നൂപുർ ശർമ്മ മാപ്പുപറയണം എന്ന സുപ്രീംകോടതി ജഡ്ജിമാരായ Surya Kant, J B Pardiwala എന്നിവരുടെ ബഞ്ച് നടത്തിയ പരാമർശത്തോട് ശക്തമായി വിയോജിക്കുന്നു. ഹൈന്ദവരുടെ ആരാധനാരീതികളെ ഹൈന്ദവരുടെ ആരാധനാമൂർത്തികളെ ആരെങ്കിലും അപമാനിച്ചാൽ ഹൈന്ദവർ പൊതുവിൽ അതിനോട് അതിവൈകാരികമായി പ്രതികരിക്കുകയോ രാജ്യത്ത് കലാപം ഉണ്ടാക്കുകയോ ചെയ്യാറില്ല. എന്നാൽ ഇസ്ലാം മതത്തിന്റെ പ്രവാചകന്റെ ജീവിതചര്യയെക്കുറിച്ച് വാസ്തവമായ കാര്യങ്ങൾ പറഞ്ഞാൽ അത് പ്രവാചകനെ അപമാനിക്കൽ ആയി. അതിന്റെ പേരിൽ രാജ്യത്ത് മാത്രമല്ല ലോകത്താകെ അക്രമം നടക്കുകയായി. അതുകൊണ്ട് ആരും പ്രവാചകനെക്കുറിച്ച് വാസ്തവമായ കാര്യങ്ങൾ പറയരുതെന്നാണോ കോടതി പറയുന്നത്? അക്രമം അഴിച്ചുവിടുന്നവർക്കേ നീതി ലഭിക്കൂ എന്നാണെങ്കിൽ ഹൈന്ദവരുടെ ആരാധനാ സമ്പ്രദായങ്ങളെ ആരാധനാമൂർത്തികളെ ആരെങ്കിലും അധിക്ഷേപിച്ചാൽ ഇനി നീതികിട്ടാൻ ഹൈന്ദവവിശ്വാസികളും അക്രമത്തിന്റെ പാത സ്വീകരിക്കേണ്ടിവരുമോ? ഒരു പ്രസ്താവനയിൽ എതിർപ്പുള്ളവർ അക്രമം അഴിച്ചുവിടുന്നതിനെ ന്യായീകരിക്കുകയാണോ കോടതി ചെയ്യുന്നത്? അങ്ങനെ എതിർപ്പുള്ളവർ അതിനെതിരെ നിയമനടപടി സ്വീകരിക്കാതെ അക്രമവും കലാപവും അഴിച്ചുവിടുന്നതിനെ വിമർശിച്ചുകൊണ്ട് കോടതി എന്തെങ്കിലും പറഞ്ഞതായി ഒരു മാദ്ധ്യമവാർത്തയിലും കാണുന്നില്ല. കോടതിയുടെ പരാമർശം തികച്ചും ഏകപക്ഷീയവും പ്രതിഷേധാർഹവും ആണ്.
#IStandWithNurpurSarmma
No comments:
Post a Comment
ഈ പോസ്റ്റിനെ സംബന്ധിക്കുന്ന താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.