ്യതയാണുള്ളത്. എന്നാൽ ഇതും അതും (സാമ്പത്തിക രംഗവും പൗരത്വ ബില്ലും) തമ്മിൽ ഒരു താരതമ്യവും ഇല്ല. ഇത് (പൗരത്വ ഭേദഗതി നിയമം) വളരെ കാലമായി ആവശ്യമായിരുന്ന ഒരു പരിഷ്കരണം ആണ്.

ചോദ്യം: താങ്കൾ പറയുന്ന ഈ പരിഷ്കരണങ്ങൾ നടപ്പിലാക്കില്ല എന്നാണല്ലൊ പല സംസ്ഥാനങ്ങളും പറയുന്നത്. അങ്ങനെ നടപ്പിലാക്കാതിരിക്കാനുള്ള എന്തെങ്കിലും മർഗ്ഗം സംസ്ഥാനങ്ങൾക്ക് മുന്നിൽ ഉണ്ടോ? പ്രത്യേകിച്ചും ഇത് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന ഒരു നിയമം ആകുമ്പോൾ?

അമിത് ജി: ഇല്ല. അങ്ങനെ ഒരു മാർഗ്ഗം ഇല്ല.

ചോദ്യം: എന്നാൽ സംസ്ഥാന തലത്തിൽ നടത്തേണ്ട ചില പരിശിധനകൾ കടലാസു പണികൾ ഉണ്ടാവുകയാണെങ്കിൽ.....

അമിത് ജി: ഇത് സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന വിഷയം അല്ല. കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്ന വിഷയം ആണ് പൗരത്വം. ഇതിൽ മുഴുവൻ അധികാരവും കേന്ദ്ര സർക്കാരിനാണ്.

ചോദ്യം: പശ്ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കില്ല എന്ന് പറയുമ്പോൾ...

അമിത് ജി: പത്രങ്ങൾക്ക് തലക്കെട്ടുകൾ ഉണ്ടാക്കാൻ വേണ്ടി നൽകിയ രാഷ്ട്രീയ പ്രസ്താവനകൾക്ക് ഞാൻ മറുപടി പറയില്ല. നാവിക ജി അവർ പറയുന്നതൊന്നും നിങ്ങൾ കാര്യമായി എടുക്കുകയും വേണ്ട. എല്ലാവർക്കും അറിയാം, ഇത് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന്.

ചോദ്യം: എൻ ആർ സിയെ പറ്റി. താങ്കളുടെ ഒരു സഖ്യകക്ഷിയെ മഹാരാഷ്ട്രയിൽ നിങ്ങൾക്ക് ഇപ്പോൾ നഷ്ടമായി എൻ ആർ സി കാരണം....

അമിത് ജി: എൻ ആർ സി കാരണം ആണോ നഷ്ടമായത്?

നാവിക: അല്ല.  അല്ല. ഞാൻ...

അമിത് ജി: മുഖ്യമന്ത്രി പദത്തിന്റെ പേരിൽ ആണ് നഷ്ടമായത്. അവർക്ക് മുഖ്യമന്ത്രി പദം വേണമായിരുന്നു.

ചോദ്യം: എൻ ആർ സി മൂലം ഇനിയും രണ്ടാമതൊരാൾ നഷ്ടപ്പെടാതിരിക്കട്ടെ. നിതീഷ് കുമാർ ജി പറഞ്ഞിട്ടുണ്ട്. അവർ എൻ ആർ സി നടപ്പിലാക്കില്ല എന്ന്.

അമിത് ജി: ഞങ്ങൾ ചർച്ചചെയ്യും. എൻ ആർ സി ആവുമ്പോൾ ചർച്ച ചെയ്യും.

ചോദ്യം: ചർച്ച നടന്നോ അതു സംബന്ധിച്ച്. കാരണം എൻ ആർ സിയിൽ അവരുടെ നയം വേറെ ആണ്.

അമിത് ജി: ഇല്ല. എൻ ആർ സി ആവുമ്പോൾ തീർച്ചയായും ചർച്ച നടക്കും.

ചോദ്യം: ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും പിന്നോട്ട് പോക്കും ഉണ്ടാവില്ല എന്ന കാര്യത്തിൽ താങ്കൾ ഉറച്ചു നിൽക്കുകയാണോ?

അമിത് ജി: ഞാനും സർക്കാരും ഉറച്ചു നിൽക്കുകയാണ്. പാറപോലെ ഉറച്ചു നിൽക്കുകയാണ്. ഇതിൽ ഒരു പിന്നോട്ട് പോക്കും ഉണ്ടാകില്ല.

ചോദ്യം: ഇതിന്റെ പേരിൽ ആരെങ്കിലും താങ്കൾ ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയാണെന്ന ആരോപണം ഉന്നയിച്ചാൽ?

അമിത് ഷാ: ആർക്കും ആരോപണം ഉന്നയിക്കാനാകില്ല. ആരോപണം ഉന്നയിച്ചാലും അത് ഏശുകയുമില്ല. കാരണം ഇതിൽ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ദോഷകരമായ ഒന്നും തന്നെ ഇല്ല. ഞാൻ തന്നെയാണ് ഈ ബിൽ തയ്യാറാക്കുന്നതിലും മറ്റും ഉണ്ടായിരുന്നത്. അതുകൊണ്ട് എനിക്ക് നല്ലപോലെ അറിയാം. ഈ ബിൽ ഭാരതത്തിലെ പൗരന്മാർക്ക് വേണ്ടിയുള്ളത് തന്നെ അല്ല. ഈ ബിൽ മൂന്നു രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികൾ ആയി അവന്നവർക്ക് പൗരത്വം നൽകാനുള്ളതാണ്.

ചോദ്യം: എൻ ആർ സി നടപ്പിലാക്കുന്നതിനുള്ള എന്തെങ്കിലും സമയപരിധി താങ്കൾ നിശ്ചയിച്ചിട്ടുണ്ടോ?

അമിത് ജി: ഇപ്പോൾ അങ്ങനെ ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. തീരുമാനിക്കുമ്പോൾ താങ്കളെ അറിയിക്കും.

ചോദ്യം: അടുത്ത വർഷം ആദ്യ പകുതിയിൽ എൻ ആർ സി യും...

അമിത് ജി: നാവിക ജി ഞാൻ താങ്കളോട് പറഞ്ഞല്ലൊ. തീരുമാനമാകുമ്പോൾ അറിയിക്കാം. ഒളിച്ചു പാത്തും നടപ്പാക്കാവുന്നതല്ലല്ലൊ. നിയമാനുസൃതമായി തന്നെ അതും നടപ്പാക്കും.

ചോദ്യം: ഏകീകൃത സിവിൽ നിയമം, ദേശീയ പൗരത്വ രജിസ്റ്റർ ഇതിൽ ഏതിനാണ് താങ്കൾ മുൻഗണന നൽകുന്നത്?

അമിത് ജി: ഞാൻ ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനം അല്ല. എല്ലാ തീരുമാനങ്ങളും ക്യാബിനറ്റ് വഴിയാണ് നടപ്പിലാകുന്നത്. സമയവും സന്ദർഭവും ഒത്തുവരുമ്പോൾ നടപ്പാക്കും. ഇപ്പോൾ തീരുമാനമായിട്ടില്ല. തീരുമാനമായിരുന്നു എങ്കിൽ ഞാൻ പറയുമായിരുന്നു.

ചോദ്യം: തീയെ തീ കൊണ്ട് അണയ്ക്കാൻ സാധിക്കില്ല എന്നാണ് പറയപ്പെടുന്നത്. എവിടെ എങ്കിലും തീ പിടിച്ചിട്ടുണ്ടെങ്കിൽ, തീ എന്നതു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ജനങ്ങളുടെ പ്രതിഷേധം ആണ്. പലതരത്തിലുള്ള ആശങ്കൾ ആണ് മനസ്സിൽ ഉള്ളത്. അത് അണയ്ക്കാൻ വെള്ളത്തിന്റെ ആവശ്യമുണ്ട്. അതിനു നമ്മൾ അതിനെ നമ്മൾ ചില കോണുകളിൽ നിന്നും പറയപ്പെടുന്നതുപോലെ ഏകാധിപത്യപരമയ തീരുമാനങ്ങൾ കൊണ്ട്....

അമിത് ജി: ക്ഷമിക്കുക. ക്ഷമിക്കുക. പാർലമെന്റിന്റെ രണ്ട് സഭകളും ചർച്ച ചെയ്ത, ഭൂരിപക്ഷത്തോടെ ആന്ധ്രപ്രദേശിന്റെ വിഭജനം ചർച്ച ചെയ്തതുപോലത്തെ ഭൂരിപക്ഷം അല്ല മാദ്ധ്യമങ്ങളെപുറത്താക്കി, വാതിലുകൾ അടച്ച് ചർച്ച ചെയ്തതതല്ല, എല്ലാവരും കേൾക്കുന്ന വിധത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത്, എല്ലാ സംശയങ്ങൾക്കും മറുപടി നൽകി പിന്നീട് വോട്ടെടുപ്പ് നടത്തി നിയമം പാസാക്കിയ രീതിയെ നിങ്ങൾ ഏകാധിപത്യം എന്ന് പറയുന്നത് അല്ലെങ്കിൽ ഏകാധിപത്യപരമായ തീരുമാനം എന്ന് പറയുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.

ചോദ്യം: താങ്കൾ ഈയടുത്ത് ഝാർഖണ്ഡിൽ നടന്ന റാലിയിൽ അതിൽ (പൗരത്വ ഭേദഗതി നിയമത്തിൽ) എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണെങ്കിൽ....

അമിത് ജി: ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ശ്രദ്ധിച്ചു കേട്ടുനോക്കൂ. ഞാൻ പറഞ്ഞത് മേഘാലയ മുഖ്യമന്ത്രി എന്നെ കാണാൻ വന്നു. മേഘാലയത്തിനു വേണ്ടി നിയമപരമായ ചില ഇളവുകൾ ആവശ്യപ്പെട്ടു. അതിന്റെ ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. എന്നാലും ആ വിഷയം ചർച്ച ചെയ്യാം എന്ന് ഞാൻ പറഞ്ഞു. ആവശ്യമെന്നു കണ്ടാൽ നടപടി സ്വീകരിക്കാം എന്നും പറഞ്ഞു.

ചോദ്യം: അപ്പോൾ മേഘാലയത്തിനെ മാത്രം സംബന്ധിക്കുന്ന വിഷയം ആണ് അത്.

അമിത് ജി: അദ്ദേഹത്തിന്റെ ആവശ്യവും മേഘാലയത്തിനെ സംബന്ധിക്കുന്നത് മാത്രം ആയിരുന്നു. എന്റെ ശബ്ദം അതിൽ ഉണ്ട്. എന്നാൽ നിങ്ങൾ അതൊന്നും മുഴുവനായി കേൾക്കാതെ അല്ലെങ്കിൽ മനഃപൂർവ്വം വളച്ചൊടിച്ച് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു. നിങ്ങളുടെ അടുത്ത് അതിന്റെ ക്ലിപ്പിങ്ങ് ഉണ്ടെങ്കിൽ അത് ഇതിനൊപ്പം പ്രക്ഷേപണം ചെയ്യണം എന്നാണ് എന്റെ അപേക്ഷ.

ചോദ്യം: എൻ ആർ സിയെ പറ്റി പലരും  പറയുന്നത് വരാൻ പോകുന്ന പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ധ്രുവീകരണ രാഷ്ട്രീയം നടത്താനുള്ള ഒരു രാഷ്ട്രീയ നീക്കം ആണ് ഇതെന്നാണ്? 

അമിത് ജി: നോക്കൂ നാവിക ജി, ഏതെങ്കിലും ഒരു രാജ്യത്തിന് (രേഖകൾ ഇല്ലാതെ) ആർക്കും വന്ന് താമസിക്കാവുന്ന ഒരു വിധത്തിൽ മുന്നോട്ട് പോകാൻ സാധിക്കുമോ? ഒരു അനുവാദവും ഇല്ലാതെ. പൗരത്വം എടുക്കാതെ. കോടിക്കണക്കിനു ആളുകൾ വന്നുകൊണ്ടേയിരിക്കുക. ഈ രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാൻ സാധിക്കും. ഇത് കേവലം ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം അല്ല. എൻ ആർ സി ബംഗാളിനു മാത്രമായി ഉണ്ടാവുകയും ഇല്ല. ഉണ്ടാവുമ്പോൾ രാജ്യത്തിനു മുഴുവനും ബാധകമാവുന്ന വിധത്തിൽ ആവും. 


ചോദ്യം: ആളുകൾ പറയുന്ന മറ്റൊരു കാര്യം ഡൽഹി വരെ ഈ പ്രക്ഷോഭണം എത്തിയതിനു വരാൻ ഇരിക്കുന്ന തിരഞ്ഞെടുപ്പുമായി നേരിട്ടുള്ള ബന്ധം ഉണ്ട് എന്നാണ്. ഡൽഹിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി. കൂടാതെ ധ്രുവീകരണം...

അമിത് ജി: നോക്കൂ, കൂറച്ചു പാർട്ടികൾ നൽകിയിരിക്കുന്ന പ്രസ്താവനയിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് തിരഞ്ഞെടുപ്പിൽ ധ്രുവീകരണം നടത്താനാണെന്നാണ്. എനിക്ക് അവരോടും പറയാനുള്ളത് ക്രമസാമധാന നില ശാന്തമാകേണ്ടതുണ്ട്. അതിനു അവർ സർക്കാരുമായി സഹകരിക്കണം എന്നാണ്.


ചോദ്യം: താങ്കൾ ഇത്രയൊക്കെ പറയുന്നു, പ്രതിപക്ഷം ഇത് മനഃപൂർവ്വം സൃഷ്ടിക്കുന്നതാണ്, അവരുടെ പ്രസ്താവനകൾ ഇങ്ങനെ ആണ്. സർക്കാരിനു തെളിവുണ്ടെങ്കിൽ ഇപ്പോൾ ഈ വിഷയം കോടതിയിൽ അല്ലെ? 


അമിത് ജി: അവരുടെ പ്രസ്താവനകൾ തന്നെ സംസാരിക്കുന്ന തെളിവുകൾ ആണ്. പൗരത്വ ഭേദഗതി നിയമം എങ്ങനെ ആണ് ഭാരതത്തിലെ ന്യൂനപക്ഷങ്ങൾക്ക് എതിരാവുന്നതെന്ന് താങ്കൾ പറയൂ. ആരും പറയുന്നില്ല, ആരും മനസ്സിലാക്കി തരുന്നില്ല ഇത് എങ്ങനെ ആണ് ഭാരതത്തിലെ ന്യൂനപക്ഷങ്ങൾക്ക് വിരുദ്ധമാകുന്നതെന്ന്. 

ചോദ്യം: സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിമാർക്ക് പോലും ഈ വിഷയത്തിൽ വിരുദ്ധമായ അഭിപ്രായങ്ങൾ ഉണ്ട്. ചിലർ പറയുന്നു ഈ നിയമം ശരിയാണെന്ന്. ചിലർ പറയുന്നു ഈ നിയമം തെറ്റാണെന്ന്. ആർട്ടിക്കില പതിനാലിനു ഇത് എതിരാണോ എന്നതും പരിശീധിക്കപ്പെടേണ്ടതാണെന്ന്..


അമിത് ജി: സംശയമുണ്ടെങ്കിൽ കോൺഗ്രസ്സ് പാർടി സുപ്രീംകോടതിയിൽ പോകട്ടെ. ഞാൻ എവിടെ ആണ് അവരെ തടയുന്നത്? 


ചോദ്യം: അവർ പോയിട്ടുണ്ട്.

അമിത് ജി: അപ്പോൾ പിന്നെ എന്താ? അവിടെ അങ്കം നടക്കട്ടെ?

ചോദ്യം: ഇത് ഭരണഘടനാ വിധേയം ആണെന്ന് തെളിയിക്കാൻ താങ്കൾക്ക് സാധിക്കുമോ?

അമിത് ജി: തീർച്ചയായും. ഈ നിയമം കോടതിയുടെ പരീക്ഷ പാസാകും. ഈ നിയമം പരിപൂർണ്ണമായും ഭരണഘടനാ വിധേയം ആണെന്ന് തെളിയിക്കാൻ ഞങ്ങൾക്ക് സാധിക്കുകയും ചെയ്യും. ശരിയായ പഠനം നടത്തിയ ശേഷം തന്നെ ആണ് ഈ നിയമം കൊണ്ടുവന്നത്.


ചോദ്യം: അമിത് ഷാ ജി ഇനിയും ഒരു ചോദ്യം കൂടി ഉണ്ട് രാമക്ഷേത്രത്തെ കുറിച്ച്. താങ്കൾ പറഞ്ഞു നാല് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും എന്ന്. നാലുമാസത്തിനുള്ളിൽ അഞ്ച് ഏക്കർ ഭൂമി മുസ്ലീങ്ങൾക്ക് കൈമാറേണ്ടതുണ്ട്. നാലുമാസത്തിനുള്ളിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള ബോർഡ് രൂപീകരിക്കേണ്ടതുണ്ട്. രാമക്ഷേത്രത്തിന്റെ നിർമ്മാണം എങ്ങനെ പൂർത്തിയാവും...

അമിത് ജി: നാലുമാസത്തിൽ അല്ല,  മൂന്നു മാസത്തിൽ. കുറച്ചധികം സമയം കടന്നു പോയി. അതിന്റെ നടപടികൾ നടക്കുന്നുണ്ട്. 

ചോദ്യം: (രാമക്ഷേത്ര നിർമ്മാണത്തിനുള്ള) ബോർഡിന്റെ കാര്യത്തിൽ എപ്പോഴേയ്ക്ക് തീരുമാനം ആകും. പറഞ്ഞു കേൾക്കുന്നത് ആ ബോർഡിൽ താങ്കളും യു പിയുടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും അംഗങ്ങളാകും എന്നാണല്ലൊ.

അമിത് ജി: ഭാരതീയ ജനത പാർടിയുടെ ഒരു അംഗവും ആ ബോർഡിൽ ഉണ്ടാവില്ല. 


ചോദ്യം: ഈ ട്രസ്റ്റ് എങ്ങനെ ആയിരിക്കും. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തും. സംഭാവനകളിൽ നിന്നാണോ അതോ...

അമിത് ജി: നോക്കൂ. രണ്ടുകാര്യം ഞാൻ വ്യക്തമാക്കാം. ഭരതീയ ജനത പാർടിയുടെ ഒരു അംഗവും ഈ ട്രസ്റ്റിൽ ഉണ്ടാവില്ല. രണ്ടാമത് സർക്കാർ ഇതിനു വേണ്ടി പണം ചിലവാക്കുകയും ഇല്ല. ട്രസ്റ്റിനു സമൂഹത്തിൽ നിന്നും തന്നെ പണം കണ്ടെത്തി ക്ഷേത്രം നിർമ്മിക്കേണ്ടതായി വരും.


ചോദ്യം: എത്രനാൾ കൊണ്ട് ഈ ക്ഷേത്രനിർമ്മാണം അവസാനിക്കും എന്നത് സംബന്ധിച്ച് താങ്കൾക്ക് എന്തെങ്കിലും അഭിപ്രായം ഉണ്ടോ? 

അമിത് ജി: അത് ക്ഷേത്രം പണിയുന്നവർ തീരുമാനിക്കും. ഞങ്ങൾക്ക് സുപ്രീംകോടതി ഉത്തരവ് നൽകിയിരിക്കുന്നത് ഈ നടപടികൾ തൊണ്ണൂറു ദിവസം കൊണ്ട് പൂർത്തിയാക്കണം എന്നാണ്. അത് പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിയും എന്ന് തന്നെ ആണ് എന്റെ വിശ്വാസം. 


ചോദ്യം: അമിത് ജി വീണ്ടു വീണ്ടും ഉയർന്നു വരുന്ന മറ്റൊരു പ്രശ്നം സാധി പ്രഗ്യയുമായി ബന്ധപ്പെട്ടതാണ്. സാധ്വി പ്രഗ്യ പാർലമെന്റിൽ താൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറഞ്ഞിട്ടുണ്ട്. എന്നാലും പ്രതിപക്ഷ ഇത് വീണ്ടു പലപ്പോഴും ആയുധമാക്കുന്നുണ്ട്.

അമിത് ജി: കേവലം ഖേദം പ്രകടിപ്പിക്കുക അല്ല ചെയ്തത്. ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു. എന്റെ ബില്ലിലെ ചർച്ചയായിരുന്നു. ആ സമയത്ത് ശഹീദ് ഉദ്ധംസിങ്, ഗോഡ്സെ രണ്ട് പേരെക്കുറിച്ചും ഒരേ സമയം പരാമർശം വന്നു. അവർ പറഞ്ഞത് ശഹീദ് ഉദ്ധംസിങ്ങിനെ കുറിച്ചാണെന്ന് എനിക്ക് തോന്നി. പക്ഷെ എല്ലാവരും പറഞ്ഞു അവർ പറഞ്ഞത് ഗോഡ്സെയെ കുറിച്ചാണെന്ന്. അങ്ങനെ വന്നപ്പോൾ അദ്ധ്യക്ഷനോട് ക്ഷമപറഞ്ഞിട്ടുണ്ട്. 

ചോദ്യം: പാർട്ടി അവർക്ക് താക്കീതും നൽകിയിട്ടുണ്ട്


അമിത് ജി: അതെ താക്കീതും നൽകിയിട്ടുണ്ട്

ചോദ്യം: പൗരത്വ് ഭേദഗതി നിയമത്തെ കുറിച്ചുള്ള ഈ ചർച്ചകൾ നടക്കുന്ന അവസരത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത് മുൻപ് മേക്ക് ഇൻ ഇന്ത്യയെ എന്നാണ് പറഞ്ഞിരുന്നത് എന്നാൽ ഇപ്പോൾ അത് റേപ് എന്നാണ് പറയുന്നത്.

അമിത് ജി: രാഹുൽ ഗാന്ധി ഇന്ന് എവിടെയാണ്? 

ചോദ്യം: താങ്കൾ പറയൂ. താങ്കൾ ആഭ്യന്തരമന്ത്രി അല്ലെ. താങ്കളുടെ കൈവശം രാഹുൽ ഗാന്ധി എവിടെ ആണെന്ന വിവരം ഉണ്ടാകുമല്ലൊ.


അമിത് ജി: പ്രതിപക്ഷത്തെ നേക്കാളുടെ വിവരങ്ങൾ ആഭ്യമന്ത്രിയുടെ അടുത്ത് എത്താറില്ല. ഒരു പത്രപ്രവർത്തകൻ ആണ് വിളിച്ചു പറഞ്ഞത് കൊറിയയിൽ പോയിരിക്കുക ആണെന്ന്. 

ചോദ്യം: ശരിയായിരിക്കാം,



അമിത് ജി: ഞാൻ കാര്യമായി പറഞ്ഞതാണ്. മറ്റ് ഉദ്ദേശം ഒന്നുമില്ല. എല്ലാ നേതാക്കളും രാഷ്ട്രപതിയെ കാണാൻ പോയപ്പോൾ അദ്ദേഹം കൊറിയയ്ക്ക് പോയിരിക്കയാണെന്ന് ഏതോ മാദ്ധ്യമപ്രവർത്തകൻ പറഞ്ഞതാണ്. ശരിയാണോ എന്നൊന്നും ഞാൻ അന്വേഷിച്ചില്ല. അത്രയും സത്യസന്ധത ഞാൻ അദ്ദേഹത്തോട് കാണിക്കുന്നുണ്ട്. ഞാൻ അന്വേഷിച്ചില്ല.

ചോദ്യം: രാഹുൽ ഗാന്ധി പറഞ്ഞത് റേപ്പ് ഇൻ ഇന്ത്യ (ബലാത്സംഗങ്ങളുടെ ഇന്ത്യ) ആയി മാറി എന്നാണ്. അതിനു മാപ്പു പറയണം എന്ന് പറഞ്ഞപ്പോൾ ഞാൻ രാഹുൽ ഗാന്ധിയാണ് രാഹുൽ സവർക്കർ അല്ല മാപ്പു പറയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 


അമിത് ജി: അയാൾക്ക് സവർക്കർ ആകാനും സാധിക്കില്ല. സവർക്കർ ആകണമെങ്കിൽ വലിയ ത്യാഗവും, തപസ്യയും അതിതീവ്രമായ ദേശസ്നേഹവും വേണം. ഇത് മൂന്നിൽ ഒന്നു പോലും രാഹുൽ ഗാന്ധിയുടെ വ്യക്തുത്വത്തിൽ അല്പം പോലും ഇല്ല. സവർക്കർ പന്ത്രണ്ടു വർഷം കാലപാനി ശിക്ഷയുടെ ഭാഗമായി അന്തമാനിലെ സെല്ലുലാർ ജയിലിൽ എങ്ങനെ ആണ് കഴിഞ്ഞതെന്ന് രാഹുൽ ഗാന്ധിയ്ക്ക് അറിയില്ല. അങ്ങനെ ഒരു പന്ത്രണ്ട് ദിവസം പോയിട്ട് പന്ത്രണ്ട് മണിക്കൂർ പോലും കഴിയാൻ അയാൾക്ക് ആവില്ല. ഈ രാജ്യത്തെ സ്നേഹിക്കുന്ന ഈ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഇദ്ദേഹത്തിന്റെ ഈ പരമാർശം മൂലം ദുഃഖമുണ്ടായിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു കുടുംബത്തിലെ രണ്ട് മക്കൾ അവരുടെ ജീവിതകാലത്തിൽ ആറുതവണ ആയി 50 വർഷം വീതം ഇംഗ്ലീഷുകാർ ജയിലിൽ ആക്കി, തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഭാരതമാതാവിനു വേണ്ടി ജയിൽ ശിക്ഷഅനുഭവിച്ച, രാജ്യത്തിന്റെ ചരിത്രത്തിനു പുതിയ ദിശനൽകുന്നതിനു പരിശ്രമിച്ച ആ വ്യക്തിയെ കുറിച്ച് അനാദരപൂർണ്ണമായ ഇത്തരം പ്രസ്താവനകൾ  രാഷ്ട്രീയ ഭേദമില്ലാതെ ഒരു നേതാവും നടത്താൻ പാടില്ല. അദ്ദേഹത്തിന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധി അവരുടെ സ്വന്തം സമ്പാദ്യത്തിൽ നിന്നും പതിനൊന്നായിരം രൂപ സവർക്കർ ട്രസ്റ്റിനു സവർക്കറുടെ ഓർമ്മ നിലനിറുത്തുന്നതിനായി നൽകിയ കാര്യം അദ്ദേഹം അറിവില്ലായിരിക്കും. ഇദ്ദേഹത്തെ പഠിപ്പിക്കുന്നവർ ഇതൊന്നും പഠിപ്പിച്ചുകാണില്ല. ഇന്ദിരാഗാന്ധി പതിനൊന്നായിരം രൂപ തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് നൽകിയത്. 


ചോദ്യം: അമിത് ഷാ ജി ഇപ്പോൾ അദ്ദേഹത്തിന്റെ സഖ്യകക്ഷി മുൻപ് അങ്ങയുടെ സഖ്യകക്ഷി ആയിരുന്ന സവർക്കർ ഭക്തരായ ശിവസേന ആണ്. ഒരു ചോദ്യം...

അമിത് ജി: ഞാൻ മനസ്സിലാക്കുന്നത് ആ പ്രസ്താവനയിൽ ശിവസേനയും പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയെ അപലപിച്ചിട്ടുണ്ടെന്നാണ്. പത്രവാർത്തകളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് അങ്ങനെ ആണ്.


ചോദ്യം: ശിവസേനയുമായി നിങ്ങൾ എങ്ങനെ പിരിഞ്ഞു. ഈ കോൺക്ലേവ് മഹാരാഷ്ടയിലുള്ളവർ കണ്ടുകൊണ്ടിരിക്കുന്നതിനാൽ ഞാൻ ചോദിക്കുന്നത് എന്തായിരുന്നു പ്രശ്നം? വളരെയധികം നേരം നിങ്ങൾ ഒരു സൂചനയും നൽകിയില്ല, പിന്നെ പൊടുന്നനെ രാവിലെ സത്യപ്രതിജ്ഞ ചെയ്തു. പിന്നെ...

അമിത് ജി: പ്രശ്നം എന്താണെന്നത് വ്യക്തമാണ്. അത് ഞാൻ പല തവണ മാദ്ധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞതും ആണ്. പ്രശ്നം മുഖ്യമന്ത്രി ആരാകണം എന്നതു തന്നെ ആണ്. ശിവസേന - ബി ജെ പി സഖ്യത്തിനു ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ ദേവന്ദ്ര ഫ്ഡനവീസ് മുഖ്യമന്ത്രി ആകും അന്നത് ആദ്യമേ തീരുമാനിക്കപ്പെട്ട കാര്യം ആയിരുന്നു. ഞങ്ങൾ അത് പൊതുസമ്മേളനങ്ങളിലും, പത്രസമ്മേളനങ്ങളിലും പറഞ്ഞിരുന്നതും ആണ്. അപ്പോളൊന്നും അവർ അത് നിഷേധിച്ചതും ഇല്ല. പിന്നീട് അവർക്ക് തോന്നി അവർക്ക് മുഖ്യമന്ത്രി ആകണം എന്ന്. അങ്ങനെ അവർ ഞങ്ങളുടെ സഖ്യം ഉപേക്ഷിച്ച് കോൺഗ്രസ്സും എൻ സി പിയുമായി സഖ്യം ഉണ്ടാക്കി. ശരി അങ്ങനെ ആകട്ടെ....

ചോദ്യം:  താങ്കളും എൻ സി പിയുമായി സഖ്യം ഉണ്ടാക്കിയല്ലൊ. നിങ്ങൾ തന്നെ അഴിമതിക്കാരനാണെന്ന് പറഞ്ഞ അജിത് പവാറുമായി നിങ്ങൾ സന്ധിഉണ്ടാക്കിയില്ലെ? 


അമിത് ജി: ഞങ്ങളും ഉണ്ടാക്കി. പക്ഷെ ആരാണ് ആരംഭം കുറിച്ചത് നാവിക ജി ഒരു നിമിഷം. ശിവസേനയേയും ബി ജെ പിയേയും നിങ്ങൾക്ക് ഒരു പോലെ കാണാൻ സാധിക്കില്ല. കാരണം ഈ ജനവിധി ദേവേന്ദ്ര ഫഡ്നവീസിനും നരേന്ദ്ര മോദിയ്ക്കും അനുകൂലമായ ജനവിധി ആയിരുന്നു. 

ചോദ്യം: ശിവസേനയ്ക്ക് ഒരു പങ്കും ഇല്ലേ? 


അമിത് ജി: അങ്ങനെ അല്ല. ഞാൻ അങ്ങനെ അല്ല പറഞ്ഞത്. എന്നാൽ ശിവസേനയുടെ ആദിത്യ ഠാക്കറെ ഉൾപ്പടെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ആരും തന്നെ ശിവസേന നേതാക്കളുടെതിനേക്കാൾ വലിയ കട്ടൗട്ട് മോദിജിയുടെ വയ്ക്കാത്തവരായില്ല. ഒരാൾ പോലുമില്ല. ഞാനും പല ശിവസേന നേതാക്കളുടെ റാലികളിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോഴെല്ലാം പുറകിലെ ചിത്രങ്ങൾ കണ്ടിട്ടുമുണ്ട്. നിങ്ങൾ മാദ്ധ്യപ്രവർത്തകരുടെ കൈയ്യിലും ധാരാളം ദൃശ്യങ്ങൾ ഉണ്ടാകും. അതെടുത്ത് പരിശൊധിച്ചുകൊള്ളൂ. ഈ തിരഞ്ഞെടുപ്പ് തന്നെ ഭാരതീയ ജനത പാർടിയുടെ നേതാക്കളെ മുൻനിറുത്തി  നേരിട്ടതാണ്. സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്നവീസിന്റെ പേരിലും കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ പേരിലും. അതിനു ശേഷം ഇങ്ങനെ പിരിഞ്ഞു പോകുന്നത് ശരിയല്ല.

ചോദ്യം: എന്നാൽ അജിത് പവാറിനൊപ്പം നിങ്ങൾ കൂട്ടുചേർന്നത് ശരിയാണ്. ജലശേചന അഴിമതി ഉൾപ്പടെ..

അമിത് ജി: ഞാൻ ഒരു കാര്യം പറയാം. ഞങ്ങൾക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. അത് പ്രാവർത്തികമാക്കാനുള്ള ശ്രമം നടത്തി. മുഖ്യമന്ത്രി ആയത് ദേവേന്ദ്ര ഫഡ്നവീസ് ആണ്. അജിത് പവാർ അല്ല. 

ചോദ്യം: അഴിമതിയോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ല എന്ന് എന്നത് നയമായെടുത്ത താങ്കളുടെ പാർടി അജിത് പവാറിനെ പോലെ ഒരാളോട് കൂട്ടുകൂടിയത് ശരിയാണെന്ന് അങ്ങ് കരുതുന്നുണ്ടോ?

അമിത് ജി: ഞങ്ങളുടെ ഉത്തരവാദിത്വം ഇതാണ്. ഞങ്ങളുടെ സർക്കാരിൽ ഉള്ള ആരും അഴിമതി നടത്തരുത്. 


ചോദ്യം: അതിനു മുൻപ് നടത്തിയ അഴിമതികൾക്ക് ഒരു പ്രശ്നവും ഇല്ല എന്നാണോ? 



അമിത് ജി: അങ്ങനെ അല്ല പറഞ്ഞത്. ആ സാഹചര്യം അതായിരുന്നു. അതിൽ അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു.

ചോദ്യം: ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അത് ഒരു തെറ്റായ തീരുമാനം ആയിരുന്നു എന്ന് കരുതുന്നുണ്ടോ? 


അമിത് ജി: അത് തെറ്റായിരുന്നോ ശരിയായിരുന്നോ എന്നത് കാലം തീരുമാനിക്കട്ടെ.


ചോദ്യം: അത് തെറ്റായിരുന്നു എന്നത് താങ്കൾക്ക് ഇപ്പോളും ബോധ്യമായിട്ടില്ലെ?

അമിത് ജി:  ഈ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് അതിന്റെ...

ചോദ്യം: അപ്പോൾ താങ്കൾ രണ്ട് വാതിലും തുറന്നിട്ടിരിക്കുകയാണ്.


അമിത് ജി: അല്ല. ഞാൻ അങ്ങനെ അല്ല പറഞ്ഞത്.  ഈ സർക്കാർ എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്നതിനനുസരിച്ച് തീരുമാനം ഞങ്ങളും ജനങ്ങളും താങ്കളും ഒക്കെ എടുക്കും. 

ചോദ്യം: അമിത് ഷാ ജി താങ്കൾ ആഭ്യന്തര മന്ത്രി ആണ്. വനിത മാദ്ധ്യമപ്രവർത്തക എന്ന നിലയിൽ എനിക്ക് താങ്കളോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. ഈ രാജ്യത്ത് ധാരാളം ബലാത്സംഗങ്ങൾ നടക്കുന്നുണ്ട്. അതിൽ സ്ത്രീകൾക്ക് ഉത്കണ്ഠയുണ്ട്, ജങ്ങൾക്ക് ഉത്കണ്ഠയുണ്ട്. നിർഭയ കേസിലെ  തന്നെ എല്ലാ കോടതികളിലേയും വാദം കഴിഞ്ഞിട്ടുണ്ട്, എല്ലാ കോടതികളിലേയും വിധിയും വന്നിട്ടുണ്ട്. ഏഴുവർഷം കഴിഞ്ഞു. എന്നിട്ടും അവരുടെ ശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല. നമ്മുടെ നിയമങ്ങൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ സ്ത്രീകളോട് ന്യായമാണോ ചെയ്യുന്നത്?

അമിത് ജി: നോക്കൂ നവികജി. നിയമം അനുസരിച്ച്, വിധികൾ അനുസരിച്ച് അവരുടെ ചില അപേക്ഷകളിൽ കൂടി തീരുമാനം ആവാനുണ്ട്. അത് കഴിഞ്ഞാലെ ഡൽഹി സർക്കാരിനോ ഭാരത സർക്കാരിനോ നടപടി എടുക്കാൻ ആവൂ. ഒരാളുടെ റിവ്യു പെറ്റീഷനുകളിൽ തീരുമാനമായി ഒരു മാസത്തിനുള്ളിൽ ഡൽഹി സർക്കാർ അത് ഭാരതസർക്കാരിനു നൽകി. ഭാരത സർക്കാർ മൂന്നു ദിവസത്തിനുള്ളിൽ രാഷ്ട്രപതിയ്ക്ക് അയച്ചുകൊടുത്തു. അദ്ദേഹം അത് നിരാകരിച്ച് തിരികെ നൽകി. അപ്പോൾ രണ്ടാമത്തെ വ്യക്തി റിവ്യു പെറ്റീഷൻ നൽകി. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കോടതി അതിൽ തീരുമാനമെടുക്കും. അതെല്ലാം കഴിഞ്ഞാലും പതിനാലു ദിവസം അവർക്ക് നിയമപരമായ സാദ്ധ്യതകൾ ആരായുന്നതിനുള്ള സമയം ഒരു കോടതി വിധി അനുസരിച്ച് ഉണ്ട്. സുപ്രീംകോടതിയിലെ അഞ്ചു ജഡ്ജിമാരുടെ ബഞ്ച് പുറപ്പെടുവിച്ച വിധിയാണ്.


ചോദ്യം: താങ്കൾ ബില്ലുകളും നിയമങ്ങളും നടപ്പിലാക്കുന്നതിൽ അധികം സമയം എടുക്കുന്നില്ല. എന്നാലും ഇതിൽ..

അമിത് ജി: നിയമം ഭേദഗതി ചെയ്ത് വധശിക്ഷ കൊണ്ടു വന്നത് ഞങ്ങൾ തന്നെ അല്ലെ? എന്നാൽ വധശിക്ഷയുടെ നടപടിക്രമങ്ങൾ സുപ്രീംകോടതിയാണ് തീരുമാനിച്ചിട്ടുള്ളത്. അത് എനിക്ക് മാറ്റാൻ സാധിക്കില്ല. അത് നിയമപരമായ ബാധ്യതയാണ്.



ചോദ്യം: ഹൈദരാബാദിൽ നടന്നത്. പോലീസ് ഏറ്റുമുട്ടൽ കൊലപാതകം. വളരെ അധികം ആളുകൾ അതിൽ സന്തോഷമുള്ളവരാണ്. ഇത്തരത്തിൽ ആൾക്കൂട്ടക്കൊലപാതകവും ഏറ്റുമുട്ടൽ കൊലപാതകവും നിയമപരമായി തെറ്റാണ്. എന്നാലും ആളുകൾ അതിനെ ഇന്ന് പ്രകീർത്തിക്കുന്നു. കാരണം പെട്ടന്ന് തീരുമാനം ആകുന്നുണ്ടല്ലൊ. അത് ശരിയാണോ? 

അമിത് ജി: ആളുകൾ പ്രശംസിക്കുന്നുണ്ടെങ്കിൽ അതിനെ ഞാൻ എങ്ങനെ തടയാൻ ആണ്. തടയാനും പാടില്ല.



ചോദ്യം: താങ്കൾ ആഭ്യന്തരമന്ത്രിയാണ്. ഇനി അങ്ങോട്ടുള്ള തീരുമാനങ്ങൾ ഏറ്റുമുട്ടലുകൾ വഴിയാകുമോ?


അമിത് ജി: ഞാൻ അങ്ങനെ പറയില്ല. അങ്ങനെ ആകണം എന്ന ഉപദേശം നൽകാനും എനിക്കാവില്ല.

ചോദ്യം: അമിത് ഷാ ജി അവസാനിപ്പിക്കുന്നതിനു മുൻപ് ഒരു ചോദ്യം കൂടി അങ്ങയോട് ചോദിക്കുന്നു. ഗുലാം നബി അസാദ് പ്രതിപക്ഷ നേതാവാണ്. അദ്ദേഹം പറഞ്ഞത് ഇന്നത്തെ ബി ജെ പിയ്ക്ക് രൂപം നൽകിയത് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ആണ്. ഇന്നത്തെ വിദ്യാർത്ഥി പ്രക്ഷേഭങ്ങൾ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബി ജെ പിയ്ക്ക് എതിരാണ്. 

അമിത് ജി: ഒരു രാഷ്ട്രിയ പ്രതിരോധത്തെ, മൂന്നു നാല് പാർടികളിൽ ഒതുങ്ങി നിൽക്കുന്ന ഒരു ചെറിയ പ്രതിരോധത്തെ അവർ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ കുപ്പായം ഇടിവുക്കാൻ നോക്കുകയാണ്. ആസ്വപ്നം നടക്കില്ല. ഞാൻ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ കണ്ടിട്ടുണ്ട്. പങ്കെടുത്തിട്ടുണ്ട്. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഇതുപോലെ അല്ല. നാല് സർവ്വകലാശാലകളിൽ ഒതുങ്ങുന്നതല്ല. 

ചോദ്യം: ഉടുപ്പിന്റെ കാര്യം അങ്ങ് പറഞ്ഞതു കൊണ്ട്  പ്രധാനമന്ത്രിയുടെ ഒരു പ്രസ്താവനയെ കുറിച്ചുകൂടി ഒരു ചോദ്യം ആവാം എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞു ആളുകളെ വസ്ത്രത്തിൽ നിന്നും തിരിച്ചറിയാം എന്ന്. അതിനെ തുടർന്ന് ധാരാളം പ്രസ്താവനകളും വന്നു. 


അമിത് ജി: കമന്റുകൾ വരട്ടെ. താങ്കൾ വീഡിയോകൾ നോക്കൂ. എന്നിട്ട് പറയൂ തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ ഇല്ലയോ എന്ന്. 

ചോദ്യം: നമ്മൾ ഒറ്റപ്പെടുത്തുകയാണോ? 


അമിത് ജി: അല്ല അല്ല. ആരേയും മാറ്റി നിറുത്തുന്നില്ല. താങ്കൾ വീഡിയോ നോക്കൂ എന്നിട്ട് തീരുമാനിക്കൂ തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ ഇല്ലയോ എന്ന്. പറയുന്നതും പറയാതിരിക്കുന്നതുമല്ല പ്രശ്നം. ജനങ്ങൾക്ക് മുൻപിൽ ഒരു വിഷയം അവതരിപ്പിച്ചു.


ചോദ്യം: അമിത് ഷാ ജി ചോദ്യങ്ങൾ ഇനിയും ഉണ്ട്. ധാരാളം ചോദ്യങ്ങൾ ഉണ്ട്. എന്നാൽ ഏറ്റവും അധികം ആളുകൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ഒന്നുണ്ട്. ആറുമാസം മുൻപ് തിരഞ്ഞെടുപ്പ് ജയിച്ചു വന്നു. ഇന്ന് ഇത്രയും വിഷയങ്ങൾക്കും ചർച്ചകൾക്കും ശേഷം പാർടിയുടെ ജനസമ്മതി, അമേരിക്കയിൽ പലവട്ടം പാർട്ടികളുടെ ജനസമ്മിതി നോക്കാറുണ്ട്. മെയ് മാസത്തെ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ഉണ്ടായിരുന്ന അത്രയും തന്നെ ഇപ്പൊഴും ഉണ്ടോ?

അമിത് ജി: നോക്കൂ. സംസ്ഥാനത്തിനും കേന്ദ്രത്തിനും വ്യത്യസ്തമായ അളവുകോലാണ് ഉപയോഗിക്കുന്നത്. വോട്ട് ചെയ്യുന്നതിലുള്ള മുൻഗണനകളും വ്യത്യസ്തമാണ്. എന്നാൽ ഞാൻ പറയുന്നത്.  ഹരിയാനയിൽ എട്ടോ പത്തോ സീറ്റുകൾ കുറഞ്ഞു എങ്കിലും ഞങ്ങൾ തന്നെ ആണ് വലിയ കക്ഷി ആയത്. അവിടെ ഞങ്ങളുടെ സഖ്യമാണ് ജയിച്ചത്. 



ചോദ്യം: ഞാൻ ചോദിക്കുന്നത് സംസ്ഥാനങ്ങളിലെ കാര്യമല്ല, കേന്ദ്രത്തിലെ കാര്യമാണ്.

അമിത് ജി: കേന്ദ്രത്തിൽ ഇപ്പോൾ എവിടെയാണ് പരീക്ഷണം നടന്നത് ? 

ചോദ്യം: ഈ ജനങ്ങളുടെ (പ്രതിഷേധ)ശബ്ദം താങ്കൾ കേൾക്കുന്നില്ലെ?

അമിത് ജി: ജനങ്ങളുടെ ശബ്ദം താങ്കൾ പറയുന്നത് പോലെ അല്ല വരുന്നത്. താങ്കളുടെ ഒരു ചെവി അടഞ്ഞിരിക്കുകയാണ്. ഒരു ചെവികൊണ്ട് മാത്രമാണ് കേൾക്കുന്നത്. രണ്ടാമത്തെ ചെവിയും തുറക്കൂ. അപ്പോൾ കാര്യങ്ങൾ ശരിയായിട്ടാണ് നടക്കുന്നത് എന്ന് പറയുന്നവരുടെ ഇതിലും വലിയ ശബ്ദം താങ്കൾക്ക് കേൾക്കാൻ സാധിക്കും. താങ്കൾക്ക് ഒരു  ചെവിയിൽ കൂടി ഒരു ശബ്ദം മാത്രമാണ് കേൾക്കാൻ സാധിക്കുന്നത്.


ചോദ്യം: ഡൽഹിയിൽ തിരഞ്ഞെടുപ്പ് വരികയാണ്. ശബ്ദം എത്ര വരുന്നുണ്ട്, ഏത് ചെവിയിൽ ആണ് വരുന്നത്, എവിടന്നാണ് വരുന്നത് ഇതിന്റെ ഉത്തരം....

അമിത് ജി: ഡൽഹിയിലെ തിരഞ്ഞെടുപ്പും ഞങ്ങൾ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. 


ചോദ്യം: ആം ആദ്മി പാർട്ടിയ്ക്ക് 67 സീറ്റുകൾ ആണുള്ളത്.

അമിത് ജി: ശരിയാണ്. ഞാൻ സമ്മതിക്കുന്നു. 67 സീറ്റുകൾ ഉണ്ട്. കേജ്‌രി വാൽ മുഖ്യമന്ത്രി ആണ്. എല്ലാം സമ്മതിക്കുന്നു. എന്നാൽ ഞാൻ ഇന്നു തന്നെ ഒരു റാലിയിൽ പറഞ്ഞിട്ടാണ് വരുന്നത്. ഡൽഹിയിലെ അടുത്ത സർക്കാർ ഭാരതീയ ജനത പാർടിയുടേതാവും എന്ന്.



ചോദ്യം: വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ അമിത് ഷാ ഒരിക്കലും പിന്നാക്കം പോയിട്ടില്ല. ഞങ്ങളോട് സംസാരിച്ചതിനു വളരെയധികം നന്ദി. വിദ്യാർത്ഥികളോടും വ്യവസായ വാണിജ്യ രംഗത്തുള്ളവരോടും മുംബൈയിൽ ഇന്ന് അങ്ങ് സംസാരിച്ചു. അങ്ങേയ്ക്ക് വളരെയധികം നന്ദി.


(17/12/2018 നു ടൈംസ് നൗ ചാനലിനു  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ അഭിമുഖം.)



Tuesday 10 December 2019

പൗരത്വ ഭേദഗതി ബിൽ 2019 അമിത് ഷായുടെ മറുപടി

എന്തു കൊണ്ട് പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരേണ്ടി വന്നു എന്നതിനു തന്റെ മറുപടി പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ വിശദീകരണവും അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തിൽ പ്രധാനപ്പെട്ടതെന്ന് എനിക്ക് തോന്നിയ ചില ഭാഗങ്ങളുടെ സംക്ഷിപ്ത വിവർത്തനം ചുവടെ ചേർക്കുന്നു. അമിത് ഷായുടെ പ്രസംഗത്തിൽ നിന്നും...

നരകതുല്യമായ ജീവിതം നയിക്കുന്ന കോടിക്കണിക്കിനു അഭയാർത്ഥികളുടെ യാതനകൾ അവസാനിപ്പിക്കുന്നതിനാണ് ഈ ബിൽ കൊണ്ടുവന്നിട്ടുള്ളത്. 

പതിനാലാം അനുഛേദവും പൗരത്വ ബില്ലും

ഈ ബിൽ ഒരു വിധത്തിലും പതിനാലാം അനുഛേദത്തിനോ ഭരണഘടനയ്ക്കോ വിരുദ്ധം അല്ല. പ്രത്യേക കാരണങ്ങൾ കൊണ്ട് ഏതെങ്കിലും ഒരു വിഭാഗത്തിനു എന്തെങ്കിലും പ്രത്യേകതകൾ നൽകുന്നത് പതിനാലാം അനുഛേദത്തിനു എതിരല്ല. മതന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന പല നിയമങ്ങളും നമ്മുടെ നാട്ടിൽ ഉണ്ട് അത് ഒന്നും തന്നെ പതിനാലാം അനുഛേദം ഉറപ്പുനൽകുന്ന തുല്ല്യതയ്ക്കുള്ള അവകാശത്തിനു  എതിരല്ല. ഈ നിയമം ഏതെങ്കിലും ഒരു മതത്തിനു വേണ്ടിയുള്ളതല്ല. ഇത് മതന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ളതാണ്. മതന്യുനപക്ഷങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്. അതുകൊണ്ട് തന്നെ ഈ നിയമം ഭരണഘടനയുടെ പതിനാലാം അനുഛേദത്തിനു എതിരല്ല. ഈ ബിൽ ഭരണഘടനയുടെ 14, 21, 25 അനുഛേദങ്ങൾക്ക് എതിരല്ല, പൂർണ്ണമായു ഭരണഘടനയ്ക്ക് വിധേയമാണ്.

എന്തുകൊണ്ട് മൂന്നു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് മാത്രം?

ഭാരതം വിഭജിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിൽ ആണ്. സ്വാതന്ത്ര്യത്തെ തുടർന്ന് മതത്തിന്റെ അടിസ്ഥാനത്തിൽ ഈ രാജ്യം വിഭജിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ഇന്ന് ഈ ബിൽ കൊണ്ടുവരേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല. രാജ്യം മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടപ്പോൾ പാകിസ്ഥാനിലും ഇന്ത്യയിലും ഉള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നെഹ്റു - ലിയാക്കത്ത് ധാരണ ഒപ്പുവച്ചു. നമ്മൾ ആ ധാരണ അംഗീകരിച്ചു തന്നെ ആണ് പ്രവർത്തിച്ചു പോന്നിട്ടുള്ളത്. എന്നാൽ പാകിസ്ഥാൻ ഈ ധാരണ പലവട്ടം ലംഘിച്ചു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷത്തിൽ പെടുന്ന അളുകളിൽ അഭയാർത്ഥികളായി ഇന്ത്യയിൽ എത്തിയിട്ടുള്ളവർക്കാണ് ഈ നിയമം മൂലം പൗരത്വം ലഭിക്കുക എന്ന് പറയുമ്പോൾ ആ രാജ്യങ്ങളുടെ അവസ്ഥ എന്താണെന്ന് നാം മനസ്സിലാക്കണം. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ അവരുടെ ഭരണഘടന അനുസരിച്ച് ഇസ്ലാമിക രാഷ്ട്രങ്ങൾ ആണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങൾ ആണ്. ബംഗ്ലാദേശ് രൂപീകൃതമായപ്പോൾ ഏതെങ്കിലും മതാധിഷ്ഠിത രാജ്യം ആയിരുന്നില്ല. എന്നാൽ പിന്നീട് അവരും തങ്ങളുടെ ഭരണഘടനാ ഭേദഗതിയിലൂടെ ഇസ്ലാമിനെ രാജ്യത്തിന്റെ ഔദ്യോഗിക മതം ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ ഈ മൂന്ന് രാജ്യങ്ങളും അവരുടെ ഭരണഘടന അനുസരിച്ച് ഇസ്ലാമിക രാജ്യങ്ങൾ ആണ്. അതുകൊണ്ട് തന്നെ ആ രാജ്യങ്ങളെ മതന്യൂനപക്ഷങ്ങൾക്ക് മുസ്ലീം സമുദായത്തിൽ പെടുന്നവർക്ക് ലഭിക്കുന്നതിനു തുല്ല്യമായ പരിഗണന ലഭിക്കുക എന്നത് അസംഭവ്യമാണ്.

പാകിസ്ഥാനിൽ 1947-ൽ മതന്യൂനപക്ഷങ്ങൾ 23% ആയിരുന്നത് 2011-ൽ 3.7% ആയികുറഞ്ഞു. ബംഗ്ലാദേശിൽ 1947-ൽ മതന്യൂനപക്ഷങ്ങൾ 22% ആയിരുന്നത് 2011-ൽ 7.8% ആയി കുറഞ്ഞു. ഹിന്ദു,  ജെയ്ൻ, സിഖ്, പാഴ്സി, കൃസ്ത്യൻ, ബുദ്ധ വിഭാഗങ്ങളിൽ പെടുന്ന ഈ മതന്യൂനപക്ഷക്കാർക്ക് എന്തു സംഭവിച്ചു? ഒന്നുകിൽ അവരെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കി, അല്ലെങ്കിൽ അവരിൽ കുറെ ആളുകളെ കൊന്നു കളഞ്ഞു, അതുമല്ലെങ്കിൽ അവർ സ്വന്തം വീടും സ്വത്തുക്കളും ഉപേക്ഷിച്ച് ജീവിക്കാനുള്ള ആഗ്രഹത്തോടെ ഭാരതത്തിലേയ്ക്ക് അഭയാർത്ഥികളായെത്തി. അവർക്ക് നേരെ ഉണ്ടായിട്ടുള്ള വിവിധ അക്രമങ്ങളെ കുറിച്ച് ഈ ചർച്ചയിൽ പങ്കെടുത്ത പലരും വിശാലമായി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അതിലേയ്ക്ക് പിന്നീട് വരാം. അവർ ചെയ്ത തെറ്റ് എന്താണ്? എന്തുകൊണ്ടാണ് അവരെ ഭാരതീയ പൗരന്മാരാക്കുന്നതിനെ എതിർക്കുന്നത്? അവർക്ക് അഭിമനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം എന്നതാണ് ബിജെപി ആഗ്രഹിക്കുന്നത്.

ഈ ബിൽ കൊണ്ടുവരുന്നത് ഭാരതത്തെ ഹിന്ദു രാഷ്ട്രം ആക്കാനാണെന്ന് ചിലർ ആരോപിക്കുന്നു. അങ്ങനെ യാതൊരു ഉദ്ദേശവും ഈ ബിൽ കൊണ്ടുവരുന്നതിലൂടെ ഇല്ല. ഭാരതത്തിൽ എന്താണ് ഈ കാലയളവിൽ സംഭവിച്ചതെന്നു കൂടി നോക്കാം. 1951-ൽ ഭാരതത്തിലെ ഹിന്ദുക്കൾ 84% ആയിരുന്നു. 2011-ൽ ഹിന്ദുക്കൾ 79% ആയി കുറഞ്ഞു. 1951-ൽ മുസ്ലീങ്ങൾ ഇന്ത്യയിൽ 9.8% ആയിരുന്നത് ഇന്ന് 14.23% ആണ്.  ഭാരത്തിൽ ആരോടും മതത്തിന്റെ പേരിൽ പക്ഷപാതപരമായ സമീപനം സ്വീകരിച്ചിട്ടില്ല. ഇനിയും മതത്തിന്റെ പേരിൽ ഒരു പക്ഷപാതപരമായ നിലപാടും ഭാരതത്തിൽ ഉണ്ടാകില്ലെന്ന് ഈ സഭയ്ക്ക് ഉറപ്പുനൽകുന്നു. എന്നാൽ അയൽരാജ്യങ്ങളിൽ അവിടത്തെ മതന്യൂനപക്ഷങ്ങൾക്ക് നേരെ മതത്തിന്റെ അടിസ്ഥാനത്തിൽ അക്രമം നടക്കുന്നു എങ്കിൽ കൈയ്യുംകെട്ടി നോക്കിയിരിക്കാൻ ഭാരതത്തിനു സാധിക്കില്ലെന്നും നിങ്ങളെ അറിയിക്കട്ടെ. അവരെ രക്ഷിക്കേണ്ടതുണ്ട്, അവർക്ക് ആദരവ് ലഭിക്കേണ്ടതുണ്ട്, അവരെ സ്വീകരിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു വിഭാഗം സ്വന്തം അസ്തിത്വവും, സ്ത്രീകളുടെ അഭിമാനവും, സ്വന്തം മതവും രക്ഷിക്കുന്നതിനു അഭയാർത്ഥികളായി നമ്മുടെ നാട്ടിൽ വരുകയും നമ്മൾ അവരെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന വിഷയം ഉണ്ടാവില്ല. പാഴ്സികളും ഇറാനിൽ നിന്നും ഇതുപോലെ ശരണാർത്ഥികളായി ഇവിടെ വന്നവരാണ്, പാലിൽ കലക്കിയ പഞ്ചസാരപോലെ ഇവിടത്തെ ജനങ്ങൾക്കൊപ്പം ചേർന്ന് അവർ ഇന്നും സ്വന്തം അസ്തിത്വം സംരക്ഷിച്ചു ജീവിച്ചു വരുന്നു. ഇനിയും അത് അങ്ങനെ തന്നെ തുടരും.

രണ്ടു രാജ്യവാദവും കോൺഗ്രസ്സും

മതത്തിന്റെ പേരിൽ ഈ രാജ്യത്തെ രണ്ടായി വിഭജിക്കണം എന്ന ആശയം അംഗീകരിച്ചത് കോൺഗ്രസ്സ് ആണ്. എന്റെ ശവത്തിൽ ചവിട്ടിയല്ലാതെ ഈ രാജ്യത്തെ വിഭജിക്കാൻ ആകില്ല എന്ന് പറഞ്ഞത് മഹാത്മഗാന്ധിയാണ്. അദ്ദേഹത്തിന്റെ വാക്കുകളെ പോലും അവഗണിച്ചാണ് കോൺഗ്രസ്സ് ഈ രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കാൻ തയ്യാറായത്. അതിനു ചരിത്രം സാക്ഷിയാണ്. സവർക്കറുടേതാണ് രണ്ടു രാഷ്ട്രം എന്ന വാദം എന്ന ആരോപണത്തോട് ഞാൻ പ്രതികരിക്കുന്നില്ല. 

പാക് അധിനിവേശ കാശ്മീരും ശ്രീലങ്കൻ തമിഴരും  ദയാനിധിമാരന്റെ സംശവും

ദയാനിധി മാരൻ പറയുന്നത് ബിജെപി പാക് അധിനിവേശ കാശ്മീരിനെ കുറിച്ച് പറയുന്നു എന്നാൽ അവിടത്തെ ജനങ്ങളെ കുറിച്ച് മൗനം പാലിക്കുന്നു എന്നാണ്. അദ്ദേഹത്തോട് എനിക്ക് പറയാനുള്ളത് പാക് അധിനിവേശ കാശ്മീരും നമ്മുടേതാണ്, അവിടത്തെ ജനങ്ങളും നമ്മുടേതാണ്. അദ്ദേഹത്തിനറിയില്ലെങ്കിൽ ഓർമ്മിപ്പിക്കട്ടെ അവിടത്തെ ജങ്ങൾക്ക് വേണ്ടി ജമ്മുകാശ്മീർ നിയമസഭയിലെ 24 സീറ്റുകൾ നമ്മൾ ഇന്നും മാറ്റിവച്ചിട്ടുണ്ട്.  ശ്രീലങ്കയിലെ ആളുകൾക്ക് എന്തുകൊണ്ട് പൗരത്വം നൽകില്ല എന്ന് അദ്ദേഹം ചോദിക്കുന്നു. വിവിധ അവസരങ്ങൾ വിവിധ ആവശ്യങ്ങൾ മുൻനിറുത്തി ഇതിനു മുൻപും പൗരത്വം നൽകിയിട്ടുണ്ട്. അതിനുള്ള നിരവധി ഉദാഹരണങ്ങളും ഉണ്ട്. വിഭജനത്തെ തുടർന്ന് വന്ന എല്ലാവർക്കും നൽകി. 59-ൽ ബംഗ്ലാദേശിൽ നിന്നു വന്നവർക്ക് നൽകി. ലാൽ ബഹദൂർ ശാസ്ത്രിയും ബന്ദാരനായകെയും തമ്മിലുള്ള ഉടമ്പടി അനുസരിച്ച് മൂന്നു ലക്ഷം തമിഴർക്ക് ശ്രീലങ്കയിൽ നിന്നും പൗരത്വം നൽകി. ശ്രീലങ്കയിൽ നിന്നുള്ള തമിഴർക്ക് പൗരത്വം നൽകിയ വേറെയും ധാരാളം ഉദാഹരനങ്ങൾ ഉണ്ട്. ആ സമയത്തൊന്നും ബംഗ്ലാദേശിൽ നിന്നും വന്നവർക്ക് പൗരത്വം നൽകിയില്ല, പാകിസ്ഥാനിൽ നിന്നും വന്നവർക്ക് പൗരത്വം നൽകിയില്ല. ഉഗാണ്ടയിൽ നിന്നും വന്നവർക്ക് പൗരത്വം നൽകിയ അവസരത്തിൽ പാകിസ്ഥാനിൽ നിന്നും വന്നവർക്കോ ശ്രീലങ്കയിൽ നിന്നും വന്നവർക്കോ പൗരത്വം നൽകിയില്ല. ഓരോ സമയത്തും കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമങ്ങൾ ഓരോ പ്രത്യേക ലക്ഷ്യം മുൻനിറുത്തി ഉള്ളതായിരുന്നു. അതുപോലെ ഈ നിയമത്തിന്റെ ഉദ്ദേശം പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും അഭയാർത്ഥികൾ ആയി എത്തിയ അവിടത്തെ മതന്യൂനപക്ഷവിഭാഗങ്ങളിൽ പെടുന്നവർക്ക് പൗരത്വം നൽകുക എന്നതാണ്. മതന്യൂനപക്ഷത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഇടുങ്ങിയതാണെന്ന് ആക്ഷേപം അദ്ദേഹമുന്നയിച്ചു. എന്റെ കാഴ്ചപ്പാട് ഇടുങ്ങിയതല്ല. എന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ വന്ന പിശകായിരിക്കാം അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവാൻ കാരണം. ഈ നിയമം ഭാരതത്തിലെ മതന്യൂനപക്ഷങ്ങളെ ബാധിക്കുന്നതല്ല. മറിച്ച് മേല്പറഞ്ഞ മൂന്ന് രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി വന്ന അവിടത്തെ മതന്യൂനപക്ഷത്തെ പറ്റിയുള്ളത് മാത്രമാണ്. ആ മൂന്നു രാജ്യങ്ങളും ഇസ്ലാമിക രാജ്യങ്ങൾ ആയതുകൊണ്ട് മുസ്ലീങ്ങൾ അവിടങ്ങളിലെ മതന്യൂനപക്ഷം അല്ല.

റോഹിങ്ക്യകളെ കുറിച്ച്

റോഹിങ്ക്യകൾ ഇവിടെ എത്തുന്നത് ബംഗ്ലാദേശ് വഴിയാണ്, മ്യാന്മാർ മതനിരപേക്ഷ രാജ്യം ആണ്. എന്നിട്ടും അവിടെ നിന്നും അവർ ബംഗ്ലാദേശ് വഴിയാണ് ഇവിടെ എത്തുന്നത്. റോഹിങ്ക്യകളെ കുറിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. റോഹിങ്ക്യകൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന വിഷയം ഉദിക്കുന്നേയില്ല.

ഭാരതത്തിൽ മതന്യൂനപക്ഷങ്ങൾ അരക്ഷിതരാണെന്ന്, ഭയത്തിലാണെന്ന് ചിലർ പറയുന്നു. മതന്യൂനപക്ഷങ്ങൾക്ക് ഒരു വിധത്തിലുള്ള ഭയവും ഇല്ല. അങ്ങനെ ഉണ്ടെങ്കിൽ അത് നിങ്ങൾ പറഞ്ഞുപരത്തുന്ന വസ്തുതകൾ കൊണ്ടാവും. നരേന്ദ്രമോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് ഒരുവിധത്തിലുള്ള ആശങ്കയ്ക്കും അടിസ്ഥാനമില്ല എന്ന് ഉറപ്പു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

അഭിഷേക് ബാനർജിയ്ക്കുള്ള (ടി എം സി) മറുപടി

അഭിഷേക് ബാനർജി തന്റെ പ്രസംഗത്തിൽ രവീന്ദ്രനാഥ ടാഗോർ, ബങ്കിം ചന്ദ്ര ചാറ്റർജി, വിവേകാന്ദൻ എന്നിവരുടെ ഉല്ലേഖനങ്ങൾ നടത്തി. എനിക്ക് അദ്ദേഹത്തോട് ഒരു ചെറിയ ചോദ്യം ചോദിക്കാനുള്ളത് ബങ്കിംബാബു, റ്റാഗോർ, വിവേകാനന്ദൻ എന്നിവരുടെ ബംഗാൾ ദുർഗ്ഗാ ദേവിയുടെ പൂജയ്ക്കുള്ള  അനുമതിയ്ക്കായി കോടതിയിൽ പോകേണ്ട അവസ്ഥയുള്ളതായിരുന്നോ?  അദ്ദേഹം പറയുന്നത് ഈ ബിൽ ചതിയാണെന്നാണ്. ഈ ബിൽ ഒരു ചതിയുമില്ല. നേരായ വസ്തുതയാണ്. മുന്നു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളായി വന്ന മതന്യൂനപക്ഷക്കാർക്ക് പൗരത്വം നൽകുക എന്നത് മാത്രമാണ് ഈ ബില്ലിന്റെ ഉദ്ദേശം. എന്നാൽ അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് ഈ ബിൽ തീർച്ചയായും എതിരാണ്. അവരെ വോട്ട് ബാങ്കായിക്കണ്ട് പ്രവർത്തിക്കുന്നവർക്കും ഈ ബിൽ എതിരാണ്. ഈ ബില്ലിന്റെ ഗുണം ലഭിക്കുന്നവരിൽ വലിയൊരു ഭാഗം ബംഗാളികളായ അഭയാർത്ഥികളാണ്. ബംഗാളികളായ ഹിന്ദു, ബുദ്ധ, സിഖ് അഭയാർത്ഥികൾ. അവർക്ക് നേട്ടം ഉണ്ടാകണം എന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെ?

മേല്പറഞ്ഞ മുന്നു രാജ്യങ്ങളിൽ നിന്നും വന്ന് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഈ ബില്ലിന്റെ ഗുണഭോക്താക്കൾ ആകാൻ പോകുന്ന മുഴുവൻ ആളുകളോടും എനിക്ക് ഈ സഭയിലൂടെ പറയാനുള്ള ഒരു കാര്യം കൂടി ഉണ്ട്. നിങ്ങളെ പറ്റിയ്ക്കാൻ പലരും ഉറങ്ങിയിട്ടുണ്ട്, റേഷൻ കാർഡ് ഉണ്ടെങ്കിലേ ഈ ബില്ലിന്റെ പ്രയോജനം കിട്ടൂ എന്നാണ് അവർ നിങ്ങളോട് പറയുന്നത്. അത് വിശ്വസിക്കരുത്. റേഷൻ കാർഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്തെങ്കിലും രേഖകൾ ഇല്ലെങ്കിലും നിങ്ങൾക്ക് ഈ ബില്ലിന്റെ പ്രയോജനം ലഭിക്കുമെന്ന് ഞാൻ ഉറപ്പു തരുന്നു. നുഴഞ്ഞുകയറ്റക്കാർക്കും അഭയാർത്ഥികൾക്കും വ്യത്യാസം ഉണ്ടെന്നത് ഒരിക്കൽ കൂടി ഞാൻ ഓർമ്മിപ്പിക്കുന്നു.

ആർട്ടിക്കിൾ 371ഉം വടക്കുകിഴക്കൻ സംസ്ഥാനങ്ങളും

ആർട്ടിക്കിൾ 371നെ കുറിച്ച് ഇവിടെ പരാമർശം ഉണ്ടായി. ആർട്ടിക്കിൾ 371 അനുസരിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള ഒരു അവകാശവും ഈ നിയമം മൂലം ഇല്ലാതാകില്ല എന്ന് ഉറപ്പ് നൽകുന്നു. ആർട്ടിക്കിൾ 370ഉം 371ഉം തമ്മിൽ വ്യത്യാസം ഉണ്ട്.  ആർട്ടിക്കിൾ 371 ആർക്കും സ്വന്തമായ രാജ്യം എന്ന വാദത്തെ പിന്തുണയ്ക്കുന്നില്ല. ആർക്കും സ്വന്തമായ പതാക എന്ന വാദത്തെ അംഗീകരിക്കുന്നില്ല. 371 ആർക്കും സ്വന്തമായ ഭരണഘടന നൽകുന്നില്ല. അനുഛേദം 371 പ്രകാരം ഉള്ള അവകാശങ്ങൾ ഞങ്ങൾ ഒരിക്കലും ഇല്ലാതാക്കില്ല എന്ന് ഉറപ്പ് നൽകുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഒരു ആശങ്കയും ഉണ്ടാവേണ്ടകാര്യം ഇല്ല. അവരുടെ നിലവിലുള്ള ഒരു നിയമത്തിലും ഈ നിയമം ഇടപെടുന്നില്ല. സിക്കിം. മേഘാലയ, മണിപ്പൂർ, അരുണാചൽ, മിസോറാം, തൃപുര, ആസ്സാം ഇവിയെല്ലാം Inner Line Permit മൂലമോ മറ്റ് നിയമങ്ങൾ മൂലമോ പൂർണ്ണമായോ ഭാഗീകമായൊ സംരക്ഷിക്കപ്പെട്ടതാണ്. സംരക്ഷണം ഇല്ലാത്തവർക്കും അത് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഞങ്ങൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുന്നു. അതിനാൽ ഈ സ്ഥലങ്ങൾ എല്ലാം പൗരത്വ ഭേദഗതി ബില്ലിനു പുറത്താണ്.

കോൺഗ്രസ്സിന്റെ മതേതരത്വം

കോൺഗ്രസ്സിന്റെ അധിർ രഞ്ജൻ ചൗധരി മതേതരത്വത്തെ കുറിച്ച് ഗംഭീര പ്രസംഗം നടത്തി. കോൺഗ്രസ്സ് പ്രത്യേകതരം മതേതര പാർടിയാണ്. കേരളത്തിൽ അവരുടെ സഖ്യം മുസ്ലീം ലീഗുമായാണ്. മഹാരാഷ്ട്രയിൽ അവർ സഖ്യമുണ്ടാക്കിയിരിക്കുന്നത് ശിവസേനയുമായാണ്. ഇങ്ങനെ ഒരു മതേതര പാർടിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

ദേശീയ പൗരത്വ രജിസ്റ്റർ (National Register of Citizens of India)

ഒവൈസി പറയുന്നത് എൻ ആർ സി (National Register of Citizens of India) നടപ്പിലാക്കുന്നതിനുള്ള പിൻവാതിൽ നടപടികൾ ആണ് ഇപ്പോൾ നടക്കുന്നത് എന്നാണ്. എൻ ആർ സി സംബന്ധിച്ച് വളഞ്ഞ വഴിയുടെ ആവശ്യം ഞങ്ങൾക്ക് ഇല്ല. എൻ ആർ സി നടപ്പാക്കും എന്നത് ഞങ്ങളുടെ പ്രഖ്യാപിത നയമാണ്. അതിന്റെ തെളിവാണ് ഞങ്ങളുടെ പ്രകടന പത്രിക. ഒവൈസി പറയുന്നത് ഞങ്ങൾക്ക് മുസ്ലീം വിരോധമാണെന്നാണ്.  ഞങ്ങൾക്ക് ഒരു വിരോധവും ഇല്ല. വിരോധമുണ്ടെന്ന തെറ്റായ പ്രചാരണം അങ്ങ് നടത്താതിരുന്നാൽ മതി. ഈ ബില്ലുകൊണ്ട് ഈ രാജ്യത്തെ മുസ്ലീങ്ങൾക്ക് ഒരു ദോഷവും വരില്ല എന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.  എൻ ആർ സി മൂലം ഭാരതത്തിൽ വസിക്കുന്ന ആർക്കും പൗരത്വം നഷ്ടമാവില്ലെന്നും ഉറപ്പുനൽകുന്നു.

പ്രേമചന്ദ്രനും ശശി തരൂരിനും ഉള്ള മറുപടി

പ്രേമചന്ദ്രൻ ആർട്ടിക്കിൾ 14-ന്റെ ലംഘനമാണ് ഈ നിയമം എന്ന് പറഞ്ഞു. അത് അങ്ങനെ അല്ല എന്ന് ഞാൻ നേരത്തെ വ്യക്തമാക്കി. പിന്നെ അദേഹം പറഞ്ഞത് എല്ലാ മതന്യൂനപക്ഷങ്ങൾക്കും പൗരത്വം കൊടുക്കുന്നുണ്ടല്ലൊ.  എന്തുകൊണ്ട് മുസ്ലീംങ്ങൾക്ക് കൊടുക്കുന്നില്ല എന്നാണ്. വളരെ നല്ല ചോദ്യമാണ് അദ്ദേഹം ചോദിച്ചത് എല്ലാവർക്കും സംശയം ഉണ്ടാവാം. പക്ഷെ ഉത്തരം ലളിതമാണ്. മൂന്നു രാജ്യങ്ങളിൽ നിന്നും ശരണാർത്ഥികളായി വന്ന ആ രാജ്യങ്ങളിലെ മതന്യൂനപക്ഷത്തിൽ പെടുന്നവർക്കാണ് ഈ നിയമം മൂലം പൗരത്വം ലഭിക്കുക. മുസ്ലീങ്ങൾ ആ രാജ്യങ്ങളിൽ മതന്യൂനപക്ഷം അല്ല. അതുകൊണ്ട് അവർക്ക് പൗരത്വം കൊടുക്കുന്നില്ല. അവർ മതന്യൂനപക്ഷം ആയിരുന്നെങ്കിൽ അവർക്കും കിട്ടുമായിരുന്നു.

ശശി തരൂർ പറഞ്ഞത് മതത്തിന്റെ അടിസ്ഥാനത്തിൽ ആർക്കും പൗരത്വം നൽകരുതെന്നാണ്. ശശി തരൂരിനോട് പറയാനുള്ളത് കോൺഗ്രസ്സ് എപ്പോഴും പൗരത്വം നൽകിയിട്ടുള്ളത് മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു. ഭാരതത്തിന്റെ വിഭജനം പോലും മതത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. അഭയാർത്ഥികൾ ആയി വന്നവരിൽ വലിയൊരു ഭാഗം ഹിന്ദുക്കൾ ആയിരുന്നു. പിന്നെ കുറച്ചു  ക്രിസ്ത്യാനികളും ആയിരുന്നു. നെഹ്റു - ലിയാക്കത്ത് ഉടമ്പടി അതിന്റെ എല്ലാ അന്തസത്തയും ഉൾക്കൊണ്ട് നടപ്പാക്കിയിരുന്നു എങ്കിൽ പാകിസ്ഥാനിലെ സിഖ് വിഭാഗത്തിലെ കുടുംബങ്ങൾക്ക് സംരക്ഷണം കിട്ടുമായിരുന്നു. ബുദ്ധമതക്കാർക്ക്, ക്രിസ്ത്യാനികൾക്ക്, ജൈനർക്ക്, ഹിന്ദുക്കൾക്ക്, പാർസികൾക്ക് ഒക്കെ സംരക്ഷണം കിട്ടുമായിരുന്നു. ബംഗ്ലാദേശിലേയും മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം കിട്ടുമായിരുന്നു. അവർക്ക് ശരണാർത്ഥികളായി ഇവിടെ വരേണ്ടി വരില്ലായിരുന്നു. എന്നാൽ 1950-ൽ ഉണ്ടായ നെഹ്‌റു - ലിയാക്കത്ത് ഉടമ്പടി കാല്പനികമായിരുന്നു. ആ ഉടമ്പടി ശരിയായി നടപ്പിലാക്കിയില്ല. കാലത്തെ അതിജീവിക്കാൻ ആ ഉടമ്പടിയ്ക്ക് ആയില്ല.  അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് ഈ ബിൽ അവതരിപ്പിക്കേണ്ടി വന്നത്. പ്രധാനമന്ത്രി ഈ സർക്കാരിന്റെ മതം എന്നത് ഭാരതത്തിന്റെ ഭരണഘടനയാണെന്ന് പറഞ്ഞതിനെ ശശി തരൂർ പരിഹസിക്കുകയുണ്ടായി. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്ന കാലം മുഴുവൻ ഈ രാജ്യത്തിന്റെ മതം ഇന്ത്യയുടെ ഭരണഘടന തന്നെ ആയിരിക്കുമെന്ന് ഞാൻ രാജ്യത്തിനു ഉറപ്പു നൽകുന്നു.

പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ

രാവിലെ മുതൽ പലരും ഇവിടെ പറയുന്ന കാര്യം ആണ് ഞങ്ങൾ മുസ്ലീങ്ങൾക്ക് എതിരാണെന്ന്. അതുകൊണ്ടാണ് മുസ്ലീങ്ങളെ ഒഴിവാക്കി ഈ ബിൽ കൊണ്ടുവരുന്നതെന്ന്. ഞങ്ങൾ മുസ്ലീങ്ങൾക്ക് എതിരല്ല. ഈ രാജ്യത്തെ മുസ്ലീങ്ങളെ ഈ ബിൽ ഒരു തരത്തിലും ദോഷകരമായി ബാധിക്കുന്നില്ല എന്ന് ഈ രാജ്യത്തിനു ഉറപ്പു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

എന്നാൽ എന്തുകൊണ്ട് ഈ ബിൽ കൊണ്ടുവരേണ്ടി വന്നു എന്നത് വിശദമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നെഹ്റു - ലിയാക്കത്ത് ഉടമ്പടി പരാജയപ്പെട്ടതിനെ തുടർന്നു പാകിസ്ഥാനിൽ ആയിരത്തോളം യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കി എന്ന് 2014-ലെ ഈ റിപ്പോർട്ട് പറയുന്നു. സിഖ് മതവിഭാഗത്തിലെ പെൺകുട്ടിയെ നിർബന്ധിത മതം മാറ്റത്തിനു വിധേയയാക്കിയത് ബാദൽ സാഹബ് പറഞ്ഞു. അത് വലിയ വാർത്തയായിരുന്നു. പല സംഘർഷങ്ങൾക്കും വഴിവച്ചു. അവരെ ഒടുവിൽ തിരികെ കൊണ്ടുവന്നു. UNHRC-യുടെ കണക്ക് അനുസരിച്ച് മറ്റുമതസ്ഥരുടെ വളരെ കുറച്ച് ആരാധനാലയങ്ങൾ മാത്രമാണ് അവിടെ അവശേഷിക്കുന്നത്. എന്താണ് ഇത് സൂചിപ്പിക്കുന്നത്. ഇത്രയും അതിക്രമങ്ങൾ നടക്കുമ്പോൾ അത് താങ്ങാൻ ആവാതെ ആരെങ്കിലും ശരണാർത്ഥി ആയി നമ്മുടെ രാജ്യത്തേയ്ക്ക് വന്നാൽ അവർ ഹിന്ദുക്കൾ ആയതുകൊണ്ട് അവർക്ക് അഭയം നൽകരുതെന്നാണോ പറയുന്നത്.

ബംഗ്ലാദേശിലെ കാര്യം എടുത്താൽ ആ രാജ്യം രൂപീകൃതമായ ശേഷം ഇന്ദിരാ ഗാന്ധിയും മുജീബ് ഉൾ റഹ്മാനും തമ്മിൽ ഒരു കരാർ ഒപ്പുവച്ചിരുന്നു. ആ രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ആ കരാറിന്റെ ഭാഗമായിരുന്നു. മുജീബ് ഉൾ റഹ്മാൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ആ കരാർ ഭംഗിയായി പാലിക്കപ്പെട്ടിരുന്നു. അതിനു ഞാൻ അദ്ദേഹത്തോടുള്ള നന്ദി അറിയിക്കുന്നു. ഇപ്പോഴുള്ള സർക്കാരും ആ കരാർ പാലിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇടക്കാലത്ത് അവിടെ നടന്ന അക്രമണങ്ങൾ വിവരണാതീതമാണ്. എട്ടു മുതൽ 70 വയസ്സു വരെയുള്ള മതന്യൂനപക്ഷ വിഭാഗത്തിലെ ആയിരക്കണക്കിനു സ്ത്രീകളെ ഗാന്ധിജയന്തി ദിനത്തിൽ 2008 ഒക്ടോബർ 2നു കൂട്ടബലാത്സംഗം ചെയ്തതു.  പല സ്ഥലങ്ങളിലും കൂട്ടമതപരിവർത്തനത്തിനും കൊള്ളയടിക്കലിനും കൊലപാതകങ്ങൾക്കും മതന്യൂനപക്ഷങ്ങൾ ഇരയാക്കിയിട്ടുണ്ട്. ഇത് സംബന്ധിക്കുന്ന വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ കണക്കുകൾ എന്റെ കൈവശം ഉണ്ട്. നേരത്തെ പറഞ്ഞതു പോലെ 20% അധികം ഉണ്ടായിരുന്ന മതന്യൂനപക്ഷങ്ങൾ ഇന്ന് ബംഗ്ലാദേശിൽ 7% ആയി ചുരുങ്ങിയിരിക്കുന്നു. ഹിന്ദു, പാർസി, സിഖ്, കൃസ്ത്യൻ, ബുദ്ധ വിഭാഗങ്ങൾക്ക് ബംഗ്ലാദേശിൽ ജീവിക്കുക എന്നത് തികച്ചും അസംഭവ്യമായി തീർന്ന സാഹചര്യത്തിൽ ആണ് അവർ ശരണാർത്ഥികളായി ഭാരതത്തിൽ എത്തിയത്.

അഫ്ഗാനിസ്ഥാനിൽ 1992നു മുൻപ് 2 ലക്ഷത്തോളം ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നു. അതിൽ അധികവും സിഖ് വിഭാഗക്കാർ ആയിരുന്നു. എന്നാൽ 2018 ആയപ്പോൾ ഇത് വെറും 500 ആയി ചുരുങ്ങി. അഫ്ഗാനിസ്ഥാനിൽ ക്ഷേത്രങ്ങളും ഗുരുദ്വാരകളും വ്യാപകമായി തകർക്കപ്പെട്ടു. ബാമിയാനിൽ ബുദ്ധപ്രതിമ തകർക്കപ്പെട്ടു. താലിബാന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ സിഖ്, ഹിന്ദു, ജൈൻ, പാർസി, കൃസ്ത്യൻ വിഭാഗങ്ങൾ ഭാരതത്തിലേയ്ക്കാണ് വന്നത്. അതുകൊണ്ട് അവരെ സ്വീകരിക്കുന്നു. 1998 ഡിസംബറിൽ അംബലങ്ങളിൽ ഗുരുദ്വാരകളിൽ പോകുന്നത് വിലക്കിക്കൊണ്ട് താലിബാൻ ഉത്തരവിറക്കി. അവിടത്തെ മുസ്ലീം വിഭാഗത്തിന്റെ അക്രമങ്ങൾക്ക് എതിരുപറയുന്നത് വിലക്കി. അമുസ്ലീങ്ങൾ ആയിട്ടുള്ളവർ വീടിനു വെളിയിൽ മഞ്ഞ നിറത്തിലുള്ള തുണി കെട്ടിയിടണം എന്ന് നിയമം കൊണ്ടു വന്നു.  അമുസ്ലീങ്ങളായ സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മഞ്ഞ നിറത്തിലുള്ള തുണി വസ്ത്രത്തിനു മുകളിൽ ഇടണം എന്ന് ഉത്തരവ്  കൊണ്ടുവന്നു. അങ്ങനെ പലതരത്തിൽ അവരെ അപമാനിക്കുന്ന നടപടികൾ ഉണ്ടായി. വെള്ളിയാഴ്ചകളിൽ എല്ലാ മതസ്ഥരും പള്ളികളിൽ പോകണമായിരുന്നു. അമുസ്ലീങ്ങളായ സ്ത്രീകളും ബുർഖ ധരിക്കണമായിരുന്നു. അങ്ങനെ പല വിധത്തിൽ അപമാനിക്കപ്പെട്ടവരാണ് ശരണാർത്ഥികളായി നമ്മുടെ രാജ്യത്ത് എത്തിയത്. അവർക്ക് പൗരത്വം നൽകുന്നതിനുള്ളതാണ് ഈ ബിൽ. അതുകൊണ്ട് ഞാൻ വീണ്ടും പറയുന്നു. ഈ ബിൽ ഈ രാജ്യത്തെ മുസ്ലീങ്ങൾക്ക് ഒരു വിധത്തിലും എതിരല്ല. അഭയാർത്ഥികളായി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മുസ്ലീം രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തിയ ആ രാജ്യങ്ങളിലെ ആറ് മതന്യൂനപക്ഷവിഭാഗത്തിൽ പെടുന്നവർക്ക് ഭാരതത്തിന്റെ പൗരത്വം നൽകുന്നതിനുള്ളതാണ്.

അവസാനമായി ഒരിക്കൽക്കൂടി ഒരു കാര്യം വ്യക്തമാക്കുന്നു. ശരണാർത്ഥിയും നുഴഞ്ഞു കയറ്റക്കാരും തമ്മിൽ വ്യക്ത്യാസമുണ്ട്. സ്വന്തം മതവിശ്വാസം സംരക്ഷിക്കാനും തങ്ങളുടെ സ്ത്രീകളുടെ അഭിമാനം രക്ഷിക്കാനും മറ്റൊരു രാജ്യത്തിൽ നിന്നും രക്ഷപ്പെട്ട് ഇവിടെ എത്തുന്നവർ അഭയാർത്ഥികൾ ആണ്. അനുവാദമില്ലാതെ നുഴഞ്ഞു കയറി വരുന്നവർ നുഴഞ്ഞുകയറ്റക്കാരാണ്. രണ്ടുകൂട്ടരും തമ്മിൽ വ്യക്ത്യാസമുണ്ട്. ഈ നിയമം ശരണാർത്ഥികൾക്ക് വേണ്ടിയാണ്. ഈ നിയമം മതന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ്. ഈ ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. വോട്ട് ബാങ്കുകളെ ഓർത്ത് കണ്ണടച്ചിരിക്കുന്നവർ കണ്ണു തുറക്കുക. കോടിക്കണക്കിനു ആളുകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായിരിക്കുന്നത്. പത്തെഴുപത് വർഷമായി നരകജീവിതം നയിക്കുന്നവരുടെ ദുരിതം അകറ്റാനുള്ളതാണ് ഈ നിയമം. അവർക്ക് വീട് വയ്ക്കാൻ പറ്റുന്നില്ല, അവർക്ക് ജോലികിട്ടുന്നില്ല, അവർക്ക് സ്ഥലം വാങ്ങാൻ പറ്റുന്നില്ല, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടുന്നില്ല. അങ്ങനെയുള്ള കോടിക്കണക്കിനു ആളുകളുടെ യാതനകൾ അവസാനിപ്പിക്കാനുള്ളതാണ്. പാളിപ്പോയ നെഹ്റു - ലിയാക്കത്ത് ഉടമ്പടിയുടെ ദുരിതം അനുഭവിക്കുന്നവരുടെ ദുരിതം അവസാനിപ്പിക്കാനുള്ളതാണ്. കഴിഞ്ഞ കുറെ നാളുകളായി അവർ പറയുന്നു, ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കൂ എന്ന്. ഇപ്പോൾ ഞാൻ ചോദിക്കുന്നത് എന്താണ് അവരുടെ കുറ്റം? എന്തുകൊണ്ട് അവരെ സ്വീകരിച്ചില്ല? വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണ് അവരെ സ്വീകരിക്കാതിരുന്നത്. ഞങ്ങൾക്ക് ആ ഭയം ഇല്ല. നരേന്ദ്ര മോദി സർക്കാരിന്റെ ഈ നിയമം പാസാകുന്നതോടെ നാളെ മുതൽ ആ ശരണാർത്ഥികൾക്ക് പുത്തനുണർവ്വിന്റെ ഒരു പ്രഭാതം ഉണ്ടാവാൻ പോവുകയാണ്. ഞാൻ അങ്ങയുടെ അനുമതിയോടെ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു എൻ ആർ സിയും (ദേശീയ പൗരത്വ രജിസ്റ്റർ) സി എ ബിയും (പരത്വ ഭേദഗതി നിയമം 2019) രണ്ടും കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. എൻ ആർ സി നടപ്പാക്കുക തന്നെ ചെയ്യും. അത് ഞങ്ങളുടെ പ്രഖ്യാപിത നയമാണ്. അതും കൃത്യമായി വ്യക്തമായി ഈ സഭയിൽ അവതരിപ്പിക്കും. ആ സമയത്ത് എൻ ആർ സി സംബന്ധമായ എല്ലാ സംശയങ്ങൾക്കും ഇതുപോലെ വ്യക്തമായ മറുപടി നൽകും. അതിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. എന്നാൽ ഒന്ന് ഉറപ്പിച്ചോളൂ എൻ ആർ സി വരുക തന്നെ ചെയ്യും. ഇത്രയും പറഞ്ഞ് അമിത് ഷാ തന്റെ മറുപടി പ്രസംഗം അവസാനിപ്പിച്ചു. അമിത് ഷായുടെ മറുപടി പ്രസംഗത്തിന്റെ വീഡിയോ ചുവടെ ചേർക്കുന്നു.



പിന്നീട് പ്രതിപക്ഷാംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ടു തള്ളിയ സഭ പൗരത്വ ഭേദഗതി ബിൽ 2019 പാസാക്കി. ബില്ലിനെ അനുകൂലിച്ച് 311 പേർ വോട്ട് ചെയ്തപ്പോൾ ബില്ലിനെ എതിർത്ത് 80 പേർ വോട്ട് ചെയ്തു. ബില്ല് ഇനി രാജ്യസഭയിൽ അവതരിപ്പിക്കും. രാജ്യസഭയും ബില്ല് പാസാക്കുന്നതോടെ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വരും. കോടിക്കണിക്കിനു വരുന്ന അഭയാർത്ഥികളുടെ ഇന്ത്യൻ പൗരത്വം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും.